ജോസിന് സി.പി.എമ്മിെൻറ പച്ചക്കൊടി
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിെൻറ എൽ.ഡി.എഫ് പ്രവേശനത്തിന് സി.പി.എമ്മിെൻറ പച്ചക്കൊടി. എൽ.ഡി.എഫുമായി ഉപാധികളില്ലാതെ സഹകരിക്കാൻ തയാറാണെന്ന കേരള കോൺഗ്രസിെൻറ രാഷ്ട്രീയതീരുമാനത്തെ വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം സ്വാഗതം ചെയ്തു.
യോഗത്തിനിടയിൽ ജോസ് കെ. മാണി എ.കെ.ജി ആസ്ഥാനത്ത് എത്തി സി.പി.എം നേതൃത്വത്തെ ഒൗദ്യോഗികമായി തങ്ങളുടെ നിലപാട് അറിയിക്കുക കൂടി ചെയ്തതോടെ നടപടിക്രമങ്ങൾ ഒൗപചാരികം മാത്രമായി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ കേരള കോൺഗ്രസ് നിലപാട് വിശദീകരിച്ചു. എൽ.ഡി.എഫ് യോഗം ചേരുന്നതിന് മുന്നോടിയായി കേരള കോൺഗ്രസ് നിലപാടിൽ അഭിപ്രായം അറിയിക്കാൻ സി.പി.എം ഘടകകക്ഷികളോട് നിർദേശിച്ചു.
സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ചയിലെ തീരുമാനമാണ് ഇനി നിർണായകം. മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം ക്വാറൻറീനിലായതിനാൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോടിയേരി എന്നിവരുമായുള്ള കൂടിക്കാഴ്ച നടന്നില്ല. ഒക്ടോബർ 21ന് സി.പി.െഎ നിർവാഹകസമിതി ചേർന്ന് തങ്ങളുടെ അഭിപ്രായം അറിയിക്കും.
കാനം-ജോസ് കെ. മാണി കൂടിക്കാഴ്ചയോടെ ഇരുകക്ഷികൾക്കിടയിലെ അവസാനത്തെ മഞ്ഞും ഉരുകി. എൽ.ഡി.എഫിെൻറ പൊതുനിലപാടിന് എതിരുനിൽക്കാൻ സി.പി.െഎക്കും ആവില്ല. ജനതാദൾ (എസ്), എൽ.ജെ.ഡി, എൻ.സി.പി കക്ഷികൾ കേരള കോൺഗ്രസ് നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
ചെറുകക്ഷികളുടെ അഭിപ്രായമേ ഇനി ബാക്കിയുള്ളൂ. കേരള കോൺഗ്രസ് വരുേമ്പാൾ സീറ്റ് നഷ്ടമാവുമെന്ന് സി.പി.െഎക്കും എൻ.സി.പിക്കും ആശങ്കയുണ്ടെന്ന് സി.പി.എം തിരിച്ചറിയുന്നു. ഇൗ ഘട്ടത്തിൽ ആ വിഷയം ചർച്ചയാക്കി വിവാദമുണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.