Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 6:09 PM GMT Updated On
date_range 6 July 2019 4:21 AM GMTമഞ്ചേശ്വരം: ഹരജിക്കാരനിൽ നിന്ന് പിഴ ഈടാക്കണമെന്ന് എതിർകക്ഷി; എങ്കിൽ കേസ് തുടരുമെന്ന് സുരേന്ദ്രൻ
text_fieldsbookmark_border
കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകി യ ഹരജി പിൻവലിക്കുെന്നങ്കിൽ പിഴകൂടി ഈടാക്കി നൽകണമെന്ന് എതിർകക്ഷി. പിൻവലിക്കാ ൻ അനുമതി നൽകുന്നത് പിഴയോടെയാെണങ്കിൽ കേസ് തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹരജിക്കാരൻ. മുസ്ലിംലീഗിലെ പി.ബി. അബ്ദുൽ റസാഖിെൻറ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ ൈഹകോടതിയിൽ നൽകിയ ഹരജിയിലാണ് പുതിയ സംഭവ വികാസങ്ങളുണ്ടായത്. തുടർന്ന് ഹരജിക്കാരെൻറയും എതിർകക്ഷികളുെടയും വാദങ്ങൾ പരിഗണിക്കാൻ ജസ്റ്റിസ് സുനിൽ തോമസ് കേസ് ജൂലൈ 15ലേക്ക് മാറ്റി.
തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തെൻറ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഇൗ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ നൽകിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. മരിച്ചുപോയവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരിൽ കള്ളവോട്ടുകൾ ചെയ്തെന്നാരോപിച്ചായിരുന്നു സുരേന്ദ്രൻ തെരഞ്ഞെടുപ്പ് ഹരജി നൽകിയത്. കള്ളവോട്ടുകളെന്ന് സംശയിക്കുന്നവയുടെ വിവരങ്ങളും ഹരജിക്കാരൻ സമർപ്പിച്ചു. തുടർന്ന് ഹൈകോടതി തെളിവെടുപ്പിന് ഇവർക്ക് സമൻസ് അയക്കാൻ നടപടിയെടുത്തു. എന്നാൽ, ഇവയിൽ പലതും മടങ്ങിയെത്തി. ഇതിനിടെ, അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണംകൂടി ആയതോടെയാണ് ഹരജി പിൻവലിക്കാൻ സുരേന്ദ്രൻ അപേക്ഷ നൽകിയത്.
ഗസറ്റ് വിജ്ഞാപനമടക്കം പൂർത്തിയാക്കി ഹരജി പിൻവലിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ കോടതി തീരുമാനം വരാനിരിക്കെയാണ് പിഴയോടെ വേണം ഹരജി പിൻവലിക്കാൻ അനുവദിക്കേണ്ടതെന്ന വാദം എതിർകക്ഷി ഉയർത്തിയത്. ഇങ്ങനെ ചട്ടമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, കള്ളവോട്ടുകളെന്ന് സംശയിക്കുന്നവർക്ക് പ്രത്യേക ദൂതൻ വഴിയും സ്പീഡ് പോസ്റ്റ് വഴിയും അയച്ച നോട്ടീസുകൾപോലും ൈകപ്പറ്റാൻ ആളുണ്ടായില്ലെന്നും അതിനാലാണ് ഹരജി പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുസ്ലിംലീഗിെൻറ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് തെളിവെടുപ്പിന് ഹാജരാകാതെ ഇവർ ഒഴിവാകുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചു. പിഴ ചുമത്താൻ എതിർകക്ഷിക്ക് വാദമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ഹരജിയിൽനിന്ന് പിൻവാങ്ങാതെ തുടരാനാണ് ആഗ്രഹമെന്നും ഹരജിക്കാരൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തെൻറ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഇൗ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ നൽകിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. മരിച്ചുപോയവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരിൽ കള്ളവോട്ടുകൾ ചെയ്തെന്നാരോപിച്ചായിരുന്നു സുരേന്ദ്രൻ തെരഞ്ഞെടുപ്പ് ഹരജി നൽകിയത്. കള്ളവോട്ടുകളെന്ന് സംശയിക്കുന്നവയുടെ വിവരങ്ങളും ഹരജിക്കാരൻ സമർപ്പിച്ചു. തുടർന്ന് ഹൈകോടതി തെളിവെടുപ്പിന് ഇവർക്ക് സമൻസ് അയക്കാൻ നടപടിയെടുത്തു. എന്നാൽ, ഇവയിൽ പലതും മടങ്ങിയെത്തി. ഇതിനിടെ, അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണംകൂടി ആയതോടെയാണ് ഹരജി പിൻവലിക്കാൻ സുരേന്ദ്രൻ അപേക്ഷ നൽകിയത്.
ഗസറ്റ് വിജ്ഞാപനമടക്കം പൂർത്തിയാക്കി ഹരജി പിൻവലിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ കോടതി തീരുമാനം വരാനിരിക്കെയാണ് പിഴയോടെ വേണം ഹരജി പിൻവലിക്കാൻ അനുവദിക്കേണ്ടതെന്ന വാദം എതിർകക്ഷി ഉയർത്തിയത്. ഇങ്ങനെ ചട്ടമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, കള്ളവോട്ടുകളെന്ന് സംശയിക്കുന്നവർക്ക് പ്രത്യേക ദൂതൻ വഴിയും സ്പീഡ് പോസ്റ്റ് വഴിയും അയച്ച നോട്ടീസുകൾപോലും ൈകപ്പറ്റാൻ ആളുണ്ടായില്ലെന്നും അതിനാലാണ് ഹരജി പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മുസ്ലിംലീഗിെൻറ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് തെളിവെടുപ്പിന് ഹാജരാകാതെ ഇവർ ഒഴിവാകുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചു. പിഴ ചുമത്താൻ എതിർകക്ഷിക്ക് വാദമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് ഹരജിയിൽനിന്ന് പിൻവാങ്ങാതെ തുടരാനാണ് ആഗ്രഹമെന്നും ഹരജിക്കാരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story