മൂന്നാം സീറ്റ്: പിന്നോട്ടില്ലെന്ന് ലീഗ്
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് എന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. ഫെബ്രുവരി പത്തിന് നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ പാർട്ടിയുടെ ആവശ്യങ്ങളുന്നയിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും വ്യക്തമാക്കി. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയോഗശേഷമായിരുന്നു പ്രതികരണം. മൂന്നാംസീറ്റെന്ന ലീഗിെൻറ ആവശ്യം കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇതിെൻറ പ്രതിഫലനമെന്നോണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ശനിയാഴ്ച രാവിലെ പാണക്കാെട്ടത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തി.
ഹൈദരലി തങ്ങൾ, സാദിഖലി തങ്ങൾ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.കെ. മുനീർ എം.എൽ.എ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. മൂന്നാംസീറ്റ് ഇപ്പോൾ പ്രാേയാഗികമല്ലെന്നും അതിൽനിന്ന് പിന്മാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടതായാണ് സൂചന.
തുടർന്ന് 11 മണിയോടെയാണ് ഹൈദരലി തങ്ങളുടെ വസതിയിൽ ലീഗ് ഉന്നതാധികാര സമിതി േയാഗം ചേർന്നത്. തെരഞ്ഞെടുപ്പും രാഷ്ട്രീയകാര്യങ്ങളുമടക്കം ചർച്ച ചെയ്തതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യം ഉചിതസമയത്ത് യു.ഡി.എഫിൽ ഉന്നയിക്കുമെന്നും അതുവരെ ഒരു ചർച്ചകൾക്കും പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സീറ്റ് ആവശ്യം ലീഗ് നേതാക്കള്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നില്ലെങ്കിലും അണികളില്‍ നിന്ന് ശക്തമായ ആവശ്യമാണ് ഇതിനായി ഉയര്‍ന്നത്.
സീറ്റ് വിഭജനത്തിന് ഉഭയകക്ഷി ചര്‍ച്ച തീരുമാനിച്ചതിനാൽ പരസ്യവിവാദം ഒഴിവാക്കണമെന്ന് യു.ഡി.എഫിൽ പൊതുധാരണയുണ്ട്. ഇതിനാൽ ഉന്നതാധികാരസമിതി യോഗശേഷം മൂന്നാംസീറ്റ് എന്ന ആവശ്യം പരസ്യമായി ഉന്നയിക്കാൻ ലീഗ് നേതാക്കളാരും തയാറായില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ മുല്ലപ്പള്ളി രാമചന്ദ്രൻ, പാണക്കാേട്ടത് സൗഹൃദ സന്ദർശനം മാത്രമെന്നാണ് പ്രതികരിച്ചത്.
ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പൊന്നാനിയിലേയും മലപ്പുറത്തേയും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ചയായി. കുഞ്ഞാലിക്കുട്ടിയും ഇ.ടിയും വീണ്ടും മത്സരിക്കെട്ടയെന്നാണ് തീരുമാനം. യു.ഡി.എഫ് ഉഭയകക്ഷി ചർച്ചക്കുശേഷമേ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.