Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഡി.സി.സി പട്ടികകൾ...

ഡി.സി.സി പട്ടികകൾ ചർച്ച ചെയ്യാതെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി

text_fields
bookmark_border
congress
cancel

തിരുവനന്തപുരം: ഡി.സി.സികൾ നൽകിയ പട്ടിക പോലും പരിഗണിക്കാതെ കെ.പി.സി.സി തെരഞ്ഞെടു പ്പ് സമിതിയോഗം പിരിഞ്ഞു. യു.ഡി.എഫിലെ സീറ്റ്വിഭജനം കഴിഞ്ഞ് മതി തീരുമാനമെന്നാണ്  ധാരണ. സീറ്റ് വിഭജനം നടത്താതെ സ്ഥാനാർഥിനിർണയത്തിലേക്ക് കടക്കുന്നത് ഉചിതമാക ില്ലെന്ന വിലയിരുത്തലിലാണ് യോഗം പിരിഞ്ഞത്.

മാണി ഗ്രൂപ്പുമായി രണ്ടാമത് നടന്ന ച ർച്ചയിലും ധാരണയുണ്ടായിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും ആലുവയിൽ ചർച്ച നടക്കും. അതിനു ശേഷമാകും കോൺഗ്രസിലെ സ്ഥാനാർഥി ചർച്ച. ഇനി തെരഞ്ഞെടുപ്പ് സമിതി യോഗം ചേരില്ല. മുല്ല പ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, സൗകര്യപ്പെടുമെങ്കില്‍ മുകുള് ‍ വാസ്‌നിക് എന്നിവര്‍ തെരഞ്ഞെടുപ്പ് സമിതിയിലെ നേതാക്കളെ പ്രത്യേകം കണ്ട് ചര്‍ച്ച നടത്തും. അതോടൊപ്പം ഡി.സി.സി പ്രസിഡൻറുമാരെയും വിളിച്ച് അഭിപ്രായം ആരായും. ശേഷമായിരിക്കും പട്ടിക ഹൈകമാന്‍ഡിന് കൈമാറുക. സിറ്റിങ് സീറ്റുകളിലേക്ക് പട്ടിക നൽകേണ്ടതില്ലെന്നാണ് ഹൈകമാൻഡ് നിർദേശം.

മറ്റുള്ളവയിൽ പാനലാണ് സമര്‍പ്പിക്കേണ്ടത്. ഡി.സി.സികള്‍ ഇവയിലേക്ക് പട്ടിക കൈമാറിയിട്ടുണ്ട്. പരമാവധി മൂന്നുപേരുകള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പല ഡി.സി.സികളും ജംബോ പട്ടികകളാണ് നല്‍കിയത്.

പട്ടിക പരിശോധിച്ച് അത് ഹൈകമാന്‍ഡിന് നല്‍കാനാണ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാന്‍ തീരുമാനിച്ചത്. വി.എം. സുധീരൻ മത്സരിക്കണമെന്ന നിർദേശം ഉയർെന്നങ്കിലും ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ജില്ലകമ്മിറ്റികള്‍ നല്‍കിയ പട്ടികയിലെ ഒരു പേരും ചര്‍ച്ച ചെയ്തില്ല. അതേസമയം, പത്തനംതിട്ടയിൽ സിറ്റിങ് എം.പിയുടെ പേര് ഒഴിവാക്കി പട്ടിക നൽകിയ ഡി.സി.സിയുടെ നടപടിയിൽ വിമർശനം ഉയർന്നു. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പുകള്‍ വീണ്ടും പിടിമുറുക്കുന്ന സ്ഥിതിയാണിപ്പോൾ. സിറ്റിങ് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കില്ലെന്ന പൊതുധാരണയുണ്ട്. സ്ഥാനാർഥികളെ കണ്ടെത്തേണ്ട സീറ്റുകള്‍ വീതിച്ചെടുക്കാനാണ് രണ്ട് ഗ്രൂപ്പുകളുടെ നീക്കം.

പരിഗണന വിജയസാധ്യതക്കാകണമെന്ന് നിർദേശം

തിരുവനന്തപുരം: വിജയസാധ്യതക്കാകണം പ്രധാന പരിഗണനയെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ നിർദേശം ഉയർന്നു. മണ്ഡലത്തിെൻറ ഘടനക്ക് അനുസൃതമായി വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണം. സാമുദായിക സമവാക്യങ്ങള്‍ക്ക് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകണമെന്നും ആവശ്യമുയർന്നു.

പൊതുചര്‍ച്ച ഒഴിവാക്കി വ്യക്തിപരമായി കാര്യങ്ങള്‍ പറയാനുള്ള അവസരമാണ് യോഗത്തിൽ നല്‍കിയത്. തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം നേതാക്കള്‍ക്ക് അഭിപ്രായം സ്വകാര്യമായി പറയാനും അവസരം നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവര്‍ കമ്മിറ്റി അംഗങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ എഴുതി വാങ്ങി. ഈ നിർദേശങ്ങളും ഡി.സി.സിയുടെ പട്ടികയും തമ്മില്‍ പരിശോധിച്ചശേഷം അന്തിമപാനല്‍ എ.ഐ.സി.സി സ്‌ക്രീനിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കും.

സിറ്റിങ് എം.പിയെ ഒഴിവാക്കിയ പത്തനംതിട്ട ഡി.സി.സിയുടെ പട്ടിക തിരുത്തി വാങ്ങും. സിറ്റിങ് എം.പിമാരുള്ള ഏഴു സീറ്റുകള്‍ക്കും ഘടകകക്ഷികളുടെ നാലുസീറ്റുകള്‍ക്കും ശേഷം വരുന്ന ഒമ്പത് സീറ്റുകളിലെ സ്ഥാനാർഥികളെക്കുറിച്ച പൊതുചര്‍ച്ചയാണ് നടന്നത്. കഴിഞ്ഞതവണ പരാജയപ്പെട്ട ആറ്റിങ്ങല്‍, ഇടുക്കി, ചാലക്കുടി, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് സീറ്റുകളിലും എം.െഎ. ഷാനവാസ് പ്രതിനിധീകരിച്ചിരുന്ന വയനാട് സീറ്റിലും പട്ടികയാകും സമര്‍പ്പിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressDCC candidateLok Sabha Electon 2019Politics
News Summary - Lok sabha election 2019; DCC candidate list- Congress- Politics
Next Story