മാണിയുടെ കാര്യത്തിൽ തൽക്കാലം ധിറുതി കാേട്ടണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിെൻറ എൽ.ഡി.എഫ് പ്രവേശനം അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ അവരെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരുന്ന കാര്യത്തിൽ തൽക്കാലം ധിറുതി കാേട്ടണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. മടക്കിക്കൊണ്ടുവരാൻ ഇപ്പോൾ അമിതാവേശം കാട്ടിയാൽ അനാവശ്യ വിലപേശലിന് അവർ തയാറാകുമെന്നതിനാലാണ് ഇൗ നീക്കം. യു.ഡി.എഫിലേക്ക് മടങ്ങിവരുന്ന കാര്യത്തിൽ ചർച്ചക്ക് സന്നദ്ധമാണെന്ന് മുസ്ലിംലീഗ് നേതൃത്വം വഴി കെ.എം. മാണി അറിയിച്ചിട്ടും മനസ്സ് തുറക്കാൻ കോൺഗ്രസ് മുൻകൈയെടുക്കാത്തതും ഇൗ തന്ത്രത്തിെൻറ ഭാഗമാണ്.
സി.പി.െഎ കടുത്ത നിലപാട് സ്വീകരിച്ചതോടെ മാണി ഗ്രൂപ്പിെൻറ എൽ.ഡി.എഫ് പ്രവേശനം ഏകദേശം അടഞ്ഞ അധ്യായമായി. മാണിയെ ഒപ്പംകൂട്ടുന്നതിനോട് സി.പി.എം നേതൃത്വത്തിന് അനുകൂല മനോഭാവമാണെങ്കിലും അവരുടെ അണികളിലും സഹയാത്രികരിലും മാത്രമല്ല രണ്ടാംനിര നേതാക്കളിൽ പോലും അമർഷം ഉണ്ട്. ഇതെല്ലാം മറികടന്ന് ഇടതുമുന്നണിയിൽ എത്താമെന്ന് മാണി ഗ്രൂപ് പോലും ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. ഇൗ സാഹചര്യത്തിൽ ഇനി അവർക്ക് ആശ്രയം യു.ഡി.എഫിലേക്ക് മടങ്ങുകയോ ബി.െജ.പി മുന്നണിയിൽ ചേരുകയോ ആണ്.
ബി.െജ.പി പക്ഷത്തേക്ക് ചാഞ്ഞാൽ മാണി ഗ്രൂപ്പിെൻറ അണികളിൽ മഹാഭൂരിപക്ഷം വരുന്ന കത്തോലിക്ക വിശ്വാസികൾ അത് അംഗീകരിക്കാൻ തയാറാകണമെന്നില്ല. ഇൗ സാഹചര്യത്തിൽ യു.ഡി.എഫ് പുനഃപ്രവേശനമാണ് സുരക്ഷിത മാർഗം. ഇക്കാര്യം തിരിച്ചറിഞ്ഞതോടെയാണ് ചർച്ചക്കുള്ള സന്നദ്ധത ലീഗ് നേതാക്കൾ വഴി കെ.എം. മാണി കോൺഗ്രസ് നേതൃത്വെത്ത അറിയിച്ചത്. െചങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് നിലപാടെടുക്കാതെ മാണി ഗ്രൂപ്പിന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇടതുമുന്നണിയിലേക്കുള്ള വാതിൽ തുറന്നുകിട്ടിയാലും ഒറ്റക്കെട്ടായി അവിടേക്കുപോകാൻ മാണി ഗ്രൂപ്പിന് കഴിയില്ലെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു.
ജോസഫ് വിഭാഗം ഇടതുബന്ധത്തിനോട് യോജിക്കുന്നില്ല. മാണിയുടെ അടുത്ത ചില വിശ്വസ്തർക്കും ഇതേ നിലപാടാണ് ഉള്ളത്. ഇടതു ബന്ധത്തെ എതിർക്കുന്ന മാണി ഗ്രൂപ്പിലെ നേതാക്കൾ കോൺഗ്രസ് നേതാക്കളുമായി നല്ല ബന്ധത്തിലും ആണ്. ഇൗ സാഹചര്യത്തിൽ മാണിക്ക് സമ്മർദം െചലുത്താൻ തൽക്കാലം അവസരം ഒരുക്കിക്കൊടുേക്കണ്ടെന്ന വികാരമാണ് കോൺഗ്രസിൽ ഉണ്ടായിരിക്കുന്നത്. ചർച്ചക്ക് കോൺഗ്രസ് നേതൃത്വം മുൻകൈയെടുക്കുന്നിെല്ലങ്കിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ രണ്ടും കൽപിച്ച് ഇടതുമുന്നണിയെ പിന്തുണക്കാനോ മനസ്സാക്ഷി വോട്ടിനോ മാണി ഗ്രൂപ് തയാറാകും. പിന്തുണ നൽകുന്നതിലൂടെ എൽ.ഡി.എഫിെൻറ ഭാഗമാകാൻ കഴിയില്ലെങ്കിലും യു.ഡി.എഫിനെ ഭയപ്പെടുത്താനും അതിലൂടെ പാർട്ടിയുടെ വിലപേശൽ ശക്തി വർധിപ്പിക്കാനും കഴിയുമെന്ന കണക്കുകൂട്ടലാണ് മാണിപക്ഷത്തിനുള്ളത്. അതേസമയം, ഉപതെരഞ്ഞെടുപ്പിൽ മാണി പക്ഷം എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ചാലും അവരുടെ വോട്ടുകൾ കാര്യമായി മാറില്ലെന്നും മാണി ഗ്രൂപ്പിൽ വിള്ളലുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. അതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനത്തിനായി അവർക്ക് യു.ഡി.എഫിനെത്തന്നെ ആശ്രയിക്കേണ്ടിവരുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.