Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജനകീയ...

ജനകീയ താരങ്ങളുടെ ദ്വന്ദ്വയുദ്ധം

text_fields
bookmark_border
mk
cancel

എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് കോഴിക്കോട് ലോക്സഭ മണ്ഡലത്ത ിൽ. കോൺഗ്രസിെൻറ എം.കെ. രാഘവൻ ഹാട്രിക് വിജയത്തിനായി കച്ചകെട്ടുേമ്പാൾ മണ്ഡലം തിരിച ്ചുപിടിക്കാൻ എ. പ്രദീപ് കുമാറിനോളം പറ്റിയ മറ്റൊരു എൽ.ഡി.എഫ് സ്ഥാനാർഥിയില്ല. സാമൂ തിരിയുടെ നാട്ടിലെ അങ്കത്തിന് സമാനതകളേറെയാണ്. പ്രധാന സ്ഥാനാർഥികൾ രണ്ടുപേരും നില വിലെ ജനപ്രതിനിധികൾ. എം.കെ. രാഘവൻ സിറ്റിങ് എം.പിയും പ്രദീപ്കുമാർ കോഴിക്കോട് നോർത ്ത് മണ്ഡലം എം.എൽ.എയും.

ഇരുവരും ജനകീയ ജനപ്രതിനിധികളും വികസന നായകരെന്ന് ശ്രദ്ധ നേടിയവരും സൗമ്യസാന്നിധ്യങ്ങളും. എന്നാൽ, ഇേഞ്ചാടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയ ാണ് യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ ഒളികാമറ ഒാപറേഷനും ആരോപണങ്ങളും പൊന്തിവന്നത്. അ വസരം മുതെലടുത്ത് മുന്നേറുകയാണ് എൽ.ഡി.എഫ്. വ്യാജവും എഡിറ്റ് ചെയ്തതുമായ കാര്യങ്ങള ാണ് ഒളികാമറയിലുള്ളതെന്ന രാഘവെൻറ വിശദീകരണം മറികടന്നുള്ള പ്രചാരണമാണ് എതിർ പക്ഷത്തിേൻറത്. രാഹുൽ ഗാന്ധിയുടെ വരവിനെ മുതലെടുക്കാനാവാതെ ആരോപണങ്ങൾക്ക് മറുപ ടിപറയേണ്ട ഗതികേടിലാണ് യു.ഡി.എഫ്.

യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു വാണ് എൻ.ഡി.എ സ്ഥാനാർഥി. ശബരിമലയിലെ കേസിെൻറ പേരിൽ പ്രകാശ് ബാബു റിമാൻഡിലായതിനാൽ സ്ഥാനാർഥിയുെട സാന്നിധ്യമില്ലാത്ത പ്രചാരണമാണ് ബി.ജെ.പി മുന്നണിയുടേത്. എസ്.യു.സി.െഎയുടെ എ. ശേഖറും ബി.എസ്.പിയുടെ രഘു കള്ളിക്കാടുമാണ് മറ്റ് പാർട്ടി സ്ഥാനാർഥികൾ.

കഴിഞ്ഞ തവണയുണ്ടായിരുന്ന ആർ.എം.പിയുടെ നേതൃത്വത്തിലുള്ള സഖ്യം, എ.എ.പി, എസ്.ഡി.പി.െഎ പാർട്ടികൾ ഇത്തവണ സ്ഥാനാർഥികളെ നിർത്തുന്നില്ല. 30,000ത്തിലേറെ വോട്ടുകൾ അന്ന് ഇൗ പാർട്ടികൾ നേടിയിരുന്നു. ഇതോടൊപ്പം ഒരു ലക്ഷത്തോളം കന്നിവോട്ടർമാരുടെയും മനസ്സ് എങ്ങോട്ട് നീങ്ങുെമന്നാണ് എൽ.ഡി.എഫും യു.ഡി.എഫും ചങ്കിടിപ്പോടെ കാത്തിരിക്കുന്നത്.

വികസനവും രാഷ്ട്രീയവും
ജനപ്രതിനിധികളെന്ന നിലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് എം.കെ. രാഘവനും എ. പ്രദീപ് കുമാറിനും വോട്ടർമാരോട് പറയാനുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ത്രിതല അർബുദ പരിചരണ കേന്ദ്രമടക്കം രാഘവന് അവകാശപ്പെടാൻ ഏറെയുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിെല സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണെങ്കിൽ എം.കെ. രാഘവൻ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ട് മാസം രണ്ടായി.

മണ്ഡലത്തിലുടനീളം സഞ്ചരിച്ച് ജനഹൃദയ യാത്ര നടത്തിയായിരുന്നു തുടക്കം. എന്നാൽ, ഒൗദ്യോഗികമായി ആദ്യ സ്ഥാനാർഥി പ്രഖ്യാപനം പ്രദീപ് കുമാറിേൻറതായിരുന്നു. ഇതോടെ പ്രചാരണത്തിൽ ഏറെ മുന്നേറി.

കഴിഞ്ഞ 10 വർഷമായി എം.പിയായി തുടരുന്ന രാഘവന് ന്യൂനപക്ഷമേഖലകളിലടക്കം കടന്നുകയറാനായിട്ടുണ്ട്. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരങ്ങൾ യു.ഡി.എഫ് ചിലയിടങ്ങളിൽ പ്രചാരണായുധമാക്കുന്നുണ്ട്. ഗ്രൂപ് പോര് പ്രകടമായിരുന്നെങ്കിലും രാഹുൽ വയനാട്ടിൽ വരുന്നതോെട അൽപം ശമനമുണ്ടാകും.

ഒളികാമറ ഒാപറേഷൻ െകട്ടുകഥയാണെന്നും കോഴിക്കോടിെൻറ സ്വന്തം രാഘവേട്ടനെതിരായ ഗൂഢാലോചന ജനം തള്ളിക്കളയുമെന്നുമാണ് യു.ഡി.എഫ് ക്യാമ്പിെൻറ വാദം. ഒറ്റക്കെട്ടായി വിജയത്തിേലക്ക് മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും വയനാട്ടിലേക്ക് രാഹുൽ ഗാന്ധിയുടെ വരവ് യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. പി.എം. നിയാസ് പറഞ്ഞു.

നോർത്ത് മണ്ഡലത്തിൽ പ്രദീപ്കുമാറിെൻറ നേതൃത്വത്തിലുള്ള വികസനവും കോഴിക്കോട് കഴിഞ്ഞ 10 വർഷമായി കേന്ദ്രപദ്ധതികളൊന്നുമില്ലെന്നും എൽ.ഡി.എഫ് വോട്ടർമാരോട് പറയുന്നു. നേരന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചും സംസ്ഥാന സർക്കാറിെൻറ നേട്ടങ്ങൾ പ്രകീർത്തിച്ചുമാണ് മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് ഒരുങ്ങുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെുപ്പിൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുകളുടെ മുൻതൂക്കമുള്ള മണ്ഡലത്തിൽ അട്ടിമറി വിജയമല്ല ലക്ഷ്യമിടുന്നത്. ഇടത് സ്വഭാവമുള്ള മണ്ഡലത്തിൽ ജയിക്കാനാവശ്യമായ അടിത്തറയുണ്ടെന്നാണ് എൽ.ഡി.എഫ് ക്യാമ്പിെൻറ ഉറച്ച വിശ്വാസം.

അതേസമയം, ചില അടിെയാഴുക്കുകളും പടലപ്പിണക്കങ്ങളും സി.പി.എമ്മിലുണ്ട്. കരുവിശ്ശേരി മേഖലയിൽ യുവ നേതാവുൾപ്പെടെയുള്ളവർക്കെതിരായ പാർട്ടി നടപടികൾ പ്രദേശത്തെ പ്രവർത്തകരെ അമർഷത്തിലാക്കിയിരുന്നു. എൽ.ജെ.ഡി തിരിച്ചുവന്നതും െഎ.എൻ.എല്ലിനെ ഒൗദ്യോഗികമായി കൂടെക്കൂട്ടിയതും എൽ.ഡി.എഫിന് പ്രതീക്ഷയേകുന്നു.

പ്രചാരണത്തിൽ വളരെയേറെ മുന്നിലാണെന്നാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.ജി. പങ്കജാക്ഷെൻറ അഭിപ്രായം. ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ യു.ഡി.എഫിൽനിന്ന് കോഴിക്കോട് മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആണയിടുന്നു. റിമാൻഡിലായ പ്രകാശ് ബാബുവിെൻറ അസാന്നിധ്യത്തിൽ ബി.ജെ.പി നടത്തുന്ന പ്രചാരണം മണ്ഡലത്തിൽ ചൂടുപിടിച്ച് വരുന്നേയുള്ളൂ.

ശബരിമല വിഷയവും കിസാൻ സമ്മാൻനിധിയിലൂടെ കർഷകർക്ക് പണം അക്കൗണ്ടിലിട്ടതും പാർട്ടി തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു. പ്രചാരണം ഭംഗിയായി മുന്നോട്ടുപോവുകയാണെന്നും വോട്ടർമാരിൽനിന്ന് അനുകൂലപ്രതികരണമാണെന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പി. ജിജേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsM.K RaghavanA.Pradeep kumarLok Sabha Electon 2019
News Summary - Kozhikode loksabha Constituency-Kerala news
Next Story