എൽ.ഡി.എഫ് വികസനം: പ്രവേശനം പ്രതീക്ഷിക്കുന്ന പാർട്ടികൾക്ക് ആശങ്കയും പ്രതീക്ഷയും
text_fieldsതിരുവനന്തപുരം: പ്രവേശനം പ്രതീക്ഷിക്കുന്ന കക്ഷികളിൽ പ്രതീക്ഷയും ആശങ്കയും പടർത്തി ഇടതുമുന്നണി വികസനത്തിന് ഒൗദ്യോഗിക നടപടി തുടങ്ങി. ഡിസംബർ 26ന് ഇതിനായി എൽ.ഡി.എഫ് യോഗം ചേരും. 24 വർഷമായി മുന്നണിയുടെ പടിവാതിലിൽ നിൽക്കുന്ന െഎ.എൻ.എൽ മുതൽ പ്രവേശനത്തിന് കത്ത് കൊടുക്കാനൊരുങ്ങുന്ന സി.കെ. ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയസഭ വരെ എൽ.ഡി.എഫിെൻറ ഭാഗമാകാൻ ആഗ്രഹിക്കുന്നു. െഎ.എൻ.എല്ലിന് പുറമേ, ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി), ആർ.എസ്.പി (ലെനിനിസ്റ്റ്), ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ബി), നാഷനലിസ്റ്റ് സെക്കുലർ കോൺഫറൻസ്, സി.എം.പി, ജെ.എസ്.എസ് എന്നിവയും മുന്നണിയുമായി സഹകരിക്കുന്നവയാണ്. െഎ.എൻ.എല്ലിലെ പിളർന്ന വിഭാഗവും സി.പി.എമ്മിനെ സമീപിച്ചിട്ടുണ്ട്.
ചെറുപാർട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വെല്ലുവിളിയാണ്. ചില കക്ഷികൾ തമ്മിൽ ലയിച്ച് മുന്നണിയുടെ ഭാഗമാകാനുള്ള ശ്രമത്തിലാണ്. സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ച സി.എം.പി അതിനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ്. അതിനാൽ സി.എം.പിയുടെ മുന്നണി പ്രവേശനം വിഷയമല്ല. മുന്നണി പ്രവേശത്തിന് മുമ്പ് ശക്തിപ്രാപിക്കാൻ ശ്രമിക്കുന്ന എൽ.ജെ.ഡി സി.എം.പിയിലെ ഒരു വിഭാഗത്തെ സ്വീകരിക്കും. തിരുവനന്തപുരത്ത് ഡിസംബർ ഒമ്പതിനാണ് ലയന സമ്മേളനം. എൽ.ജെ.ഡിയും ജനതാദൾ-എസും തമ്മിലെ ലയനനീക്കം അഭിപ്രായവ്യത്യാസംമൂലം ഉപേക്ഷിച്ചു. വീരേന്ദ്രകുമാർ വിഭാഗത്തെ ഉൾക്കൊള്ളുന്നതിൽ സി.പി.എമ്മിനോ സി.പി.െഎക്കോ വൈഷമ്യമില്ല. കോഴിക്കോട്, വടകര ലോക്സഭ സീറ്റുകളിൽ അവരുടെ പിന്തുണ നിർണായകമാണ്.
സ്കറിയാ തോമസ് വിഭാഗത്തിൽ ലയിക്കാനുള്ള ശ്രമം പൊളിഞ്ഞതിനെ തുടർന്ന് കേരള കോൺഗ്രസ് -ബി എൻ.സി.പിയിൽ ചേക്കേറാനുള്ള ശ്രമത്തിലാണ്. ജെ.എസ്.എസ്, ഏക എം.എൽ.എയുള്ള കോവൂർ കുഞ്ഞുമോെൻറ ആർ.എസ്.പി (ലെനിനിസ്റ്റ്) എന്നിവയുടെ കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണ്ടിവരും.
പ്രവേശനം നീളുന്നതിൽ ജനാധിപത്യ കേരള കോൺഗ്രസിന് അതൃപ്തിയുണ്ട്. സി.പി.എമ്മിൽ ചേരാനുള്ള ക്ഷണം നിരസിച്ച സി.കെ. ജാനുവാണ് ഒടുവിൽ മുന്നണി നേതൃത്വത്തിന് മുന്നിലെത്തിയത്. സി.പി.െഎ നേതൃത്വവുമായി ചൊവ്വാഴ്ച രണ്ടാംതവണയും കൂടിക്കാഴ്ച നടത്തിയ ജാനുവിനോട് ഘടകകക്ഷിയാകാൻ അപേക്ഷ നൽകാനാണ് കാനം രാജേന്ദ്രൻ നിർദേശിച്ചത്. 26ലെ യോഗത്തിൽ ഘടകകക്ഷികൾ തങ്ങളുടെ നിലപാട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.