എക്സിറ്റ് പോളുകൾ വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പിനുള്ള ഗൂഢനീക്കം: മമത ബാനർജി
text_fieldsചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ സർവേകൾ ആയിരക്കണക്കിന് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള് ള ശ്രമത്തിൻെറ ഭാഗമെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് മമത സർവേ ഫലങ്ങ ൾക്കെതിരെ ആഞ്ഞടിച്ചത്.
‘ഈ എക്സിറ്റ് പോൾ സർവേകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതൊരു തന്ത്രമാണ്. ആയിരക്കണക്കിന് വോട്ടിങ് മെഷീനിൽ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണിത്. ഇതിനെതിരെ ശക്തമായി അണിനിരക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. നാം ഒന്നിച്ച് ഈ സമരത്തിൽ അണിചേരണം’ - മമത കുറിക്കുന്നു.
I don’t trust Exit Poll gossip. The game plan is to manipulate or replace thousands of EVMs through this gossip. I appeal to all Opposition parties to be united, strong and bold. We will fight this battle together
— Mamata Banerjee (@MamataOfficial) May 19, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.