Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഒരു പവാർ ഇവിടെ, ഒരു...

ഒരു പവാർ ഇവിടെ, ഒരു പവാർ അവിടെ

text_fields
bookmark_border
Sharad Pawar Ajit Pawar
cancel

ന്യൂഡൽഹി: ഒരു പവാർ ഇവിടെയെങ്കിൽ മറ്റേ പവാർ അവിടെയാണെന്ന്, മഹാരാഷ്ട്ര കേസിൽ മുഖ് യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ അഭിഭാഷകൻ മുകുൽ രോഹതഗി. എൻ.സി.പിയെന്നാൽ അജി ത് പവാറാണെന്നും താനാണ് അദ്ദേഹത്തിെൻറ അഭിഭാഷകനെന്നും അഡീഷനൽ സോളിസിറ്റർ ജനറ ൽ മനീന്ദർ സിങ്ങും സുപ്രീം കോടതിയെ ബോധിപ്പിച്ചു.

ഗവർണറുടെ നടപടിയിലോ രേഖയിലോ പ്രഥമദൃഷ്ടാ തടസ്സമില്ലെങ്കിൽ പിന്നെ കോടതി ഇടപെടരുതെന്നും അജിത് പവാറിെൻറ പ േരിൽ ബി.ജെ.പി പക്ഷത്തുനിന്ന് വാദിച്ച മനീന്ദർ സിങ് വാദിച്ചു. തെരഞ്ഞെടുപ്പിന് മുമ്പു ള്ള സഖ്യമാണ് സർക്കാറുണ്ടാക്കുേമ്പാൾ ആദ്യം പരിഗണിക്കേണ്ടതെന്ന വാദം മുകുൽരോഹതഗിയും മുന്നോട്ടുവെച്ചു. എന്നിട്ടാണ് എതിർകക്ഷി തങ്ങൾക്കെതിരെ കുതിരക്കച്ചവടം ആരോപിക്കുന്നത്. തനിക്ക് മുന്നിലുള്ള കത്ത് പരിശോധിക്കാൻ ഗവർണർക്ക് വേറെ മാർഗമില്ല. ഈ ഒപ്പ് വേറെ കാര്യത്തിനാണെന്ന് ഇനി അവർ പറയും.

സർക്കാറുണ്ടാക്കാൻ ഗവർണർക്ക് സമർപ്പിച്ച കത്തിലുള്ള എം.എൽ.എമാരുടെ ഒപ്പുകൾ തെറ്റാണെന്ന് ഹരജിക്കാർക്കുപോലും ആക്ഷേപമില്ല എന്ന് മുകുൾ രോഹതഗി പറഞ്ഞപ്പോൾ, 54 പേർ ഫഡ്നാവിസിെന പിന്തുണച്ചു എന്ന് കത്തിൽ പറഞ്ഞിട്ടില്ല എന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ഒാർമിപ്പിച്ചു. കത്ത് എേപ്പാഴാണ് നൽകിയതെന്ന് ജസ്റ്റിസ് രമണ ചോദിച്ചപ്പോൾ 23നാണെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. 170 എം.എൽ.എമാരുടെ പിന്തുണ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസിനുണ്ട്. അതിനാൽ ശിവസേനയും കോൺഗ്രസും എൻ.സി.പിയും ചേർന്ന് സമർപ്പിച്ച ഹരജികൾ തള്ളിക്കളയണമെന്നും രോഹതഗി ആവശ്യപ്പെട്ടു.

എന്നാൽ, തെരഞ്ഞെടുപ്പിന് രണ്ടര വർഷം മുഖ്യമന്ത്രി എന്ന ശിവസേനക്ക് നൽകിയ വാഗ്ദാനം ബി.ജെ.പി തെറ്റിച്ചതാണ് മഹാരാഷ്ട്രയിലെ പ്രതിസന്ധിക്ക് കാരണമെന്ന് കപിൽ സിബൽ എതിർവാദമുന്നയിച്ചു. അതിൽ കോൺഗ്രസും എൻ.സി.പിയും കുറ്റക്കാരല്ല. തുടർന്ന് അവരും ഞങ്ങളും ചേർന്ന് പൊതുമിനിമം പരിപാടി ഉണ്ടാക്കേണ്ടതുണ്ടായിരുന്നു. കാരണം ഞങ്ങൾക്കിടയിൽ ആദർശപരമായ ഭിന്നതയുണ്ടായിരുന്നു. 23ന് നേരം പുലരുന്നതിനു മുമ്പ് കേന്ദ്ര മന്ത്രിസഭപോലും ചേരാതെ രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് പിന്നിലുള്ള ദേശീയ അടിയന്തരാവസ്ഥ എന്തായിരുന്നുവെന്ന് കപിൽ സിബൽ ചോദിച്ചു.

ഞങ്ങൾ മൂന്ന് കക്ഷികൾ ചേർന്ന് സർക്കാർ ഉണ്ടാക്കും എന്നല്ലാതെ മറ്റെന്ത് അടിയന്തരാവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് അവരോട് സുപ്രീംകോടതി ചോദിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. 22ന് രാത്രി ഏഴു മണിക്ക് വാർത്തസമ്മേളനം നടത്തി, തങ്ങൾ നാളെ സർക്കാറുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമായിരുന്നു ഗവർണറുടെ നടപടി.

എന്തുകൊണ്ട് ഗവർണർ 24 മണിക്കൂറിനകം അടിയന്തര തീരുമാനമെടുത്തു. കാരണം 154 പേരുടെ പിന്തുണയുള്ള തങ്ങൾ പിറ്റേന്ന് സർക്കാറുണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. അർധരാത്രി തിരക്കിട്ട് ഇതെല്ലാം ഗവർണർ ചെയ്തത് കൊണ്ടാണ് 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad Pawarmalayalam newsPolitic's NewsMaharashtra Govt FormationAjith Pawar
News Summary - Maharashtra Govt Formation Sharad Pawar Ajit Pawar -Politic's News
Next Story