വികസനം, അതാർക്ക് വേണം?
text_fieldsന്യൂഡൽഹി: പ്രകടന പത്രികകൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. കോൺഗ്രസ ിെൻറ പ്രകടന പത്രിക ചൊവ്വാഴ്ച പുറത്തിറങ്ങി. അതിനു മുേമ്പ ഇടതുപാർട്ടികളുടെ പത ്രികയും വന്നു.
ഭരണകക്ഷിയായ ബി.ജെ.പിയുടേത് വരാനിരിക്കുന്നു. ലോക്സഭ തെരഞ്ഞെടു പ്പിൽ ജനങ്ങൾക്കു മുന്നിൽ വെക്കുന്ന വാഗ്ദാനങ്ങളുടെ രേഖയാണ് പ്രകടന പത്രിക. പക്ഷേ, അതാർക്കു വേണം? ഏതായാലും ബി.ജെ.പിക്കുവേണ്ട.
വികസനം, മെച്ചപ്പെട്ട ഭരണം തുടങ്ങിയ വി ഷയങ്ങളിലെ സംവാദങ്ങളല്ല, വോട്ടർമാരെ സാമുദായികമായി വേർതിരിച്ചു നിർത്തുന്നതിെൻറ വഴികളാണ് ബി.ജെ.പി നേതാക്കൾ അന്വേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, ധനമന്ത്രി അരുൺ ജെയ്റ്റ്ലി തുടങ്ങിയവർ തന്നെയാണ് അതിെൻറ മുൻനിരയിൽ.
ഹിന്ദുക്കളെ ഭയന്ന് രാഹുൽ ഗാന്ധി ന്യൂനപക്ഷ സ്വാധീന മണ്ഡലമായ വയനാട്ടിൽ പോയി മത്സരിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദുത്വ വികാരം ഇളക്കി വിടാൻ ശ്രമിച്ചത് മോദിയും അമിത് ഷായും ചേർന്നാണ്. ചൊവ്വാഴ്ച ജെയ്റ്റ്ലിയുടെ ഉൗഴമായിരുന്നു. കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ നിന്ന് ഹിന്ദുത്വത്തിന് സുഖിക്കുന്ന വൈകാരിക വിഷയങ്ങൾ ചികഞ്ഞെടുക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. ജമ്മു-കശ്മീർ, അഫ്സ്പ, ദേശദ്രോഹ നിയമം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിെൻറ നിലപാട് രാജ്യത്തെ വിഭജിക്കുന്ന വിധത്തിലാണെന്ന് ജെയ്റ്റ്ലി വാദിച്ചു. ജിഹാദികളുടെയും മാവോവാദികളുടെയും പിടിയിലാണ് കോൺഗ്രസ് നേതൃത്വമെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ 124-എ വകുപ്പ് നീക്കുമെന്നാണ് കോൺഗ്രസിെൻറ പ്രകടന പത്രിക പറയുന്നത്. അത്തരക്കാർക്ക് ഒറ്റ വോട്ടും കൊടുക്കരുതെന്ന് ജെയ്റ്റ്ലി വാദിച്ചു. നെഹ്റു കുടുംബത്തിെൻറ 70 വർഷത്തെ തെറ്റുകളാണ് ജമ്മു-കശ്മീരിനെ ഇൗ കോലത്തിലാക്കിയത്. ആ സംസ്ഥാനത്ത് നിയമവാഴ്ച നടപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുേമ്പാൾ ഭീകരരുടെയും തീവ്രവാദികളുടെയും വാഴ്ച നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ജമ്മു-കശ്മീരിൽ പ്രശ്നപരിഹാരത്തിന് എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തും, അതിന് മൂന്നു മധ്യസ്ഥരെ നിയോഗിക്കും, സാന്ത്വന സ്പർശ നയം സ്വീകരിക്കും, സേനാ പ്രത്യേകാധികാര നിയമം പുനരവലോകനം ചെയ്യും, നിയമസഭ തെരഞ്ഞെടുപ്പു നടത്തും, കശ്മീരികളോടുള്ള വിവേചനം അവസാനിപ്പിക്കും എന്നിങ്ങനെയുള്ള കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളാണ് ബി.ജെ.പിയെ ചൊടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ ചർച്ചാഗതി വികസനത്തിലേക്കും മെച്ചപ്പെട്ട ഭരണക്രമത്തിലേക്കും കൊണ്ടുവരാൻ ബി.ജെ.പി ആദ്യ ഘട്ടത്തിൽ പോലും താൽപര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് നേതൃനിരയുടെ വാചകഗതി.
70 വർഷം ഭരിച്ച് രാജ്യത്തെ കോൺഗ്രസ് പിന്നോട്ടടിച്ച അവസ്ഥ മാറ്റിയെടുക്കാനും തുടങ്ങി വെച്ച പദ്ധതികൾ പൂർത്തിയാക്കാനും തനിക്ക് അഞ്ചു വർഷം കൂടി തരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ബിഹാർ പര്യടനത്തിൽ ആവശ്യപ്പെട്ടത്. ഇതുവരെ നടത്തിയ ഭരണത്തിെൻറ മേന്മകൾ പ്രസംഗ വേദികളിൽ പറയാൻ മോദിക്കു തന്നെ താൽപര്യമില്ല. പകരം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വിരുദ്ധ വികാരവും ചൂടുപിടിപ്പിക്കാനാണ് നേതൃത്വം എല്ലാ ദിവസവും പണിയെടുക്കുന്നത്. സാമ്പത്തിക രംഗത്ത്, കാർഷിക രംഗത്ത്, തൊഴിൽ മേഖലയിലെല്ലാം വലിയ പ്രതിസന്ധികൾ ഇന്ത്യ അഭിമുഖീകരിക്കുന്നത് പ്രചാരണത്തിലേക്ക് കടന്നുവരാതിരിക്കാൻ വർഗീയച്ചേരുവ ബി.ജെ.പിക്ക് ഉപാധിയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.