ഹൈദരലി തങ്ങൾ ലീഗ് സംസ്ഥാന അധ്യക്ഷൻ; മജീദ് സെക്രട്ടറി, ചേർക്കളം അബ്ദുല്ല ട്രഷറർ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിെൻറ ചരിത്രത്തിൽ ആദ്യമായി വനിതകളെയും ദലിതരെയും ഉൾപ്പെടുത്തി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് 63 അംഗ ജംബോ കമ്മിറ്റി നിലവിൽവന്നത്. യുവ പ്രാതിനിധ്യത്തിെൻറ വർധനവാണ് മറ്റൊരു സവിശേഷത. പാണക്കാട് ഹൈദരലി തങ്ങൾ പ്രസിഡൻറായും കെ.പി.എ. മജീദ് ജന. സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രഷററായിരുന്ന പി.കെ.കെ. ബാവയെ മാറ്റി പകരം ചെർക്കളം അബ്ദുല്ലയെ നിയോഗിച്ചു.
എം.എൽ.എമാർക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടം ഭേദഗതി ചെയ്തതോടെ നിരവധി എം.എൽ.എമാരും കമ്മിറ്റിയിലെത്തി. വൈസ് പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും എണ്ണത്തിൽ വർധനവുണ്ടായി. 27 ഭാരവാഹികളില്‍ 11 പേര് പുതുമുഖങ്ങളാണ്. ഖമറുന്നിസ അൻവർ, അഡ്വ. നൂർബിന റഷീദ്, അഡ്വ. കെ.പി. മറിയുമ്മ എന്നിവരാണ് െസക്രേട്ടറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത അംഗങ്ങൾ. ദലിത് പ്രതിനിധികളായി യു.സി. രാമനും എ.പി. ഉണ്ണികൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡൻറുമാരായി പി.കെ.കെ. ബാവ, എം.സി. മായിന്‍ ഹാജി, സി.ടി. അഹമ്മദലി, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.ഐ. തങ്ങൾ, പി.എച്ച്. അബ്ദുസ്സലാം ഹാജി, സി. മോയിന്‍കുട്ടി, കെ. കുട്ടി അഹമ്മദ്കുട്ടി, ടി.പി.എം. സാഹിർ, സി.പി. ബാവ ഹാജി, സി.എ.എം.എ. കരീം, കെ.ഇ. അബ്ദുറഹിമാന് എന്നിവരെയും സെക്രട്ടറിമാരായി പി.എം.എ. സലാം, അബ്ദുറഹിമാന് കല്ലായി, കെ.എസ്. ഹംസ, ടി.എം. സലീം, ആബിദ് ഹുസൈന് തങ്ങള്‍ എം.എൽ.എ, കെ.എം. ഷാജി എം.എൽ.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, സി.എച്ച്. റഷീദ്, ബീമാപള്ളി റഷീദ്, സി.പി. ചെറിയ മുഹമ്മദ്, പി.എം. സാദിഖലി എന്നിവരെയും തിരഞ്ഞെടുത്തു.
ഐകകണ്ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. മെംബര്‍ഷിപ് കാമ്പയിനില്‍ 20,41,650 പേരാണ് പാർട്ടിയിൽ അംഗത്വമെടുത്തത്. ഇതില്‍ അഞ്ച് ലക്ഷത്തോളം പേര് പുതുമുഖങ്ങളാണ്. യുവാക്കളും തൊഴിലാളികളും വനിതകളും ആനുപാതികമായി വര്ധിച്ചതിെൻറ കൂടി പ്രതിഫലനമാണ് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.