Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightലീഗ് നേതൃത്വത്തിന്...

ലീഗ് നേതൃത്വത്തിന് നടുക്കം, ആശ്വാസം

text_fields
bookmark_border
ലീഗ് നേതൃത്വത്തിന് നടുക്കം, ആശ്വാസം
cancel

മലപ്പുറം: അഴീക്കോട് എം.എൽ.എ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ൈഹകോടതി വിധിയിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് നടുക്കം. വിധി നടപ്പാക്കുന്നത് അൽപ സമയത്തിനകംതന്നെ കോടതി താൽകാലികമായി സ്റ്റേ ചെയ്തതോടെ നേരിയ ആശ്വാസവും. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിേറാസ് ഉയർത്തിവിട്ട മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമന വിവാദം കത്തിനിൽക്കുന്നതിനിടെയാണ് ഇടിത്തീ പോലെ അപ്രതീക്ഷിതമായി കോടതി വിധി വന്നത്. വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കോടതി വിധിയെന്നത് പ്രഹരശേഷി കൂട്ടി.

ഞെട്ടൽ പുറത്തുകാണിക്കാതെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ലീഗ് നേതൃത്വവും പ്രതിപക്ഷ നേതാവുമൊക്കെ ഉടൻ പ്രതികരിച്ചെങ്കിലും നേതാക്കൾക്കിടയിലും അണികളിലും അമ്പരപ്പ് പ്രകടമായിരുന്നു. വിധിയുടെ പിറകെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ വന്നു. എല്ലാം ജലീലിനെതിരായ യൂത്ത് ലീഗ് വിമർശനത്തെ ബന്ധിപ്പിച്ചായിരുന്നു. വ്യാഴാഴ്ച കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ ജലീലിനെതിരെ ഷാജി അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. അതിന് പിറകെയാണ് കോടതി വിധി വരുന്നത്. ഇതും സമൂഹ മാധ്യമങ്ങളിൽ പരിഹാസത്തിനിടയാക്കി.

ഇതര മുസ്ലിം സംഘടനകൾക്കെതിരെ തീവ്രവാദ, വർഗീയ ആരോപണങ്ങളുന്നയിക്കുന്ന ഷാജി അത്തരമൊരു പരാതിയിൽതന്നെ അയോഗ്യനാക്കപ്പെട്ടുവെന്നതും ട്രോളർമാർ ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ ഹൈകോടതി വിധി താൽകാലികമായി സ്റ്റേ ചെയ്ത്് ഉച്ചക്ക് ശേഷം വിധി വന്നത് ഷാജിക്ക് നേരിയ ആശ്വാസമാണെങ്കിലും അന്തിമമായി സുപ്രീംകോടതി നിലപാട് വരുന്നതുവരെ കടുത്ത ആശങ്കയിലാണ് ലീഗ് നേതൃത്വമുള്ളത്. നിയമപോരാട്ടത്തിന് തിരക്കിട്ട നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguemalayalam newsKM ShajiPolitics
News Summary - Muslim league in K.M Shaji issue-Kerala news
Next Story