ചെങ്ങന്നൂരിൽ സഹകരിക്കേണ്ടതില്ലെന്ന് ബി.ഡി.ജെ.എസ് തീരുമാനം
text_fieldsചേര്‍ത്തല: വാഗ്ദാനങ്ങള്‍ പാലിക്കാത്ത എന്‍.ഡി.എയുമായി സഹകരിക്കേണ്ടന്ന് ബി.ഡി.ജെ.എസ്. രണ്ടാഴ്ചക്കുള്ളില്‍ ബി.ജെ.പി ഒഴികെയുള്ള എന്‍.ഡി.എ ഘടകകക്ഷികളുടെ യോഗം വിളിക്കാനും ചേർത്തലയിൽ ബുധനാഴ്ച ചേർന്ന നേതൃയോഗത്തിൽ ധാരണയായി.
തങ്ങൾക്കും മറ്റ് ഘടകകക്ഷികള്‍ക്കും വാഗ്ദാനം ചെയ്തിരുന്ന സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി വിഷയം കേന്ദ്രനേതൃത്വത്തിെൻറ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് യോഗം വിളിക്കുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറും എന്‍.ഡി.എ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സ്ഥാനങ്ങള്‍ നല്‍കുന്നതുവരെ ഒരു പ്രവര്‍ത്തനത്തിലും സഹകരിക്കില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇതിെൻറ പ്രതിഫലനം ഉണ്ടാകും. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലടക്കം പങ്കെടുക്കില്ല. അവിടത്തെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് ഉടന്‍ നിർദേശം നല്‍കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിെൻറ പിന്തുണയില്ലെങ്കില്‍ ബി.ജെ.പിയുടെ നില മെച്ചമാകില്ല. അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ ബി.ജെ.പി നേതാക്കളില്‍ ചിലരാണ് താന്‍ രാജ്യസഭ അംഗമാകുമെന്ന് പ്രചരിപ്പിച്ചത്. കോഴിക്കോട് നിന്നുള്ള പ്രചാരണത്തിന് പിന്നില്‍ സ്ഥാനമോഹികളായ ചിലരാണ്. അസത്യം പ്രചരിപ്പിച്ചതിനെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പരാതി നല്‍കും. കഴിഞ്ഞമാസം അമിത്ഷായുമായി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതാനും സംസ്ഥാന നേതാക്കളും ഉണ്ടായിരുന്നു. ഇവരില്‍ നിന്നാണ് വിവരം ചോര്‍ന്നതെന്നാണ് കരുതുന്നത്. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ കൂടെനിന്ന് കാലില്‍ ചവിട്ടുന്നവരാണ്. എ ന്.ഡി.എയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. സംസ്ഥാന കമ്മിറ്റി മാത്രമാണുള്ളത്.
കീഴ്ഘടകങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. നിലവിലെ പ്രശ്നങ്ങളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നിസ്സഹായനാണ്. അദ്ദേഹത്തിന് ഇതുപോലുള്ള കുരുട്ടുബുദ്ധിപ്രയോഗങ്ങളില്ല. യു.ഡി.എഫിലും എല്‍.ഡി.എഫിലും ബി.ഡി.ജെ.എസ് തീണ്ടാപ്പാട് അകലെയല്ല. മഅ്ദനിയെ കൂട്ടാമെങ്കില്‍ എന്തുകൊണ്ട് ബി.ഡി.ജെ.എസിനെ പരിഗണിച്ചു കൂടെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന നേതാക്കളായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ടി.വി. ബാബു, സുഭാഷ് വാസു എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.