മന്ത്രിസഭ പുനഃസംഘടന ചർച്ച സജീവം; ഇ.പി. ജയരാജന് തിരികെ വരാൻ
text_fieldsതിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിെൻറ മൂന്നാം വർഷത്തിൽ മന്ത്രിസഭ വികസന-പുനഃസംഘടന ചർച്ച സജീവം. ഒരാഴ്ചക്കകം തീരുമാനമുണ്ടാവും. വിഷയം ചർച്ചചെയ്യാൻ സി.പി.എം സംസ്ഥാന സമിതിയും എൽ.ഡി.എഫ് സംസ്ഥാന സമിതിയും അടിയന്തരമായി ചേരും.
19 പേരുള്ള എൽ.ഡി.എഫ് സർക്കാറിെൻറ അംഗബലം നിലനിർത്തിയുള്ള പുനഃസംഘടനയാവുമോ മറിച്ച് 21 ആയി ഉയർത്തുേമാ എന്നതിൽ സി.പി.എം, സി.പി.െഎ നേതൃത്വം തമ്മിലെ ധാരണക്കുശേഷം മുന്നണിയാവും അന്തിമമായി തീരുമാനിക്കുക. മുന്നണി പച്ചക്കൊടി കാട്ടിയാൽ മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്കയിൽ പോകുന്ന ഇൗമാസം 19നുമുേമ്പ സത്യപ്രതിജ്ഞ നടക്കും. വിഷയം സ്ഥിരീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തയാറായില്ല.
ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് കുറ്റമുക്തനാക്കിയ ഇ.പി. ജയരാജനെ തിരിച്ചുകൊണ്ടുവരാനാണ് സി.പി.എം നീക്കമെന്നാണ് സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള മന്ത്രിസഭ വികസനമെന്ന അഭ്യൂഹവും ശക്തമാണ്. നഷ്ടപ്പെട്ട കൊല്ലം, ആലപ്പുഴ സീറ്റുകൾ തിരിച്ചുപിടിക്കുക സി.പി.എമ്മിെൻറ അഭിമാന പ്രശ്നമാണ്. ശക്തരായ സ്ഥാനാർഥികളായി മന്ത്രിസഭയിലെ ചിലരുടെ പേരുകൾ കേൾക്കുന്നുണ്ട്. ഏതെങ്കിലും മന്ത്രിമാരെ മാറ്റി ഇ.പിക്ക് സ്ഥാനം നൽകുമെങ്കിൽ പുനഃസംഘടന മാത്രമാവും ഉണ്ടാവുക.
മന്ത്രിമാരുടെ എണ്ണം 19 ആയി നിലനിർത്താനാണോ 10ലെ സി.പി.എം നേതൃയോഗം തീരുമാനിക്കുക എന്നതിെന അടിസ്ഥാനപ്പെടുത്തിയാവും സി.പി.െഎ നിലപാട്. നിലവിലുള്ള മന്ത്രിമാർക്കു പുറമേയാണ് ജയരാജനെ കൊണ്ടുവരുന്നതെങ്കിൽ തങ്ങളുടെ മന്ത്രിമാരുടെ എണ്ണം വർധിപ്പിക്കണമെന്ന് സി.പി.െഎ സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.