തെരഞ്ഞെടുപ്പിലേക്ക് അണിയറയൊരുക്കം
text_fieldsന്യൂഡൽഹി: വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളും അതിനുപിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പും മാസങ്ങളുടെ വ്യത്യാസത്തിൽ നടക്കാനിരിക്കെ, ചർച്ചയും തന്ത്രങ്ങളും ചൂടുപിടിക്കുന്നു. 18ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തോടെ പാർട്ടികളുടെ സഖ്യനീക്കങ്ങൾ മുറുകും. ബി.ജെ.പിയും കോൺഗ്രസും തന്ത്രങ്ങളുടെ തയാറെടുപ്പുകളിലാണ്. മൂന്നാം ചേരിയുടെ നീക്കങ്ങളും ഒപ്പമുണ്ട്.
2019ൽ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം എങ്ങനെയാകണമെന്ന് വിദഗ്ധരുമായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. പരസ്യനിർമാതാക്കൾ, ഗേവഷകർ, സാമ്പത്തികവിദഗ്ധർ തുടങ്ങിയവരെയാണ് വിളിച്ചത്. കർഷകർ, ചെറുകിട വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് സർക്കാറിനോടുള്ള അമർഷം കുറക്കുന്നതിന് സർക്കാർ ഉൗന്നൽ നൽകുകയാണ്. വടക്കേന്ത്യൻ കർഷകർക്ക് ഖാരിഫ് വിളക്ക് ചെലവിെൻറ ഒന്നരയിരട്ടി മിനിമം താങ്ങുവില നൽകാൻ വൈകാതെ കേന്ദ്രമന്ത്രിസഭ തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതിെൻറ ഭാഗമാണ്.
ചെറുപ്പക്കാരെ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ്. തൊഴിലവസരങ്ങൾ വാഗ്ദാനംചെയ്യുന്ന പ്രചാരണപരിപാടിക്ക് പാർട്ടി തയാറെടുക്കുന്നു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഒരുപറ്റം യുവാക്കൾക്ക് ഫെലോഷിപ് നൽകി പ്രത്യേക പരിശീലനം നൽകിവരുന്നു. അവരെ തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്ത് ഉപയോഗപ്പെടുത്തും.
•ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാകുമോ?
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ ഇൗ വർഷാവസാനമാണ്. ഇതിനൊപ്പം നടത്താൻ പാകത്തിൽ ലോക്സഭ തെരഞ്ഞെടുപ്പു നേരത്തെയാക്കാൻ സാധ്യതയുണ്ടെന്ന് മുൻപ്രധാനമന്ത്രി ദേവഗൗഡ പ്രവചിച്ചു. അത് മുൻകേന്ദ്രമന്ത്രി ജയ്പാൽറെഡ്ഡി ശരിവെച്ചു. എന്നാൽ, പല തിരിച്ചടികളും നേരിടുന്ന ഇൗ ഘട്ടത്തിൽ തെരഞ്ഞെടുപ്പു നേരത്തെയാക്കാൻ ബി.ജെ.പി തയാറാവില്ലെന്നാണ് ലോക്സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയ മട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഒരാഴ്ചക്കിടയിൽ രണ്ടു തവണയാണ് യു.പിയിലെ പരിപാടികളിൽ പെങ്കടുത്തത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും വിവിധ സംസ്ഥാനങ്ങളിലേക്ക് പറക്കുന്നു. പ്രതീക്ഷയൊന്നും വെക്കാനില്ലാത്ത കേരളത്തിലും എത്തുന്നുണ്ട്. യു.പിയിൽ ആദിത്യനാഥ് പ്രചാരണത്തിെൻറ മുന്നിൽ നിൽക്കെട്ടയെന്ന് ആർ.എസ്.എസ് തീരുമാനിച്ചു. അയോധ്യവിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.
•രാജ്യസഭ ഉപാധ്യക്ഷൻ; തെരഞ്ഞെടുപ്പ് പ്രധാനം
പ്രതിപക്ഷത്തെ െഎക്യനീക്കങ്ങളെ അടുത്തഘട്ടത്തിലേക്ക് ഉയർത്തുന്നത് രാജ്യസഭ ഉപാധ്യക്ഷെൻറ തെരഞ്ഞെടുപ്പാണ്. പി.ജെ. കുര്യെൻറ കാലാവധി തീർന്നതിനാൽ, വർഷകാല പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യദിവസങ്ങളിൽ പുതിയ ഉപാധ്യക്ഷനെ തെരഞ്ഞെടുക്കണം. പതിറ്റാണ്ടുകളായി കോൺഗ്രസിെൻറ പക്കലുള്ള പദവി തൃണമൂൽ കോൺഗ്രസിനോ അവർ പറയുന്ന മറ്റേതു പാർട്ടിക്കോ വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാണ്. കർണാടകയിലെ െഎക്യത്തിെൻറ തുടർച്ചയാണ് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുപ്രതിപക്ഷ സ്ഥാനാർഥിയായി രാഹുൽ ഗാന്ധിക്ക് അംഗീകാരം നേടുകയും ലക്ഷ്യമാണ്.
വർഷകാല പാർലമെൻറ് സമ്മേളനം 16ാം േലാക്സഭയുടെ അവസാന സമ്മേളനമായേക്കുമെന്ന് വിലയിരുത്തുന്ന നേതാക്കളുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനാണ് പുറപ്പാടെങ്കിൽ, അതു ശരിയുമാണ്.
•െഎക്യനീക്കം പൊളിക്കാൻ ബി.ജെ.പി ചരടുവലി
സീറ്റു പങ്കിടൽ എന്ന വെല്ലുവിളിയാണ് പ്രതിപക്ഷ െഎക്യത്തിൽ തടസ്സമായി നിൽക്കുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് വിശാല പ്രതിപക്ഷ െഎക്യം സാധ്യമാവില്ലെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പക്ഷം. മമത ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെഡറൽ മുന്നണി നീക്കങ്ങളെ അംഗീകരിക്കാൻ സി.പി.എമ്മിന് കഴിയില്ല. പ്രതിപക്ഷത്തെ െഎക്യനീക്കങ്ങൾ പൊളിക്കാനുള്ള എല്ലാ ശ്രമങ്ങളിലുമാണ് ബി.ജെ.പി. കർണാടകയിലെ സഖ്യത്തിൽ വിള്ളൽ വീഴ്ത്താനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് മുൻ മുഖ്യമന്ത്രി യെദിയൂരപ്പ.
•ശ്രദ്ധേയമായി നിതീഷിെൻറ ചാഞ്ചാട്ടം
ബിഹാർ മുഖ്യമന്ത്രി നിതീഷ്കു മാറിെൻറ ചാഞ്ചാട്ടങ്ങളിലേക്ക് കൗതുകപൂർവം ഉറ്റുനോക്കുകയാണ് ഭരണ, പ്രതിപക്ഷ പാർട്ടികൾ. നരേന്ദ്ര മോദിയുമായി ചങ്ങാത്തം പുനഃസ്ഥാപിച്ച ശേഷം ബി.ജെ.പിക്കുണ്ടായ തിരിച്ചടികളാണ് നിതീഷിെൻറ ഇളക്കത്തിനു കാരണം.
ആശുപത്രിയിലുള്ള ലാലുപ്രസാദിനെ ഫോൺ ചെയ്ത് ആരോഗ്യസ്ഥിതി തിരക്കിയത് മനംമാറ്റ ലക്ഷണമെന്നാണ് പൊതുവെ വിലയിരുത്തൽ. എന്നാൽ, വിശാലസഖ്യത്തിലേക്ക് ഇനി വരാമെന്ന് കരുതേണ്ട എന്ന സന്ദേശമാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് നൽകിയത്. തൊട്ടുപിന്നാലെ കോൺഗ്രസിൽനിന്ന് തേജസ്വിക്ക് വിളി പോയി. വാതിൽ കൊട്ടിയടക്കേണ്ട എന്നാണ് സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.