കേരള കോൺഗ്രസിന് മുല്ലപ്പള്ളിയുടെ താക്കീത്; രണ്ടാം സീറ്റെന്ന പിടിവാശി ഉപേക്ഷിക്കണം
text_fieldsകോട്ടയം: രണ്ടാം സീറ്റെന്ന പിടിവാശി കേരള കോൺഗ്രസ് ഉപേക്ഷിക്കണമെന്ന് പരസ്യമായി ആ വശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള കോൺഗ്രസിലെ മോൻ സ് ജോസഫ് എം.എൽ.എയുടെ തട്ടകമായ കടുത്തുരുത്തിയിൽ ജനമഹായാത്രക്ക് നൽകിയ സ്വീക രണത്തിനിടെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഒറ്റക്കെട്ടായി ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നേറാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറ ഞ്ഞു.
കേരള കോൺഗ്രസിന് രണ്ട് സീറ്റെന്ന ആവശ്യവുമായി ജോസഫ് വിഭാഗം നിലപാട് കടുപ്പിക്കുന്നതിനിടെയാണ്, പി.ജെ. ജോസഫിനൊപ്പമുള്ള മോൻസിനെ സാക്ഷിയാക്കി മുല്ലപ്പള്ളിയുടെ താക്കീത് കലർന്ന പ്രസംഗം. രണ്ടാം സീറ്റെന്ന ആവശ്യത്തിൽ കെ.എം. മാണി നിലപാട് മയപ്പെടുത്തുമെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ജോസഫ് വിഭാഗം ഇത് അംഗീകരിച്ചിരുന്നില്ല. സീറ്റ് ആവശ്യത്തില്‍ ജോസഫ് വിഭാഗം ഉറച്ചുനിൽക്കുന്നതിനിടെയാണ് പിടിവാശി ഉപേക്ഷിക്കണമെന്ന് മുല്ലപ്പള്ളി പരസ്യമായി ആവശ്യപ്പെട്ടത്. ഇത് ജോസഫ് വിഭാഗത്തിനുള്ള താക്കീതായും വിലയിരുത്തപ്പെടുന്നുണ്ട്.
കോട്ടയത്ത് എത്തിയ മുല്ലപ്പള്ളി, സീറ്റ് വിഷയത്തിൽ കെ.എം. മാണി, പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരുമായി ചർച്ച നടത്തിയിരുന്നു. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലേക്ക് എത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. പിന്നീട്, മാധ്യമപ്രവർത്തകരുെട ചോദ്യത്തിന് സീറ്റ് വിഷയത്തിൽ 26ന് നടക്കുന്ന ചർച്ചകൾക്കൊടുവിൽ ശുഭകരമായ വാർത്തയുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുല്ലപ്പള്ളി നിലപാട് കടുപ്പിച്ചതോടെ കോട്ടയം സീറ്റിൽ പിടിമുറുക്കാൻ ജോസഫ് ശ്രമവും തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച കോട്ടയം ജില്ലയിലെ പ്രമുഖ വ്യക്തികളെ പി.ജെ. ജോസഫ് സന്ദർശിച്ചു. ചില വൈദികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാൽ, ജോസഫ് വിഭാഗത്തിന് സീറ്റ് വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് മാണി. ഇതോടെ കോട്ടയം സീറ്റിനെച്ചൊല്ലി കേരള കോൺഗ്രസിൽ പിടിവലി മുറുകുമെന്നാണ് സൂചനകൾ.
അതിനിടെ, രണ്ടാം സീറ്റിെൻറ കാര്യത്തില്‍ മാണിക്ക് പിന്നാലെ ജോസ് കെ. മാണിയും നിലപാട് മയപ്പെടുത്തി രംഗത്തെത്തി. രണ്ടാം സീറ്റില്‍ യു.ഡി.എഫ് തീരുമാനം എടുക്കുമെന്നും ജോസഫ് മത്സരിക്കുന്ന കാര്യത്തിലടക്കം സീറ്റ് വിഭജനത്തിനു ശേഷമാകും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.