Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഡി.സി.സി പ്രസിഡന്‍റ്...

ഡി.സി.സി പ്രസിഡന്‍റ് പദവി ലഭിച്ചില്ലെങ്കിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഐ ഗ്രൂപ്

text_fields
bookmark_border
congress-i-group
cancel

കോഴിക്കോട്: ഡി.സി.സി പ്രസിഡൻറ് സ്ഥാനം ലഭിച്ചില്ലെങ്കിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുമെന്നതടക്കമുള്ള മുന്നറിയിപ്പുമായി കോഴിക്കോെട്ട െഎ ഗ്രൂപ്. മുൻ ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. വീരാൻകുട്ടിയുടെ നേതൃത്വത്തിൽ യൂത്ത് ഹോസ്റ്റലിൽ ചേർന്ന യോഗത്തിലാണ് െഎ ഗ്രൂപ്പ് തീരുമാനം. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ കോഴിക്കോട് പ്രസ്ക്ലബിൽ മീറ്റ് ദ പ്രസിൽ പെങ്കടുക്കുന്ന സമയമായിരുന്നു ജില്ലയിലെ ഗ്രൂപ് നേതാക്കളുടെ ‘രഹസ്യ’ യോഗം.

‘എ’ക്കാരനായ ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് വയനാട് സീറ്റ് ഉറപ്പിച്ചതോടെയാണ് ഇൗ സ്ഥാനത്തിനായി െഎ ഗ്രൂപ് രംഗത്തെത്തിയത്. കോൺഗ്രസിെൻറ ഒന്നാം സീറ്റായ വയനാട് െഎ ഗ്രൂപ്പിേൻറതായിരുന്നു. എം.െഎ. ഷാനവാസ് വിടവാങ്ങിയതോടെ സീറ്റിന് നോട്ടമിട്ട എ ഗ്രൂപ് അവസാനം ഉമ്മൻ ചാണ്ടിയുടെ ഉറ്റ അനുയായി ടി. സിദ്ദീഖിനായി സീറ്റ് പിടിച്ചുവാങ്ങിയതാണ് െഎ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്.

മലബാറിലെ ഉറച്ച സീറ്റ് വിട്ടുനൽകിയതിെനതിെര വലിയ എതിർപ്പാണ് െഎ ഗ്രൂപ് യോഗത്തിൽ രമേശ് ചെന്നിത്തലയടക്കമുള്ളവർക്കെതിരെ ഉയർന്നത്. ചെന്നിത്തല നെട്ടല്ലില്ലാത്തവനായി മാറിയെന്ന് അഡ്വ. എം. വീരാൻകുട്ടി യോഗത്തിൽ തുറന്നടിച്ചു. ഹൈകമാൻഡ് പ്രഖ്യാപിക്കാത്തതിനാൽ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ പുനഃപരിശോധന വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തുടർന്നാണ്, അപമാനിതരായി മുന്നോട്ടുപോകാനാവില്ലെന്നും ഡി.സി.സി പ്രസിഡൻറ് പദവി ലഭിച്ചശേഷം മാത്രം പ്രചാരണത്തിനിറങ്ങിയാൽ മതിയെന്നുമുള്ള തീരുമാനത്തിലെത്തിയത്.

പദവി ലഭിക്കുന്നപക്ഷം എൻ. സുബ്രഹ്മണ്യൻ, അഡ്വ. പി.എം. നിയാസ് എന്നിവരിലൊരാൾ പ്രസിഡൻറാകും. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, നിർവാഹക സമിതി അംഗം അഡ്വ. പി.എം. നിയാസ്, നിർവാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രൻ, യു.വി. ദിനേശ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി. ആദംമുൽസി, വിദ്യ ബാലകൃഷ്ണൻ, ഡി.സി.സി ഭാരവാഹി ഹാഷിം മനോളി തുടങ്ങി മുപ്പതോളം പേരാണ് യോഗത്തിൽ പെങ്കടുത്തത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress group meetingmalayalam newspolitics newskozhikode News
News Summary - Kozhikode congress I Group Meeting -Politics News
Next Story