Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകെ.പി.സി.സി:...

കെ.പി.സി.സി: ലിസ്റ്റ് വന്നപ്പോൾ പരാതിപ്പട്ടികയുമായി വനിതകൾ

text_fields
bookmark_border
കെ.പി.സി.സി: ലിസ്റ്റ് വന്നപ്പോൾ പരാതിപ്പട്ടികയുമായി വനിതകൾ
cancel

ന്യൂഡൽഹി: കെ.പി.സി.സി പുനഃസംഘടനയുടെ ഒന്നാംഘട്ടം കഴിഞ്ഞപ്പോൾ പ്രധാന പരാതി വനിതക ൾക്ക്, യൂത്ത് കോൺഗ്രസിന്; ഒപ്പം കെ.വി തോമസിന്. അതേസമയം, ഒരാൾക്ക് ഒരു പദവി എന്ന നയ ം ഒട്ടുമുക്കാലും നടപ്പാക്കാൻ കഴിഞ്ഞുവെന്നത് ഹൈകമാൻഡിെൻറയും കെ.പി.സി.സി പ്രസിഡൻ റ് മുല്ലപ്പള്ളി രാമചന്ദ്രെൻറയും നേട്ടം.

മഹിള പ്രാതിനിധ്യത്തിൽ പിന്നാക്കം പോയ പട ്ടികയാണ് പുറത്തുവന്നത്. വൈസ് പ്രസിഡൻറുമാർക്കിടയിൽ പത്മജ വേണുഗോപാലിനും കെ.സി. റോ സക്കുട്ടിക്കും മാത്രമാണ് പ്രാതിനിധ്യം കിട്ടിയത്. 34 ജനറൽ സെക്രട്ടറിമാരുള്ളതിൽ വനി തയായി ഡി. സോണ മാത്രം. ഈ പോരായ്മ രണ്ടാംഘട്ട പ്രഖ്യാപനത്തിൽ പരിഹരിക്കുമെന്നാണ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലിസ്റ്റ് പുറത്തിറങ്ങിയ ശേഷം നൽകിയ വാഗ്ദാനം.

യൂത്ത് കോൺഗ്രസിൽനിന്ന് സി.ആർ. മഹേഷ് ഇടം നേടിയെങ്കിൽ, മഹേഷിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച ചിലരുടെ പരാതികൾ വിഫലമായി. യൂത്ത് കോൺഗ്രസിന് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതി ബാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റ് നിഷേധിച്ചതിന് പരിഹാരമായി യു.ഡി.എഫ് കൺവീനർ സ്ഥാനം മുതൽ വർക്കിങ് പ്രസിഡൻറ് സ്ഥാനമെങ്കിലും മോഹിച്ച കെ.വി. തോമസ് കളത്തിനുപുറത്ത്. എം.പിമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർക്ക് നൽകിയ ഇളവ് ‘കണ്ടറിഞ്ഞുള്ള’ നീക്കംകൂടിയായി മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു. കണ്ണൂർ രാഷ്ട്രീയമാണ് സുധാകരൻ തുടരണമെന്ന തീരുമാനത്തിനു പിന്നിൽ.

ഇരട്ട പദവി മാനദണ്ഡം മാത്രമല്ല കൊടിക്കുന്നിൽ അതിജീവിച്ചത്. അദ്ദേഹം കോൺഗ്രസിെൻറ പാർലമെൻററി പാർട്ടി സെക്രട്ടറി, ലോക്സഭ ചീഫ് വിപ്, എം.പി, വർക്കിങ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കും. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പിന്നാക്ക വിഭാഗ മുഖംകൂടിയാണ് കൊടിക്കുന്നിൽ. ലോക്സഭ തെരഞ്ഞെടുപ്പിനു മുേമ്പ ഏന്തിയും വലിഞ്ഞും നീങ്ങിയ കെ.പി.സി.സി പുനഃസംഘടനയുടെ മാരത്തൺ ചർച്ചകൾക്കൊടുവിൽ ഹൈകമാൻഡിന് പുറത്തിറക്കാൻ കഴിഞ്ഞത് ഭാഗിക പട്ടിക മാത്രം. അതിൽ ഗ്രൂപ്പുകളുടെ വീതംവെപ്പ് അംഗീകരിച്ചിട്ടുണ്ട്. ഗ്രൂപ്പിനതീതമായി കുറെപ്പേർക്ക് ഇടം ലഭിക്കുകയും ചെയ്തു. ദീർഘകാലമായി പാർട്ടിയിൽ നിൽക്കുേമ്പാൾതന്നെ അർഹമായ സ്ഥാനം കിട്ടാത്ത മാത്യു കുഴൽനാടൻ തുടങ്ങി ‘മുതിർന്ന’ യൂത്ത് കോൺഗ്രസുകാർക്ക് പരിഗണന ലഭിച്ചു. പതിവിനു വിപരീതമായി മുസ്ലിം പ്രാതിനിധ്യം വർധിച്ചത് കോൺഗ്രസിെൻറ രാഷ്ട്രീയ തീരുമാനം പ്രതിഫലിപ്പിക്കുന്നു. 50 പേർക്കിടയിൽ രണ്ട് വൈസ് പ്രസിഡൻറുമാർ അടക്കം ഡസനോളം മുസ്ലിം മുഖങ്ങളുണ്ട്.

കെ.പി.സി.സിയുടെ ഖജനാവ് കാക്കാൻ വീണ്ടും തൃശൂരിന് നിയോഗം

തൃശൂർ: കെ.കെ. കൊച്ചുമുഹമ്മദ് കെ.പി.സി.സി ട്രഷറർ ആവുമ്പോൾ, അത് കാലം തൃശൂരിനെ ഏൽപിക്കുന്ന നിയോഗമാകുന്നു. മുമ്പ് ട്രഷറർ ആയിരുന്ന സി.എൻ. ബാലകൃഷ്ണെൻറ വിയോഗത്തിന് ശേഷം കെ.പി.സി.സി ട്രഷറർ സ്ഥാനത്ത് ആരെയും നിയോഗിച്ചിരുന്നില്ല. ആ ചുമതലയേൽക്കാനുള്ള നിയോഗം കൊച്ചുമുഹമ്മദിലെത്തി. എ.ഐ.സി.സി അംഗവും കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാനുമായി പ്രവർത്തിക്കുകയാണ് അദ്ദേഹം.

കൊച്ചുമുഹമ്മദ് ട്രഷറർ ആവുന്നത് ഗ്രൂപ്പുകാരനായല്ല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ തന്നെ നിർദേശത്തിലാണ്. തന്നേടൊപ്പം നിന്ന കൊച്ചുമുഹമ്മദിനെ, പുനഃസംഘടനയിൽ മുല്ലപ്പള്ളി കൈവിട്ടില്ല. ഗ്രൂപ് താൽപര്യങ്ങൾക്കതീതമായിരുന്നു അദ്ദേഹത്തിെൻറ പ്രവർത്തനം. പൊതുവേദികളിലും മാധ്യമങ്ങളിലും പറയേണ്ടതും പാർട്ടി ഘടകങ്ങളിൽ പറയേണ്ടതും രണ്ടായിതന്നെ കാണുകയും പറയുകയും ചെയ്തു. കെ.പി.സി.സി ഭാരവാഹിയായിരിക്കെ, തൃശൂരിലെ നേതൃയോഗത്തിൽ ഡി.സി.സിക്ക് മാസങ്ങളായി നാഥനില്ലാതാക്കിയതിനെതിരെ രൂക്ഷമായി പ്രതികരിക്കാനും അദ്ദേഹം മടി കാട്ടിയില്ല.വർഷങ്ങളായി തൃശൂർ ജില്ല കോൾ കർഷക സംഘം പ്രസിഡൻറായ കൊച്ചുമുഹമ്മദ്, സംഘത്തെ രാഷ്ട്രീയത്തിന് അതീതമായി ഏകോപിപ്പിച്ച് മുന്നോട്ട് പോകുന്നയാളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpcckerala newsCongress Politics
News Summary - KPCC Jambo list- Politics
Next Story