Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightചുരുക്കാത്ത...

ചുരുക്കാത്ത കെ.പി.സി.സി പട്ടിക ചുരുട്ടിക്കൂട്ടി ഹൈകമാൻഡ്

text_fields
bookmark_border
ചുരുക്കാത്ത കെ.പി.സി.സി പട്ടിക ചുരുട്ടിക്കൂട്ടി ഹൈകമാൻഡ്
cancel

ന്യൂഡൽഹി: കൊച്ചു കേരളത്തിന് കൊള്ളാത്ത ജംബോ പട്ടിക നോക്കി ഹൈകമാൻഡ് കണ്ണുരുട്ടി യതോടെ കോൺഗ്രസ് ഭാരവാഹി പങ്കിടൽ ചർച്ച വീണ്ടും പൊളിഞ്ഞു. കടുത്ത അഭിപ്രായ ഭിന്നത കൾക്കൊപ്പം ലിസ്റ്റിെൻറ കാര്യത്തിൽ തികഞ്ഞ അനിശ്ചിതത്വം. ഭാരവാഹി പട്ടിക നാലു ഡസനി ൽ ഒതുക്കാൻ ഹൈകമാൻഡ് ശ്രമം. പദവി പറയാതെ, അതിനു പറ്റിയ കുറെ പേരുകൾ ഹൈകമാൻഡിന് കൈ മാറി സംസ്ഥാന നേതാക്കൾ മടങ്ങി.

കഴിഞ്ഞദിവസം വർക്കിങ് പ്രസിഡൻറുമാരാകാൻ ഭാഗ്യം തെളിഞ്ഞവർക്ക് നിരാശ. ആറു വർക്കിങ് പ്രസിഡൻറുമാരും 13 വൈസ് പ്രസിഡൻറുമാരും എന്ന കേരള നേതാക്കളുടെ പരസ്പരധാരണ ഒാടയിൽ. നിലവിലെ രണ്ടു വർക്കിങ് പ്രസിഡൻറുമാരെ തുടരാൻ അനുവദിക്കും. പുറമെ 10 വൈസ് പ്രസിഡൻറുമാരെ നിയമിച്ചേക്കും. ഇതടക്കം എല്ലാ തീരുമാനങ്ങളും ഹൈകമാൻഡിന് വിട്ടു.

ഹൈകമാൻഡിെൻറ മൂഡ് തിരിച്ചറിഞ്ഞ മൂന്നുപേർ ഭാരവാഹിത്വം വേണ്ടെന്ന് മുൻകൂർ പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്ന് ടി.എൻ. പ്രതാപൻ, വി.ഡി. സതീശൻ, എ.പി. അനിൽകുമാർ എന്നിവരാണ് നേതൃത്വത്തെ അറിയിച്ചത്. ജംബോ കമ്മിറ്റി ഒഴിവാക്കി കാര്യപ്രാപ്തിയുള്ളവരെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ടി.എൻ. പ്രതാപൻ അഭ്യർഥിച്ചു.

എം.പിയെന്ന നിലയിൽ ടി.എൻ. പ്രതാപൻ തുടരില്ലാത്ത സാഹചര്യത്തിൽ എം.പി വിൻസൻറ് തൃശൂർ ഡി.സി.സി പ്രസിഡൻറാവും. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖും മാറും. വർക്കിങ് പ്രസിഡൻറ് എന്ന ഫോർമുല ഹൈകമാൻഡ് ഉപേക്ഷിച്ചാൽ സിദ്ദീഖിന് വൈസ് പ്രസിഡൻറ് സ്ഥാനം ലഭിക്കും. യു. രാജീവൻ കോഴിക്കോട്ട് പ്രസിഡൻറാവും.

നിലവിൽ വർക്കിങ് പ്രസിഡൻറുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ തുടരും. അവർക്കു പുറമെ നാലു വർക്കിങ് പ്രസിഡൻറുമാരും രണ്ടു ഡസനിലേറെ വൈസ് പ്രസിഡൻറുമാരും കൊച്ചു കേരളത്തിന് എന്തിനാണെന്ന സോണിയ ഗാന്ധിയുടെ ചോദ്യത്തിനു മുന്നിൽ സംസ്ഥാന നേതാക്കൾ ചൂളി. ഇതോടെയാണ് 150ഓളം വളർന്ന പട്ടിക പൊളിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpccmalayalam newsPolitic's NewsKPCC Committee
News Summary - KPCC Committee Members -:Politic's News
Next Story