മുല്ലപ്പള്ളിയില്ലാതെ തേന്മാവ് പൂക്കുമോ ?
text_fieldsഎന്നും രാഷ്ട്രീയ കേരളത്തിെൻറ ശ്രദ്ധാകേന്ദ്രമായ വടകര ക്ക് ഇത്തവണയും മാറ്റ് കുറയുന്നില്ല. സിറ്റിങ് എം.പിയായ കെ.പി. സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക് കാനില്ലെന്ന് ആവർത്തിച്ചതോടെ ആരാവും സ്ഥാനാർഥിയെന്ന ചോദ് യം സജീവമാണ്. ഇതാകട്ടെ, യു.ഡി.എഫ് കേന്ദ്രങ്ങളെ അൽപം ചിന്തിപ് പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വടകര വീണ്ടും ചുവക്കുമേ ാ എന്ന ചോദ്യം ഉയരുന്നത്.
2009ലെ തെരഞ്ഞെടുപ്പോടെയാണ് ചുവ പ്പു കോട്ടയായ വടകര യു.ഡി.എഫിെൻറ കൈകളിലെത്തിയത്. ഇത ്തവണ തട്ടകം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് എൽ. ഡി.എഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ഭാഗമായ എ ൽ.ജെ.ഡി തിരിച്ചുവന്നതിെൻറ ആവേശം ഏറെയാണ് ഇടതിന്. 2004ൽ എൽ. ഡി.എഫ് സ്ഥാനാർഥി അഡ്വ. പി. സതീദേവി 1,30,589 വോട്ടിെൻറ ഭൂരിപക് ഷത്തിലാണ് യു.ഡി.എഫിലെ എം.ടി. പത്മയെ തോൽപിച്ചത്.
2009ൽ മുല്ലപ്പള്ളി രാമചന്ദ്രൻ 56,186 വോട്ടിന് അഡ്വ. പി. സതീദേവിയെ പരാജയപ്പെടുത്തി. എന്നാല്‍, 2014ൽ മുല്ലപ്പള്ളിതന്നെ എൽ.ഡി.എഫിലെ അഡ്വ. എ.എൻ. ഷംസീറിനെതിരെ 3306 വോട്ടിെൻറ ഭൂരിപക്ഷമാണ് നേടിയത്. യു.ഡി.എഫിെൻറ ഭൂരിപക്ഷത്തിലുണ്ടായ ഇടിവാണ് വടകര തിരിച്ചുപിടിക്കാൻ കഴിയുമെന്ന ചിന്ത ഇടതിൽ വന്നത്.
എന്നാൽ, അന്ന് പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്നങ്ങളാണ് തിരിച്ചടിയായതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യങ്ങൾ അനുകൂലമാണെന്നും യു.ഡി.എഫ് വിശ്വസിക്കുന്നു.
സോഷ്യലിസവും കമ്യൂണിസവും
സോഷ്യലിസത്തിെൻറയും കമ്യൂണിസത്തിെൻറയും ഈറ്റില്ലമാണ് വടകര. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഡോ. കെ.ബി. മേനോനാണ് ആദ്യ എം.പി. തുടർന്ന്, സ്വതന്ത്രനായി മത്സരിച്ച എ.വി. രാഘവൻ, എസ്.എസ്.സി.പിയുടെ അരങ്ങിൽ ശ്രീധരൻ, പിന്നീട് അഞ്ചുതവണ കോൺഗ്രസ്-എസിലെ കെ.പി. ഉണ്ണികൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു.
വടകരക്കാരെ ഏറെ സ്വാധീനിച്ച എം.പി, ഉണ്ണികൃഷ്ണനാണെന്ന് പഴമക്കാർ പറയുന്നു. അദ്ദേഹം കോൺഗ്രസിെൻറ ഭാഗമായതോടെ സി.പി.എമ്മിലെ ഒ. ഭരതനും പിന്നീട് രണ്ടുതവണ ഇടതു മുന്നണിയില്‍നിന്നും പ്രഫ. എ.കെ. പ്രേമജവും തുടര്‍ന്ന്, അഡ്വ. പി. സതീദേവിയും വിജയിച്ചു. വടകരയുടെ പാർലമെൻറ് ചരിത്രത്തില്‍ ആദ്യമായാണ് 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് പ്രതിനിധി വിജയിക്കുന്നത്.
ഒഞ്ചിയം എഫക്ട്
2008ല്‍ വടകര നിയോജക മണ്ഡലത്തിലെ ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരെൻറ നേതൃത്വത്തില്‍ ആർ.എം.പിയുണ്ടാക്കിയ വെല്ലുവിളിയിൽനിന്നാണ് കോണ്‍ഗ്രസ് വിജയത്തിന് വഴിതെളിഞ്ഞതെന്നാണ് വിലയിരുത്തൽ. സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റിക്കു കീഴിലെ ഏറാമല പഞ്ചായത്ത് പ്രസിഡൻറ് പദവി ജനതാദളിനു കൊടുക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന പ്രവര്‍ത്തകരുടെ വികാരമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. സി.പി.എമ്മിനകത്തെ വിഭാഗീയത പുറത്തുചാടാനുള്ള വഴിതുറക്കല്‍ കൂടിയായി അതുമാറി. ടി.പി. ചന്ദ്രശേഖരനുള്പ്പെടെ 11 ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ സി.പി.എം പുറത്താക്കിയത് ആർ.എം.പി രൂപവത്കരണത്തിലേക്കെത്തിച്ചു. 2009ൽ ആര്.എം.പി സ്ഥാനാർഥിയായ ടി.പി. ചന്ദ്രശേഖരന് 21,821 വോട്ടാണ് ലഭിച്ചത്. 2012ൽ ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. കേസിൽ സി.പി.എം പ്രാദേശിക നേതാക്കളടക്കമുള്ളവർ ജയിൽശിക്ഷ അനുഭവിക്കുകയാണ്. 2014ൽ ആർ.എം.പി സ്ഥാനാർഥിയായ അഡ്വ. പി. കുമാരന് കുട്ടിക്ക് 17,229 വോട്ട് ലഭിച്ചു. വടകര ലോക്സഭ മണ്ഡലത്തിൽ കുറ്റ്യാടി ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങളെല്ലാം എല്‍.ഡി.എഫിെൻറ കൈകളിലാണ്. വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം, കൂത്തുപറമ്പ്, തലശ്ശേരി എന്നിവയാണവ.
അങ്കത്തട്ടില്‍ ആരാവും?
ആരെയാണ് പോരിന് ഇറക്കുന്നതെന്ന് ഇരു മുന്നണികളും തീരുമാനത്തിലെത്തിയിട്ടില്ല. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ്, മുന്‍ എം.പി. അഡ്വ. പി. സതീദേവി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ, മുൻ എം.എൽ.എ കെ.കെ ലതിക, കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ എന്നീ പേരുകൾ എൽ.ഡി.എഫിൽ ഉയർന്നുകേൾക്കുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ എന്നീ പേരുകൾ യു.ഡി.എഫിലും തെളിയുന്നു. ഇതിനിടെ, കെ. സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. വടകര നിലനിർത്താൻ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ വേണെമന്നും ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിച്ചേക്കുമെന്നും ശ്രുതിയുണ്ട്. ഇതിനെല്ലാം പുറമെ, പൊതുസമ്മതൻ എന്ന നിലയിൽ വി.എം. സുധീരനെ കൊണ്ടുവരണമെന്നും യു.ഡി.എഫിൽ അഭിപ്രായമുയർന്നു കഴിഞ്ഞു.
ഇടതു മുന്നണിയിലേക്കു വന്ന എൽ.ജെ.ഡി വടകര സീറ്റ് ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്, മുൻ എം.എൽ.എ അഡ്വ. പ്രേംനാഥ്, മുൻ മന്ത്രി കെ.പി. മോഹനൻ എന്നിവരിൽ ആരെങ്കിലും കടന്നുവരും.
കക്ഷി നില നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ
വടകര
മുല്ലപ്പള്ളി രാമചന്ദ്രൻ - കോൺഗ്രസ്
-യു.ഡി.എഫ് 416479
എ.എൻ.ഷംസീർ - സി.പി.എം
എൽ.ഡി.എഫ് 413173
വി.കെ.സജീവൻ- ബി.ജെ.പി
-എൻ.ഡി.എ 76313
ഭൂരിപക്ഷം 3306
കുറ്റ്യാടി
പാറക്കല്‍ അബ്ദുല്ല (ഐ.യു.എം.എല്‍-യു.ഡി.എഫ്) 71,809
കെ.കെ. ലതിക (സി.പി.എം-എല്‍.ഡി.എഫ്) 70,652
രാമദാസ് മണലേരി (ബി.ജെ.പി-എന്‍.ഡി.എ) 12,327
ഭൂരിപക്ഷം: 1157
വടകര
സി.കെ. നാണു (ജനതാദള്‍ (എസ്)-എല്‍.ഡി.എഫ്) 49,211
മനയത്ത് ചന്ദ്രന് (ജനതാദള്‍ (യു) -യു.ഡി.എഫ്) 39,700
കെ.കെ. രമ (ആര്.എം.പി.ഐ) 20,504
അഡ്വ. എം. രാജേഷ്കുമാര്‍ (ബി.ജെ.പി-എന്‍.ഡി.എ) 13,937
ഭൂരിപക്ഷം: 9511
കൂത്തുപറമ്പ്
കെ.കെ. ശൈലജ (സി.പി.എം-എല്‍.ഡി.എഫ്) 67,013
കെ.പി. മോഹനന് (ജനതാദള്‍-(യു)- യു.ഡി.എഫ്) 54,722
സി. സദാനന്ദന് (ബി.ജെ.പി-എന്‍.ഡി.എ) 20,787
ഭൂരിപക്ഷം: 12,291
നാദാപുരം
ഇ.കെ. വിജയന് (സി.പി.ഐ-എല്‍.ഡി.എഫ്) 74,742
അഡ്വ. പ്രവീണ്‍കുമാര്‍ (കോണ്‍-യു.ഡി.എഫ്) 69,983
എം.പി. രാജന് (ബി.ജെ.പി-എന്‍.ഡി.എ) 14,493
ഭൂരിപക്ഷം: 4759
തലശ്ശേരി
അഡ്വ. എ.എന്‍. ഷംസീര്‍ (സി.പി.എം-എല്‍.ഡി.എഫ്) 70,741
എ.പി. അബ്ദുല്ലക്കുട്ടി (കോണ്‍-യു.ഡി.എഫ്) 36,624
വി.കെ. സജീവന് (ബി.ജെ.പി-എന്‍.ഡി.എ) 22,125
ഭൂരിപക്ഷം: 34,117
പേരാമ്പ്ര
ടി.പി. രാമകൃഷ്ണന് (സി.പി.എം-എല്‍.ഡി.എഫ്) 72,359
അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ (കേരള കോണ്‍(എം)-യു.ഡി.എഫ്) 68,258
സുകുമാരന്‍ നായര്‍ (ബി.ഡി.ജെ.എസ്-എന്‍.ഡി.എ) 8561
ഭൂരിപക്ഷം: 4101
കൊയിലാണ്ടി
കെ. ദാസന് (സി.പി.എം-എല്‍.ഡി.എഫ്) 70,593
എന്‍. സുബ്രഹ്മണ്യന് (കോണ്‍-യു.ഡി.എഫ്) 57,224
കെ. രജനീഷ് ബാബു (ബി.ജെ.പി-എന്‍.ഡി.എ) 22,087
ഭൂരിപക്ഷം: 13,369
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.