Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനാല് മണ്ഡലങ്ങളിലെ...

നാല് മണ്ഡലങ്ങളിലെ തോൽവി: സി.പി.എം പ്രത്യേക പരിശോധനക്ക്

text_fields
bookmark_border
cpm
cancel

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർേകാട്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവി സി.പി.എം പ്രത്യേകമായി പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി പ്രത്യേക അന്വേഷണ കമീഷനൊന്നും ഉണ്ടാവില്ലെങ്കിലും മറ്റ് മണ്ഡലങ്ങളിലെ തോൽവി വിലയിരുത്തുന്നതിനൊപ്പം വിശദമായി പരിശോധിക്കും. സാധാരണ ജയിക്കുന്ന മണ്ഡലങ്ങൾ എന്ന നിലയിലാണ് ഇവിടങ്ങളിലെ തോൽവിയുടെ ആഴം പരിശോധിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

അടുത്ത കേന്ദ്രകമ്മിറ്റിക്ക് ശേഷം ചേരുന്ന സംസ്ഥാനസമിതി ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വിവിധ പാർട്ടിമേഖലയിൽ വരുത്തേണ്ട മാറ്റം തീരുമാനിക്കും. ബദൽ സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയാവണമെന്ന പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. എൽ.ഡി.എഫിനോട് ശത്രുതയില്ലാത്ത വിഭാഗവും ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്തു.

ഒപ്പം മുസ്ലിംലീഗ് മുസ്ലിം വിഭാഗത്തിലെ സംഘടനകളെയും ഏകോപിപ്പിച്ചു. മതമൗലികവാദ വർഗീയസംഘടനകളായ ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.െഎയുമായും ബന്ധപ്പെടാൻ ലീഗ് സന്നദ്ധമായി. എന്നാൽ സർക്കാറിെനതിരെ ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല. ശബരിമല പ്രശ്നത്തിൽ സർക്കാറും സി.പി.എമ്മും എടുത്ത നിലപാട് ശരിയായിരുന്നു -കോടിയേരി പറഞ്ഞു.

സർക്കാറിനെതിരെ ജനവികാരം ഉണ്ടായിട്ടുണ്ടാകാം –കാനം
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടായിട്ടുണ്ടാകാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തനിക്കങ്ങനെ തോന്നിയിട്ടില്ലെങ്കിലും അങ്ങനെയുണ്ടാവാന്‍ പാടില്ലെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിെൻറ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാനം.

എൽ.ഡി.എഫിന് മതേതര വോട്ടുകളില്‍ കുറവുണ്ടായി. പലതരം പ്രചാരണങ്ങളെ തുടര്‍ന്നായിരുന്നിത്. എല്‍.ഡി.എഫ് വിശ്വാസത്തിന് എതിരെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ പ്രചരിപ്പിച്ചു. ഇങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവര്‍ എതിരായി വോട്ട് ചെയ്തിട്ടുണ്ടാവാം -കാനം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPolitic's Newsloksabha election 2019
News Summary - Loksabha Election 2019 CPM -Politic's News
Next Story