സ്ഥാനാർഥി നിർണയം: ജയസാധ്യതയിൽ ഉൗന്നി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ജയസാധ്യതക്ക് പ്രധാന പരിഗണന നൽകി ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർ ഥി നിർണയം ഒരു മാസത്തിനകം പൂർത്തിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. തെരഞ്ഞെടുപ്പു വര ുന്നതിനാൽ പാർട്ടി പുനഃസംഘടന മാറ്റിവെച്ചു. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു മുന ്നോട്ടു പോകുന്നതിെൻറ ഭാഗമായി വ്യാഴാഴ്ച യു.ഡി.എഫ് നേതൃയോഗം തിരുവനന്തപുരത്ത ് വിളിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾക്ക് ഡൽഹിയിലെത്തി യ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രചാരണ സമിതി അധ്യക്ഷൻ കെ. മുരളീധരൻ എന്നിവർ കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുതിർന്ന നേതാക്കളായ എ.കെ. ആൻറണി, അഹ്മദ് പേട്ടൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങി.
ദേശീയ രാഷ്ട്രീയത്തിൽ നിർണായകമായ തെരഞ്ഞെടുപ്പിൽ മറ്റെന്തിനേക്കാൾ ജയസാധ്യതക്ക് മുന്തിയ പരിഗണന നൽകി മുന്നോട്ടുപോകാനാണ് ധാരണ. ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ ഹൈകമാൻഡ് ഇടപെടും. ജയസാധ്യതയെക്കുറിച്ച് എ.െഎ.സി.സി സർവേ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ചർച്ച ചെയ്ത് ഒരു മണ്ഡലത്തിൽ രണ്ടോ മൂന്നോ പേരുടെ പട്ടിക തയാറാക്കി ഹൈകമാൻഡിന് നൽകണം. രണ്ടും ചേർത്തുവെച്ച് ചർച്ച നടത്തി തീരുമാനമെടുക്കും.
പ്രസിഡൻറ്, വർക്കിങ് പ്രസിഡൻറ്, പ്രചാരണം നയിക്കുന്നവർ തുടങ്ങിയവർ മത്സരിക്കേണ്ട എന്നാണ് പൊതുധാരണ. വർക്കിങ് പ്രസിഡൻറാണെങ്കിലും കൊടിക്കുന്നിൽ സുരേഷ് വീണ്ടും മത്സരിക്കും. മുല്ലപ്പള്ളി ഇല്ല. മറ്റുള്ളവരുടെ കാര്യത്തിൽ ജയസാധ്യത മുൻനിർത്തി ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. ഡൽഹി ചർച്ചയിൽ ഇല്ലാതിരുന്ന എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുമായി സ്ഥാനാർഥി കാര്യങ്ങളിൽ വ്യാഴാഴ്ച ചർച്ച നടക്കും.
ശബരിമല വിഷയം കോൺഗ്രസിന് പരിക്കേൽപിക്കില്ലെന്നാണ് നേതൃചർച്ചകളിലെ വിലയിരുത്തൽ. അതേസമയം, ഭരണത്തിലിരിക്കുന്ന സി.പി.എമ്മിെൻറ സംഘടനശേഷി, ബി.ജെ.പിക്കു പിന്നിലെ ശക്തിയായ ആർ.എസ്.എസിെൻറ ചിട്ടയായ പ്രവർത്തനം എന്നിവ കണക്കിലെടുത്ത് പാർട്ടി സംവിധാനം ശക്തിപ്പെടുത്തി മുന്നോട്ടു പോകണമെന്നും നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.