Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightത്രിപുര വിപ്ലവം...

ത്രിപുര വിപ്ലവം ഇനിയും െകാതിച്ച് ബി.ജെ.പി

text_fields
bookmark_border
ത്രിപുര വിപ്ലവം ഇനിയും െകാതിച്ച് ബി.ജെ.പി
cancel

‘‘കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഞങ്ങളെ പരിഹസിച്ചേക്കാം. അവരോട് എനിക്ക് പറയാന ുള്ളത് ബി.ജെ.പിയേയും അതിെൻറ പ്രവർത്തകരേയും നിസ്സാരമായി കാണരുത് എന്നാണ്. ത്രി പുരയിൽ എന്താണ് സംഭവിച്ചത് എന്ന് ഒാർക്കണം. പൂജ്യത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ ാണ് അവിടെ ഞങ്ങൾ സർക്കാർ ഉണ്ടാക്കിയത്. ത്രിപുരയിൽ സംഭവിച്ചത് കേരളത്തിലും ആവർത് തിക്കും’ -ഇൗയിടെ കേരളത്തിൽ വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽനിന്ന ുള്ള വരികളാണിത്. ബി.ജെ.പി സമീപ കാലത്ത് നേടിയെടുത്ത ഏറ്റവും തിളങ്ങുന്ന നേട്ടം വരു ന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധങ്ങളിൽ ഒന്നായിരിക്കുമെന്നതി െൻറ അടയാളം കൂടിയാണ് ഇൗ വാക്കുകൾ.

ലോക്സഭയിൽ രണ്ടു സീറ്റുകൾ മാത്രമാണ് ഇൗ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഉള്ളൂ എങ്കിലും രാജ്യമെമ്പാടും പാർട്ടി പ്രവർത്തകരിൽ ആവേശം വിതറാനും വോട്ടർമാരെ അതിശയിപ്പിക്കാനുമുള്ള മന്ത്രമാണ് ത്രിപുര ജയം എന്നത് ബി.ജെ.പി ക്യാമ്പിൽ ഇൗ കൊച്ചു സംസ്ഥാനത്തിെൻറ പ്രാധാന്യം വർധിപ്പിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ അഭൂതപൂർവമായ വിജയത്തിനുശേഷം സംസ്ഥാനത്ത് ബി.ജെ.പിയുടെ അപ്രമാദിത്വം തുടരുകതന്നെയാണ്. നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ജയം ബി.ജെ.പിക്കുതന്നെയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തൂത്തുവാരി. രണ്ടു ലോക്സഭാ സീറ്റുകളിലും 2014ൽ ജയം സി.പി.എമ്മിനായിരുന്നെങ്കിലും ഇത്തവണ രണ്ടിലും ബി.ജെ.പി വിജയം പ്രതീക്ഷിക്കുന്നു. ത്രിപുര ഇൗസ്റ്റ്, ത്രിപുര വെസ്റ്റ് എന്നീ രണ്ടു മണ്ഡലങ്ങളാണ് സംസ്ഥാനത്ത്.

വെസ്റ്റിൽ 62.61 ശതമാനം വോട്ടു നേടി സി.പി.എമ്മിലെ ശങ്കർ പ്രസാദ് ദത്തയും ഇൗസ്റ്റിൽ 65.47 ശതമാനം നേടി സി.പി.എമ്മിലെ തന്നെ ജിതേന്ദ്ര ചൗധരിയുമാണ് ജയിച്ചത്. രണ്ടിടത്തും കോൺഗ്രസ് രണ്ടാം സ്ഥാനത്തും ബി.ജെ.പി തൃണമൂലിനും താഴെ നാലാമതുമായിരുന്നു. എന്നാൽ, ഇൗ കണക്കെല്ലാം നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി ജയത്തോടെ അപ്രസക്തമായിക്കഴിഞ്ഞു. അഭൂതപൂർവമായ വിജയത്തിൽ മതിമറന്ന ബി.ജെ.പി സംസ്ഥാനത്ത് വ്യാപകമായ അതിക്രമങ്ങൾ അഴിച്ചുവിട്ടായിരുന്നു ജയമാഘോഷിച്ചത്. സി.പി.എം ചിഹ്നങ്ങളും സ്മാരകങ്ങളും വ്യാപകമായി തകർത്തു. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്ന് പറഞ്ഞ് ബി.ജെ.പി ഇൗ അക്രമങ്ങളെ ന്യായീകരിച്ചു.

Biplab-Deb


വിപ്ലവ പാർട്ടിയെ വീഴ്ത്തിയ ബിപ്ലബും ബി.ജെ.പിയും
ത്രിപുരയിൽ കാൽനൂറ്റാണ്ട് നീണ്ട ഇടതു ഭരണത്തിന് വിരാമമിട്ടാണ് 2018ൽ ബി.ജെ.പി അധികാരമേറിയത്. ഇളകാത്ത ഇടതു കോട്ടയിൽ സി.പി.എം പ്രതിപക്ഷമായി മാറി. തെരെഞ്ഞടുപ്പു നടന്ന 59 ൽ 43സീറ്റും നേടിയാണ് ബി.ജെ.പി-പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) സഖ്യം 20 വർഷത്തെ മണിക് സർക്കാർ ഭരണത്തെ കടപുഴക്കിയത്. 2013ൽ 49 സീറ്റ് നേടിയ സി.പി.എം 16 സീറ്റിലൊതുങ്ങി. 10 സീറ്റുണ്ടായിരുന്ന കോൺഗ്രസ് വട്ടപ്പൂജ്യമായി. 2013ൽ ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബി.ജെ.പി ഒറ്റക്ക് 35 സീറ്റു നേടി. തലസ്ഥാനമായ അഗർതലയിലെ ബനമാലിപുർ മണ്ഡലത്തിൽനിന്ന് 9500 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് 48കാരനായ ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രിയായി. തെക്കൻ ത്രിപുരയിെല ഉദയ്പുർ സ്വദേശിയായ ബിപ്ലബ് കുമാർ ദേബ് നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ദീർഘകാലം പ്രവർത്തിച്ചശേഷമാണ് ത്രിപുരയിലെത്തുന്നത്.

തോറ്റെങ്കിലും ഇടതിന് വോട്ടുണ്ട്
കഴിഞ്ഞതവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 43 ശതമാനം വോട്ടുനേടിയപ്പോൾ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസിെൻറ വോട്ടുശതമാനം 36.53 ശതമാനത്തിൽനിന്ന് 1.8ലേക്ക് കൂപ്പുകുത്തി. തകർന്നടിഞ്ഞിട്ടും സി.പി.എം 42.6 ശതമാനം വോട്ട് നിലനിർത്തി. ഗോത്രവർഗ പാർട്ടിയായ െഎ.പി.എഫ്.ടിയുടെ സഹായത്തോടെ ബി.ജെ.പി ആദിവാസി മേഖല തൂത്തുവാരി. ഒമ്പതു സീറ്റിൽ മത്സരിച്ച െഎ.പി.എഫ്.ടി എട്ടിലും ജയിച്ചു.

manik-sarkar
മണിക് സർകാർ


ത്രിപുര പിടിച്ച തന്ത്രം
മൂന്നു വർഷത്തോളം നടത്തിയ മണ്ണിളക്കലിലാണ് ബി.ജെ.പിയും ആർ.എസ്.എസും ത്രിപുര പിടിച്ചത്. പ്രതിപക്ഷമായ കോൺഗ്രസിെൻറ അലസതകൂടിയായപ്പോൾ കാൽനൂറ്റാണ്ടായി തുടരുന്ന ഭരണത്തിനെതിരെയുള്ള സ്വാഭാവിക വികാരം മുതലാക്കാൻ ബി.ജെ.പിക്കായി. ഗോത്രവർഗ പാർട്ടിയായ ഇൻഡിജിനസ് പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുരയുമായി സഖ്യമുണ്ടാക്കാൻ കഴിഞ്ഞതാണ് ബി.ജെ.പിയുടെ ഏറ്റവും പ്രധാന നീക്കം. ആർ.എസ്.എസ് ശാഖകൾ ശക്തിപ്പെടുത്തിയും യുവാക്കൾക്കും കൃഷിക്കാർക്കും സ്ത്രീകൾക്കും പട്ടികജാതിക്കാർക്കും വേണ്ടി പ്രത്യേക വിഭാഗങ്ങളുണ്ടാക്കിയുമെല്ലാം പാർട്ടി അടിത്തറ വിപുലീകരിച്ചു. സി.പി.എമ്മിന് കഴിയാത്ത സോഷ്യൽമീഡിയ വിപ്ലവത്തിലൂടെ പുതിയ തലമുറയെ കൈയിലെടുത്തു. കോൺഗ്രസിൽനിന്ന് പ്രാദേശിക നേതാക്കളെ പാർട്ടിയിലെടുത്തു. മണിക് സർക്കാർ ഭരണത്തിലെ തൊഴിലില്ലായ്മയും അഴിമതിയുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണായുദ്ധം. രാജ്യത്തെ ഏറ്റവുമുയർന്ന തൊഴിലില്ലായ്മ നിരക്കായ 19.7 ശതമാനമാണ് ത്രിപുരയിലേതെന്ന ലേബർ ബ്യൂറോ കണക്ക് അവർ പയറ്റി. മാറ്റത്തിനുവേണ്ടി വോട്ടുചെയ്യാനുള്ള ആഹ്വാനം അങ്ങനെ ഫലിച്ചു.

മാറ്റമില്ല, പക്ഷേ പൗരത്വഭേദഗതി ബിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 96 ശതമാനം സീറ്റുകളും എതിരാളികളില്ലാതെ ജയിച്ച ബി.ജെ.പിയുടെ അപ്രമാദിത്തം അതേ രൂപത്തിൽ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിലും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. കാര്യമായ വെല്ലുവിളിയില്ലെങ്കിലും പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബി.ജെ.പി പ്രതിരോധത്തിലാണ് ഇപ്പോൾ. ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയവരിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒപ്പം നിന്ന ചിലർകൂടി ഉണ്ട് എന്നത് പാർട്ടിക്ക് തലവേദനയാണ്. െഎ.ടി.എസ്.എഫിെൻറ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനു നേരെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു പേർക്ക് പരിക്കേറ്റ സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. ഇതിനു പുറമെ, തദ്ദേശീയ വിഭാഗങ്ങളുടെ മറ്റൊരു സംഘടനയായ െഎ.എൻ.പി.ടിയുടെ മുൻ മുൻ എം.എൽ.എയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേർന്നയാളുമായ രാജേശ്വർ ദെബർമ രാജിവെക്കുകയും ചെയ്തിട്ടുണ്ട്.

ആദിവാസികളെ ബിപ്ലബ് സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിക്കുന്ന ദെബർമ, പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. അതേസമയം, വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മഹാഭാരത യുദ്ധമാണെന്നും പ്രതിപക്ഷത്തെയൊന്നാകെ കൗരവരെന്നും വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന്, ക്രമസമാധാനനില മുമ്പത്തേക്കാൾ മികച്ചതാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരുങ്ങുന്നതെന്നും ബിപ്ലബ് വീമ്പടിക്കുന്നു. ബി.ജെ.പി മുന്നണി, ഇടതു മുന്നണി, കോൺഗ്രസ് പിന്നെ തൃണമുൽ എന്നിങ്ങനെയുള്ള ബലാബലത്തിന് ഇത്തവണയും മാറ്റമുണ്ടാകുമോ എന്ന് പറയാറായിട്ടില്ല. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കുന്ന സാഹചര്യം ത്രിപുരയിൽ സാധ്യമാണോ എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLok Sabha Electon 2019Politics
News Summary - Lok Sabha Election 2019 -Politics News
Next Story