Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയോഗിയുടെ...

യോഗിയുടെ മുസ്ലിം മുഖമാകാൻ യോഗം മുഹ്സിൻ റാസക്ക്

text_fields
bookmark_border
യോഗിയുടെ മുസ്ലിം മുഖമാകാൻ യോഗം മുഹ്സിൻ റാസക്ക്
cancel

ന്യൂഡൽഹി: മുസ്ലിംകൾക്കെതിരെ വിേദ്വഷം വമിക്കുന്ന പ്രസ്താവനകളിലൂടെ വിവാദനായകനായ യോഗി ആദിത്യനാഥിെൻറ ഉത്തർപ്രദേശ് മന്ത്രിസഭയിൽ പാർട്ടി വക്താവ് മുഹ്സിൻ റാസ മുസ്ലിം പ്രതിനിധിയായി കയറിപ്പറ്റി. ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചശേഷം രാഷ്ട്രീയ മോഹവുമായി കോൺഗ്രസിലെത്തി അവിടെ ഗതിപിടിക്കാതെ ബി.ജെ.പിയിലേക്ക് ചാടിയ നേതാവിനാണ് മുസ്ലിം എം.എൽ.എമാരില്ലാത്ത പാർട്ടിയുടെ മുസ്ലിം മന്ത്രിയാകാനുള്ള യോഗം ലഭിച്ചത്.

ലഖ്േനാവിൽനിന്നുള്ള മുഖ്താർ അബ്ബാസ് നഖ്വി  ദേശീയരാഷ്ട്രീയത്തിെലത്തിയതുമൂലം ഉത്തർപ്രദേശിൽ പാർട്ടിക്ക് ഒരു മുസ്ലിം മുഖമില്ലാെത വിഷമിക്കുന്ന ഘട്ടത്തിലാണ് മുഹ്സിൻ റാസ കോൺഗ്രസിൽനിന്നു മറുകണ്ടം ചാടുന്നത്. ശിയാ വിഭാഗക്കാരനായ ഇൗ 40കാരൻ ഗവൺമെൻറ് ജൂബിലി കോളജിലും ലഖ്നോ യൂനിവേഴ്സിറ്റിയിലുമായാണ്  വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഉത്തർപ്രദേശിനെ ദേശീയതലത്തിൽ നിരവധിതവണ പ്രതിനിധാനംചെയ്ത റാസ പലതവണ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയുംപോലെ റാസയും നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചിട്ടില്ല. അതിനാൽ, അഖിലേഷ് യാദവിനെപ്പോലെ ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക്  കൊണ്ടുവരാനാണ് സാധ്യത. അതല്ലെങ്കിൽ ഏതെങ്കിലും എം.എൽ.എമാരെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

ഒരു മുസ്ലിം സ്ഥാനാർഥിയെയും നിർത്താത്ത തെരഞ്ഞെടുപ്പായിട്ടും ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് മുഹ്സിൻ റാസയെ വാർത്തസമ്മേളനങ്ങൾക്ക് പതിവായി ശട്ടം കെട്ടിയിരുന്നു. മുലായം സിങ്ങും സമാജ്വാദി പാർട്ടിയും മുസ്ലിംകളെ സ്വന്തം താൽപര്യത്തിന് ദുരുപയോഗം ചെയ്െതന്ന ആരോപണമാണ്  െതരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ റാസ നിരന്തരം ഉന്നയിച്ചിരുന്നത്. ലഖ്നോവിൽനിന്നുള്ള ശിയാ നേതാവിനെ മന്ത്രിയാക്കി ആ വിഭാഗത്തെ പാർട്ടിക്കൊപ്പം നിർത്താമെന്ന കണക്കുകൂട്ടലിലാണ് ഇേപ്പാൾ ബി.ജെ.പി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ഉത്തർപ്രദേശിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ നിർത്താത്തതിനെതിരെ പാർട്ടിയുടെ യു.പി നേതാക്കളായ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും രംഗത്തുവന്നിരുന്നു. സംഘ്പരിവാർ തീപ്പൊരിയും കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും ഇവരെ പിന്തുണച്ചു. ഇതേതുടർന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ  മന്ത്രിസഭ രൂപവത്കരണ ചർച്ചയിലും മുസ്ലിം പ്രാതിനിധ്യ വിഷയം ഉയർന്നുവന്നു. ഏതാനും ദിവസം മുമ്പ് ഒരു പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സർക്കാറിൽ മുസ്ലിം പ്രാതിനിധ്യമുണ്ടാകുമെന്ന സൂചന ഉത്തർപ്രദേശിലെ ബി.ജെ.പി കേന്ദ്ര നിരീക്ഷകൻകൂടിയായ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhsin razaup cabinet ministers
News Summary - the muslim face of yogi is muhsin raza
Next Story