ആലപ്പുഴയിലെ ഒാളം
text_fieldsതെൻറ പേരിൽ ഇതിനോടകം മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകെള എ.െഎ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സ ിറ്റിങ് എം.പി കെ.സി. വേണുഗോപാൽ പരസ്യമായി തള്ളിപ്പറഞ്ഞതാണ് ആലപ്പുഴയിലെ ഏറ്റവും അവസാനത്തെ തെരഞ്ഞെടുപ്പ് ച ിത്രം. അതിനാൽ, ആരായിരിക്കും സ്ഥാനാർഥികളെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആലപ്പുഴ. എം.െഎ. ഷാനവാസി െൻറ ഒഴിവിലേക്ക് വയനാട്ടിലേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുമെന്ന വാർത്തയും അന്തരീക്ഷത്തിൽ പടരുന്നു ണ്ട്. കരുത്തനായ കമ്യൂണിസ്റ്റ് നേതാവ് ഇ. ബാലാനന്ദനെ 1977ൽ 28 വയസ്സുകാരൻ വി.എം. സുധീരൻ തറപറ്റിച്ച ആലപ്പുഴ പാർലമ െൻറ് മണ്ഡലത്തിൽ തന്നെയാണ് കേരള രാഷ്ട്രീയത്തിലെ മറ്റൊരു അതികായനായ കോൺഗ്രസ് നേതാവ് വക്കം പുരുേഷാ ത്തമനെ ടി.ജെ. ആഞ്ചലോസ് എന്ന പുതുമുഖം തൂത്തെറിഞ്ഞത്.
2009ലും 2014 ലും ഇവിടെ നിന്നും പാർലമെൻറിലെത്തി കേന്ദ് ര മന്ത്രിയായ കെ.സി. വേണുഗോപാൽ ഇന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ കരുത്തനായ ദേശീയ നേതാവാണ്. 1996, 2006, 2001 വർഷങ്ങളിൽ ആലപ്പുഴയെ പ്രതിനിധാനം ചെയ്ത് കേരള നിയമസഭയിലെത്തി സംസ്ഥാന മന്ത്രിയുമായ ഇൗ കണ്ണൂർ മാതമംഗലം സ്വദേശി കെ.സി എന്ന വിളിപ്പേരിൽ മണ്ഡലമാകെ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തെ തന്നെയായിരിക്കും വീണ്ടും ജനവിധി തേടുവാനായി യു.ഡി.എഫ് നിശ്ചയിക്കുകയെന്നാണ് പൊതുവെയുള്ള സംസാരം. അതേസമയം, ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി മാറി എ.െഎ.സി.സിയുടെ സംഘടനാ കാര്യ ചുമതലയേറ്റ വേണുഗോപാലിന് ഒരുകാരണവശാലും കാലിടറരുതെന്ന നിർബന്ധം കോൺഗ്രസ് നേതൃത്വത്തിനുണ്ട്. മുമ്പ് വക്കത്തിനും സുധീരനുമൊക്കെ നേരിട്ട പാളയത്തിലെ പട വേണുഗോപാലിനും ബാധകമാകാനിടയുണ്ടെന്ന കൃത്യമായ തിരിച്ചറിവ് അവർ വെച്ചുപുലർത്തുന്നു. പകരം ഏതെങ്കിലുമൊരു ഉറച്ച സീറ്റിൽ വേണുഗോപാലിനെ മത്സരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതിനു പിന്നിൽ കേന്ദ്രത്തിൽ അധികാരം ലഭിക്കുന്ന പക്ഷം മന്ത്രിസഭയിൽ കാബിനറ്റ് പദവിയിൽ അദ്ദേഹം ഉണ്ടായിരിക്കുമെന്ന കണക്കുകൂട്ടലാണെന്ന് വ്യക്തം. വ്യക്തിപരമായി പ്രതികൂലമായി ബാധിക്കാനിടയുള്ള സോളാർ കേസിന് അപ്പുറം യു.ഡി.എഫ് വോട്ട്ബാങ്കിൽ പ്രത്യേകിച്ചും നായർ വോട്ടുകളിൽ ശബരിമല വിഷയത്തിൽ സംഭവിക്കാനിടയുള്ള നേരിയ ചോർച്ചപോലും വേണുഗോപാലിനെ തിരിഞ്ഞുകൊത്താനുള്ള സാധ്യതയേറെയാണ്.
കുട്ടനാട് പുറത്ത്; കരുനാഗപ്പള്ളി അകത്ത്
മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യം മുൻനിർത്തി തീരദേശ മണ്ഡലം എന്ന പരിഗണനയിൽ ആലപ്പുഴ പാർലമെൻറ് മണ്ഡലം പുനർനിർണയിച്ചപ്പോൾ കഴിഞ്ഞ തവണ മുതൽ കൊ
ല്ലത്ത് ഉൾപ്പെട്ടിരുന്ന കരുനാഗപ്പള്ളി കൂടി ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിലേക്ക് മാറി. പകരം കുട്ടനാട് മാവേലിക്കര മണ്ഡലത്തിലുമായി. ആലപ്പുഴ രൂപവത്കരിക്കുന്നതിന് മുമ്പ് അമ്പലപ്പുഴയായിരുന്നു മണ്ഡലം.1962 ൽ മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരായിരുന്നു ജനപ്രതിനിധി. പ്രമുഖ പത്രപ്രവർത്തകനും പ്രഭാഷകനുമായ കെ. ബാലകൃഷ്ണൻ 1971ൽ അമ്പലപ്പുഴയിൽനിന്ന് പാർലമെൻറിൽ എത്തി.1980ൽ സുശീലഗോപാലനെയും 84ലും 89ലും വക്കം പുരുഷോത്തമനേയും പാർലമെൻറിൽ അയച്ച മണ്ഡലം 1991ൽ ആഞ്ചലോസിനെ തെരഞ്ഞെടുത്തു. തുടർന്ന് വി.എം. സുധീരന് (1996,98,99) ഹാട്രിക് വിജയം സമ്മാനിച്ചു. എന്നാൽ, 2004ൽ ഡോ. കെ.എസ്. മനോജിനോട്(മനോജ് കുരിശിങ്കൽ) അടിയറവ് പറയേണ്ടിവന്ന സുധീരന് നഷ്ടമായത് കേവലം പാർലമെൻറ് അംഗത്വം മാത്രമായിരുന്നില്ല മറിച്ച്, കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിപദവി കൂടിയായിരുന്നു.
സി.പി.എമ്മിെൻറ നഷ്ടം
കഴിഞ്ഞ തവണ സി.പി.എമ്മിലെ സി.ബി. ചന്ദ്രബാബുവിനെ (44.4 ശതമാനം) 19,407 വോട്ടുകൾക്കാണ് വേണുഗോപാൽ (46.4 ശതമാനം )പരാജയപ്പെടുത്തിയത്. ഏതു വിധേനയും വേണുഗോപാലിനെ പരാജയപ്പെടുത്തണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ ആഹ്വാനമാണ് വാസ്തവത്തിൽ കെ.സിയെ തുണച്ചതെന്ന് പറയുന്നു. അമൃതാനന്ദമയിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ വിദേശ വനിതയുടെ അഭിമുഖം കൈരളി ചാനലിൽ സംപ്രേക്ഷണം ചെയ്ത നടപടി ധീവര സമുദായത്തെ പാർട്ടിക്കെതിരാക്കിയിരുന്നു. ധീവര സമുദായാംഗമായ എൻ.ഡി.എ സ്ഥാനാർഥി മുൻ എം.എൽ.എ പ്രഫ. എ.വി. താമരാക്ഷന് (ആർ.എസ്.പി(ബി) ) 43,051 വോട്ടുകൾ നേടാനായത് യാദൃച്ഛികല്ല. തന്നെയുമല്ല, ചന്ദ്രബാബുവിന് പകരം ജി. സുധാകരനെയോ തോമസ് െഎസക്കിനേയോ സ്ഥാനാർഥിയാക്കിയിരുന്നുവെങ്കിൽ മണ്ഡലം തിരിച്ചുപിടിക്കാമായിരുന്നുവെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. തങ്ങളുടെ വിജയം സുനിശ്ചിതമാണെന്ന് അറിയാമായിരുന്ന ഇരുവരും കേരളരാഷ്ട്രീയത്തിൽ പ്രവർത്തിക്കുവാനുള്ള താൽപര്യം മുൻനിർത്തി ഒരേസമയം വിസമ്മതം അറിയിക്കുകയായിരുന്നു.
ഷാനിമോളോ, വിഷ്ണുനാഥോ?
കെ.സി. വേണുഗോപാൽ മാറുകയാണെങ്കിൽ പകരം ആര് എന്നത് സംബന്ധിച്ച് കോൺഗ്രസിൽ ധാരണയായിട്ടില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പി.സി. വിഷ്ണുനാഥ് സ്ഥാനാർഥിത്വം വേണ്ടെന്നു വെക്കാൻ തയാറായതു തന്നെ ആലപ്പുഴ പാർലമെൻറ് മണ്ഡലം മുന്നിൽ കണ്ടായിരുന്നുവെന്നതാണ് യാഥാർഥ്യം. വനിതകൾക്ക് പ്രാമുഖ്യം നൽകുമെന്ന പ്രഖ്യാപനം ഷാനിമോൾ ഉസ്മാനെയായിരിക്കും സഹായിക്കുക. ഡി.സി.സി പ്രസിഡൻറ് എം. ലിജുവും മുൻ പ്രസിഡൻറും മുൻ എം.എൽ.എയുമായ എ.എ. ഷുക്കൂറും ഭൈമി കാമുകന്മാരായി രംഗത്തുണ്ട്.
െഎസക്കോ ആരിഫോ?
പഴയ മാരാരിക്കുളത്തുനിന്നും ആലപ്പുഴയിൽനിന്നും നിയമസഭയിൽ എത്തിയ ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്ക്, അരൂർ എം.എൽ.എ അഡ്വ. എ.എം. ആരിഫ് എന്നിവരെ പാർലമെൻറിലേക്ക് മത്സരിപ്പിക്കുന്ന കാര്യം സി.പി.എമ്മിെൻറ സജീവ പരിഗണണനയിലുണ്ട്. െഎസക്കിനെ മത്സരിപ്പിക്കുന്നതിന് പിന്നിൽ ലത്തീൻ കത്തോലിക്ക വോട്ടുകളിലെ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. നാളിതുവരെ മണ്ഡലത്തെ ഒരു മുസ്ലിം പ്രതിനിധാനം ചെയ്തിട്ടില്ല്ല എന്ന വസ്തുത മുൻനിർത്തി ആരിഫിനെ നിർത്തിയാൽ മുസ്ലിം വോട്ടുകൾ നേടിയെടുക്കാമെന്ന കണക്കുകൂട്ടലും പാർട്ടിയിലുണ്ട്.
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പ് അനുകൂലമായില്ലെങ്കിലോയെന്ന ആശങ്കയുള്ളതിനാൽ തോമസ് െഎസക്കിനും ലോക്സഭയിലേക്ക് താൽപര്യമുണ്ടെന്നാണ് ശ്രുതി. ആരിഫിനാകെട്ട അരൂർ മണ്ഡലം സുരക്ഷിതമാണ്. സംസ്ഥാനത്ത് സി.പി.എമ്മിന് ഭരണത്തുടർച്ചയുണ്ടാകുന്നപക്ഷം മന്ത്രിസഭയിൽ നിശ്ചയമായും ഒരു സ്ഥാനം ഉറപ്പുമാണ്. അതേസമയം രണ്ടു പേരുടെയും കാര്യത്തിൽ സ്വീകരിക്കുന്നത് കൃത്യമായ ഒഴിവാക്കൽ തന്ത്രമാണെന്നും പ്രചാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.