ജോസഫിനെതിരെ സ്പീക്കർക്ക് ജയരാജിെൻറ കത്ത്
text_fieldsകോട്ടയം: രണ്ടില ചിഹ്നം അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അന്ത ിമ ഉത്തരവ് വരുന്നതുവരെ പി.ജെ. ജോസഫിനെ പാർലമെൻററി പാർട്ടി നേതാവും മോൻസ് ജോസഫിനെ വി പ്പുമായി തെരെഞ്ഞടുത്ത ഏകപക്ഷീയ നടപടി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡോ. എ ൻ. ജയരാജ് എം.എൽ.എ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. പി.ജെ. ജോസഫ് വിളിച്ചുചേർത്ത പാർലമ െൻററി പാർട്ടി യോഗം ചട്ടലംഘനവും നിയമവിരുദ്ധവുമാണെന്ന് കത്തിൽ പറയുന്നു.
ചെയർമാെൻറ താൽക്കാലിക ഒഴിവിൽ മാത്രമാണ് വർക്കിങ് ചെയർമാന് ചുമതല നിർവഹിക്കാൻ കഴിയൂ എന്ന് കട്ടപ്പന സബ് കോടതി വിധിയിലുണ്ട്. ഇേപ്പാഴുള്ളത് ചെയർമാെൻറ സ്ഥിരം ഒഴിവാണ്. അതിനാൽ വർക്കിങ് ചെയർമാന് ചെയർമാെൻറ ചുമതലകൾ നിറവേറ്റാനാകില്ല.
രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തെരെഞ്ഞടുപ്പ് കമീഷൻ തീരുമാനം വരുന്നതുവരെ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നവംബർ ഒന്നിന് നൽകിയ കത്തിലെ ആവശ്യം നിരാകരിക്കപ്പെട്ടിരിക്കുകയാണെന്നും സ്വയം വിളിച്ചുചേർത്ത യോഗത്തിൽ പാർലമെൻററി പാർട്ടി നേതാവായി ജോസഫ് സ്വയം അവരോധിതനായിരിക്കുകയാണെന്നും പുതിയ കത്തിൽ ആരോപിച്ചു.
കെ.എം. മാണിയുടെ വിയോഗത്താൽ പാർലമെൻററി പാർട്ടി ലീഡറുടെ ഒഴിവുണ്ട്. വിപ്പിെൻറ ഒഴിവില്ല. തെരെഞ്ഞടുക്കേണ്ട സാഹചര്യം നിലവിലില്ല. റോഷി അഗസ്റ്റിനെ വിപ്പായി തെരെഞ്ഞടുത്തത് ചെയർമാനായിരുന്ന കെ.എം. മാണിയാണ്. റോഷിയെ വിപ്പ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഒക്ടോബർ 19ന് പി.ജെ. ജോസഫ് ഇറക്കിയ നേട്ടീസിലും വിപ്പിനെ തെരെഞ്ഞടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ജോസ് കെ.മാണിയുമായി റോഷിക്കുള്ള ബന്ധത്തിലെ അസഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് ജോസഫ് ശുത്രുത മനോഭാവം പിന്തുടരുന്നതെന്നും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.