Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജീവിതം സങ്കീർണമായ...

ജീവിതം സങ്കീർണമായ രാഷ്ട്രീയ സമസ്യ

text_fields
bookmark_border
gauriyamma
cancel
camera_alt?????? ???????? ?????????????? ??????? ????.??.?? ????????? ??????? ??.??. ???????? ?????????????????

കെ.ആർ. ഗൗരിയമ്മ ജീവിച്ച ഒരുനൂറ്റാണ്ട് കേരള രാഷ്ട്രീയ ചരിത്രത്തിെൻറ ഒരു നൂറ്റാണ്ട ുകൂടിയാണ്. കേരളവും ദേശീയ രാഷ്ട്രീയവും ഇന്ന് എത്തിനിൽക്കുന്ന ദശാസന്ധിയിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഗൗരിയമ്മ പിന്നിട്ട വഴികൾ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ ്ങൾ ഉയർത്തുന്നുണ്ട്. ഒരു തിരിഞ്ഞുനോട്ടത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയുണ്ടെങ്കിലു ം ഈ സന്ദർഭത്തിെൻറ പരിമിതി അതിന് അനുവദിക്കുന്നില്ല. രാഷ്ട്രീയത്തിൽനിന്ന് വേർപെ ടുത്തി ഗൗരിയമ്മയെക്കുറിച്ച് ചിന്തിക്കാനുമാകില്ല. അത്രക്ക് സങ്കീർണമായ രാഷ്ട്രീ യ സമസ്യയായിരുന്നല്ലോ ആ ജീവിതം.

കേരളം ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ടിര ുന്ന ഒരു കാലത്ത് ആലപ്പുഴയിലെ പട്ടണക്കാട്ടുള്ള പുരാതന ഈഴവ കുടുംബത്തിൽ 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്. മിഥുന മാസത്തിലെ തിരുവോണമായിരുന്നു നക്ഷത്രം. അന്ന് അവിടുത്തെ ഈഴവ തറവാടുകളിൽ പിറന്നുവീഴുന്ന പെൺകുട്ടികളുടെ ദുരവസ്ഥകൾ ഗൗരിയമ്മക്കുണ്ടായില്ല. ജനിച്ച തറവാടിെൻറ പ്രതാപവും സാമ്പത്തികവും ആ കുട്ടിയുടെ വളർച്ചക്ക് താരാട്ടുപാടി. നാട്ടിൽത്തന്നെ മികച്ച സ്കൂൾ വിദ്യാഭ്യാസം ലഭിച്ചു. എറണാകുളം മഹാരാജാസിലും സെൻറ് തെരേസാസിലുമായി ബിരുദപഠനം പൂർത്തിയാക്കി. ബിരുദധാരിയായ ഗൗരിയമ്മക്ക് മുന്നിൽ കടുത്ത ചില ചോദ്യങ്ങളാണുയർന്നത്.

ഉപരിവിദ്യാഭ്യാസം വേണമെങ്കിൽ നാടുവിടേണ്ടി വരും. പുന്നപ്ര-വയലാർ ഇതിനകംതന്നെ ചുവന്നുതുടങ്ങിയിരുന്നു. അതിെൻറ ചുവന്ന കിരണങ്ങൾ ഗൗരിയമ്മയിലും വീശി. ക്വിറ്റ് ഇന്ത്യ സമരം ദേശീയ രാഷ്ട്രീയത്തിൽ കൊടുമ്പിരിക്കൊള്ളുമ്പോൾ തിരുവനന്തപുരം ലോ കോളജിലെ നിയമ വിദ്യാർഥിനിയായിരുന്നു ഗൗരിയമ്മ. ക്വിറ്റ് ഇന്ത്യ സമരവും പുന്നപ്ര-വയലാറും അവരെ ജനിച്ച നാട്ടിലേക്ക് മാടിവിളിച്ചു. നിയമപഠനത്തിനുശേഷം ചേർത്തല കോടതികളിൽ അഭിഭാഷകയായി എത്തുന്നത് പുന്നപ്ര-വയലാറിെൻറ ചോരവീണ മണ്ണിലൂടെയാണ്. ആ കനൽ വഴികളിലൂടെയുള്ള സംഭവബഹുലമായ യാത്രകളിലൂടെയാണ് ഗൗരിയമ്മ ജന്മശതാബ്ദിയിലെത്തുന്നത്.

1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോൾ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയാക്കിയത് ഗൗരിയമ്മയെയാണ്. അന്ന് നേടിയ വൻഭൂരിപക്ഷം 1954ലെ തെരഞ്ഞെടുപ്പിലും ഗൗരിയമ്മ ആവർത്തിച്ചു. ഐക്യകേരള രൂപവത്കരണശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ മറ്റൊരു പേരും കമ്യൂണിസ്റ്റ് പാർട്ടിക്ക് നിർദേശിക്കാനുണ്ടായിരുന്നില്ല. അന്നുമുതൽ ഇന്നുവരെ ചേർത്തല, അരൂർ മണ്ഡലങ്ങളിൽ നിന്നായി വൻഭൂരിപക്ഷത്തിൽ ഗൗരിയമ്മ തെരഞ്ഞെടുക്കപ്പെട്ടു.

സംഭവബഹുലവും ചരിത്രത്തിെൻറ ഭാഗവുമായ 16345 ദിവസത്തെ നിയമസഭ പ്രവർത്തനത്തിലൂടെ കേരളം കണ്ട ഏറ്റവും പ്രഗല്ഭയായ ഭരണാധികാരിയും നിയമസഭ സാമാജികയുമായി. കേരള മന്ത്രിസഭയിൽ 57, 67, 80, 87, 2001 വർഷങ്ങളിലായി അഞ്ചുതവണ ഗൗരിയമ്മ മന്ത്രിയായി. കൈകാര്യം ചെയ്ത വകുപ്പുകളിലെല്ലാം മികവുറ്റ ഭരണം കാഴ്ചവെച്ചു. 1991ൽ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് നിയമസഭ പിരിച്ചുവിട്ടശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചില്ല. കെ. കരുണാകരൻ തന്നെ കേരളത്തിെൻറ മുഖ്യമന്ത്രിയായി. ഇത് ഇടതുമുന്നണിയിലും പ്രത്യേകിച്ച് സി.പി.എമ്മിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. കാലാവധി തീരുംമുമ്പ് സർക്കാർ പിരിച്ചുവിടാനുള്ള തീരുമാനം പ്രധാന തർക്കവിഷയമായി. ഇതിൽ ഗൗരിയമ്മയുടെ നിലപാട് അന്നത്തെ പാർട്ടി സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദന് എതിരായിരുന്നു. വി.എസിനൊപ്പം നിന്ന ഗൗരിയമ്മയും ഈ വിഷയത്തിൽ നിലപാട് മാറ്റിയത് പാർട്ടിക്കുള്ളിൽ അക്കാലത്ത് സജീവ ചർച്ചയായിരുന്നു.

പക്ഷേ, ഗൗരിയമ്മയെ പിന്തുണക്കാൻ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ സമവാക്യങ്ങൾക്ക് അന്ന് കഴിയാതെ പോയി. അങ്ങനെ 1994 ജനുവരിയിൽ ഗൗരിയമ്മ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്തായി. ഈ പുറത്താക്കലിനെതിരായ കേരളത്തിെൻറ പ്രതികരണം ചരിത്രത്തിെൻറ ഭാഗമാണ്. തെക്കൻ കേരളത്തിൽ ഇടതുപക്ഷത്തിന് ഈ നടപടി ഏൽപിച്ച ആഘാതം ചെറുതായിരുന്നില്ല. അതിെൻറ ഭാഗമായി 1994ൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്). 1996ൽ വീണ്ടും കേരളത്തിൽ ഇടതു മന്ത്രിസഭ രൂപവത്കരിക്കുമ്പോൾ ഗൗരിയമ്മയുടെ അസാന്നിധ്യവും പ്രതിപക്ഷത്ത് അവരുടെ സാന്നിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിെൻറ തുടർച്ചയായാണ് 2001ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് മന്ത്രിസഭയിൽ ഗൗരിയമ്മയെ അംഗമാക്കിയത്.

ഗൗരിയമ്മയുടെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു പരിണാമമായിരുന്നു അത്. ജീവിതകാലം മുഴുവൻ ഇഴചേർത്ത ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞുള്ള ഒരു രാഷ്ട്രീയ യാത്ര ഗൗരിയമ്മക്ക് അസാധ്യമാണെന്ന് ആ അനുഭവം ബോധ്യമാക്കി. തെൻറ രാഷ്ട്രീയഭൂമി എവിടെയാണെന്ന് ഗൗരിയമ്മ വീണ്ടും തീരുമാനിക്കുന്നത് 2014ലാണ്. തുടർന്ന് വലതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ ഗൗരിയമ്മ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് എന്നേക്കുമായി വിടപറഞ്ഞ ഗൗരിയമ്മ വീണ്ടും തെൻറ സ്വന്തം തട്ടകമായ ആലപ്പുഴയിലെത്തി സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ചാത്തനാെട്ട വസതിയായിരുന്നു പിന്നീടുള്ള ഗൗരിയമ്മയുടെ ആസ്ഥാനം.

സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടശേഷം ഗൗരിയമ്മക്ക് രാഷ്ട്രീയ കേരളം നൽകിയ മറ്റൊരു താവളം ജനാധിപത്യ സംരക്ഷണ സമിതിയാണ്. ജനാധിപത്യസംരക്ഷണ സമിതിയുടെ അമരക്കാരിയായി യു.ഡി.എഫിൽ എത്തുമ്പോഴും 2014ൽ വലതുപക്ഷ രാഷ്ട്രീയത്തോട് വിടപറയുമ്പോഴും ഗൗരിയമ്മ വെളിപ്പെടുത്തിയ ഒരു രാഷ്ട്രീയ സിദ്ധാന്തമുണ്ട്. ഈ ലേഖനത്തിെൻറ തുടക്കത്തിൽ സൂചിപ്പിച്ച ദേശീയ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി മാത്രമെ ഈ മനംമാറ്റത്തെ മനസ്സിലാക്കാനാകൂ. കേരളത്തിെൻറ രാഷ്ട്രീയം ജാതി-മത ബദ്ധമായിരുന്ന കാലഘട്ടത്തിലാണ് ഗൗരിയമ്മ തെൻറ പൊതുജീവിതത്തിന് ധീരമായ തുടക്കം കുറിക്കുന്നത്.

പതിറ്റാണ്ടുകൾ നീളുന്ന ആ വെല്ലുവിളിയെക്കുറിച്ച് പ്രബുദ്ധ കേരളത്തോട് വിശദീകരിക്കേണ്ടതില്ല. ഇന്നും ആ വെല്ലുവിളി പൂർവാധികം ശക്തിയോടെ ഉയർന്നുവരുകയാണ്. ഗൗരിയമ്മയെ ഏറ്റെടുക്കാനുള്ള ഇടതുപക്ഷത്തിെൻറ സ്വപ്നങ്ങൾ ഇനിയും പൂവണിയുന്നില്ല. എവിടെ ആർക്കാണ് പിഴവ് പറ്റിയത്?. ഈ ശതാബ്ദി ഓർമിപ്പിക്കുന്ന ഈ കാതലായ ചോദ്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം. ഗൗരിയമ്മക്ക് മനം നിറഞ്ഞ ജന്മദിനാശംസകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KR Gowri Ammapolitics newsKR Gowri Amma @ 100CENTENARY OF GOURI AMMA
News Summary - KR Gowri Amma @ 100: Remember KR Gowri Amma -Politics news
Next Story