Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2017 4:22 AM IST Updated On
date_range 18 Sept 2017 4:22 AM ISTകെ.പി.സി.സി വിശാല എക്സിക്യൂട്ടിവ് വേണ്ടെന്ന് ഹൈകമാൻഡ്
text_fieldsbookmark_border
തിരുവനന്തപുരം: കെ.പി.സി.സിയുടെ വിശാല എക്സിക്യൂട്ടിവ് കമ്മിറ്റി ഇനി പാർട്ടി സംസ്ഥാന ഘടകത്തിൽ വേണ്ടെന്ന് ഹൈകമാൻഡ്. പകരം തെരഞ്ഞെടുക്കപ്പെടുന്ന 40 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള എക്സിക്യൂട്ടിവ് മതിയെന്നാണ് നിർദേശം. ഡി.സി.സികളിലും ഇൗ മാതൃക തുടരണമെന്നാണ് ഹൈകമാൻഡ് നിർേദശം നൽകിയിരിക്കുന്നത്.
അംഗങ്ങളുടെ ആധിക്യം കാരണം പലപ്പോഴും വിശാല എക്സിക്യൂട്ടിവ് യോഗം വിളിച്ചുചേർക്കാൻ പോലും കഴിയുന്നില്ല. സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേകം ക്ഷണിതാക്കൾ, 105 അംഗ എക്സിക്യൂട്ടിവ് അംഗങ്ങൾ, പാർട്ടി ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ എന്നിവർ അടങ്ങിയതാണ് വിശാല എക്സിക്യൂട്ടിവ്. അതോടൊപ്പം ഭാരവാഹികളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിലെ അഞ്ച് വൈസ് പ്രസിഡൻറുമാരുടെ എണ്ണം ഒന്നാക്കി ചുരുക്കണം. 22 ജനറൽ സെക്രട്ടറിമാർ ആവശ്യമില്ല. കെ.പി.സി.സിക്ക് നാല് ജനറൽ സെക്രട്ടറിമാർ മതി. 40 സെക്രട്ടറിമാരുടെ എണ്ണവും ആനുപാതികമായി കുറക്കണം. ഭാരവാഹികളെ സംഘടന തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം.
തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഹൈകമാൻഡ് നിർദേശം സംസ്ഥാന ഘടകത്തിെൻറ ശ്രദ്ധയിൽപെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും ഇതു ചർച്ചയായിരുന്നു.
അംഗങ്ങളുടെ ആധിക്യം കാരണം പലപ്പോഴും വിശാല എക്സിക്യൂട്ടിവ് യോഗം വിളിച്ചുചേർക്കാൻ പോലും കഴിയുന്നില്ല. സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേകം ക്ഷണിതാക്കൾ, 105 അംഗ എക്സിക്യൂട്ടിവ് അംഗങ്ങൾ, പാർട്ടി ഭാരവാഹികൾ, പോഷകസംഘടന ഭാരവാഹികൾ, എം.പിമാർ, എം.എൽ.എമാർ എന്നിവർ അടങ്ങിയതാണ് വിശാല എക്സിക്യൂട്ടിവ്. അതോടൊപ്പം ഭാരവാഹികളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവിലെ അഞ്ച് വൈസ് പ്രസിഡൻറുമാരുടെ എണ്ണം ഒന്നാക്കി ചുരുക്കണം. 22 ജനറൽ സെക്രട്ടറിമാർ ആവശ്യമില്ല. കെ.പി.സി.സിക്ക് നാല് ജനറൽ സെക്രട്ടറിമാർ മതി. 40 സെക്രട്ടറിമാരുടെ എണ്ണവും ആനുപാതികമായി കുറക്കണം. ഭാരവാഹികളെ സംഘടന തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം.
തെരഞ്ഞെടുപ്പിെൻറ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഹൈകമാൻഡ് നിർദേശം സംസ്ഥാന ഘടകത്തിെൻറ ശ്രദ്ധയിൽപെടുത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലും ഇതു ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
