Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോട്ടയം പരീക്ഷ:...

കോട്ടയം പരീക്ഷ: അട്ടിമറി പുതുമയല്ല; സാധ്യതകളും നിരവധി

text_fields
bookmark_border
Leaders
cancel
camera_alt???????? ????????, ??.??. ?????, ??.??. ??????

യു.ഡി.എഫിെൻറ നെടുംകോട്ടയായാണ് അറിയപ്പെടുന്നതെങ്കിലും ഇരുമുന്നണിയെയും മാ റിമാറി പരീക്ഷിച്ച പാരമ്പര്യവും കോട്ടയത്തിനുണ്ട്. മണ്ഡലം രൂപവത്കരിച്ച ശേഷം 1957 മു തൽ ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 11ലും യു.ഡി.എഫ് വിജയിച്ചപ്പോൾ 67ലും 1984ലെ ഇന്ദിര ത രംഗത്തിലുമടക്കം അഞ്ചു തവണ ഇടതുമുന്നണിയും വിജയം കണ്ടു. രമേശ് ചെന്നിത്തലയും പി.സി. ചാക്കോയും അടക്കം യു.ഡി.എഫ് പ്രമുഖർ സി.പി.എമ്മിലെ സുരേഷ്കുറുപ്പിന് മുന്നിൽ അടിയറവ് പറഞ്ഞ ചരിത്രവുമുണ്ട്. അതുകൊണ്ടുതന്നെ അട്ടിമറി പുതുമയല്ല. അതിനുള്ള സാധ്യതകളും നിരവധി.

ഇത്തവണ കോട്ടയം പിടിക്കാൻ മൂന്നു മുന്നണിയും പരിചിതരെ തന്നെ രംഗത്തിറക്കിയതോടെ മത്സരവും കനത്തു. അതേസമയം, ശക്തമായ ത്രികോണ മത്സരമെന്നൊന്നും വിലയിരുത്താനാവില്ല. 2009ൽ 71,570 വോട്ടിെൻറയും 2014ൽ 1.20 ലക്ഷം േവാട്ടിെൻറയും ഭൂരിപക്ഷത്തിന് കേരള കോൺഗ്രസിലെ ജോസ് കെ. മാണി വിജയിച്ച കോട്ടയത്തിെൻറ കോട്ട കാക്കാൻ ഇക്കുറി കേരള കോൺഗ്രസ് രംഗത്തിറക്കിയത് നാലു തവണ ഏറ്റുമാനൂർ എം.എൽ.എയായിരുന്ന തോമസ് ചാഴികാടനെ.

അഞ്ചുതവണ ചെെങ്കാടി പാറിച്ച കോട്ടയം തിരിച്ചുപിടിക്കാൻ ഇടതു മുന്നണി കളത്തിലിറക്കിയത് ജില്ല സെക്രട്ടറിയും 2006ൽ കോട്ടയം എം.എൽ.എയുമായിരുന്ന വി.എൻ. വാസവനെയും. എൻ.ഡി.എയുടെ സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രിയും ആറുതവണ പാർലമെൻറ് അംഗവുമായിരുന്ന പി.സി. തോമസും. മൂവാറ്റുപുഴയിൽനിന്നായിരുന്നു ആറുവിജയവും.

എറണാകുളം ജില്ലയിലെ പിറവം കൂടാതെ കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, വൈക്കം എന്നിവയാണ് കോട്ടയത്തു ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങൾ. ഇതിൽ വൈക്കത്തും ഏറ്റുമാനൂരിലും എൽ.ഡി.എഫ്.

മുൻ എം.പിയും രണ്ട് മുൻ എം.എൽ.എമാരും തമ്മിലെ മത്സരത്തിൽ മൂവരുടെയും പ്രവർത്തനത്തെ ആർക്കും നിരാകരിക്കാനാവില്ല. നാലുതവണ എം.എൽ.എയെന്ന നിലയിൽ തോമസ് ചാഴികാടെൻറ പ്രവർത്തനങ്ങൾക്കാണ് സ്വീകാര്യത. ഒരുതവണ എം.എൽ.എയെന്ന നിലയിലും സി.പി.എം ജില്ല സെക്രട്ടറിയെന്ന നിലയിലും വാസവെൻറ പ്രവർത്തനങ്ങളും അംഗീകരിക്കപ്പെടുന്നു. ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും പാർട്ടിക്കതീതമായ സൗഹൃദവും മുതൽക്കൂട്ടാണ്.

പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ ഉണ്ടായ ഉരുൾപൊട്ടലും ഇത് ജോസഫ് ഗ്രൂപ്പിൽ സൃഷ്ടിച്ച അസംതൃപ്തിയുമൊന്നും ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിലാണ് എതിരാളികളുടെ പ്രതീക്ഷ.

ഇടതിെൻറ പ്രതിസന്ധി
വിവിധ ക്രൈസ്തവ സഭകളുടെ ആസ്ഥാനമാണ് കോട്ടയം. എൻ.എസ്.എസിെൻറ ആസ്ഥാന ജില്ലയും. ശബരിമലയിെല വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് തുടരുന്ന സർക്കാർ വിരുദ്ധ നിലപാടും സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട ഒാർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ ഏറ്റുമുട്ടലും ചർച്ച് ആക്ടും ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ശബരിമല വിഷയത്തിലെ പോെല പള്ളിവിഷയത്തിലും സുപ്രീംകോടതി വിധി തന്നെയാണ് തലവേദന.

ജാതിമത പരിഗണനകൾ ജയപരാജയത്തിൽ പലപ്പോഴും നിർണായകമാകാറുണ്ട്. കാർഷിക മേഖലയിലെ പ്രതിസന്ധി മുഖ്യപ്രചാരണായുധമാണ്. റബർ അടക്കം കാർഷിക വിളകളുടെ വിലയിടിവും ഇറക്കുമതി നിയന്ത്രിക്കുന്നതിൽ കേന്ദ്രം തുടരുന്ന അലംഭാവവും വിലസ്ഥിരത ഫണ്ടിലെ സംസ്ഥാന സർക്കാറിെൻറ അനാസ്ഥയും യു.ഡി.എഫ് പ്രചാരണ വിഷയമാക്കുേമ്പാൾ ഇടതുമുന്നണിയും എൻ.ഡി.എയും വിയർക്കുകയാണ്. മലയോര മേഖലകളിൽ പ്രകടമാകുന്ന കർഷകരോഷം ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്നു.

യു.ഡി.എഫിെൻറ ആശങ്ക
പി.സി. ജോർജിെൻറ ജനപക്ഷം എൻ.ഡി.എയുടെ ഭാഗമാകുന്നത് യു.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചേക്കാം. 84ൽ സുരേഷ് കുറുപ്പ് നേടിയ വിജയം ആവർത്തിക്കുമെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്.

ആദ്യം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതിനാൽ ഇടതുമുന്നണി പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. ഒപ്പം ഒാടിയെത്താനുള്ള തത്രപ്പാടിലാണ് യു.ഡി.എഫ്. കോൺഗ്രസ് പ്രവർത്തകർ സജീവമല്ലെന്ന ആക്ഷേപവും കേരള കോൺഗ്രസിനുണ്ട്.

മണ്ഡലത്തെ അനാഥമാക്കി എം.പിയായിരുന്ന ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോയതും ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ, താൻ ജയിച്ചാൽ കോട്ടയത്തിന് രണ്ട് എം.പിയുണ്ടാകുമെന്ന മറുപടി നൽകി ചാഴികാടൻ ഇതിനെ നേരിടുന്നു. താൻ കോട്ടയത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ യു.ഡി.എഫിന് മുതൽക്കൂട്ടാണെന്നും തന്നേക്കാൾ ഭൂരിപക്ഷത്തിന് ചാഴികാടൻ ജയിക്കുമെന്നും ജോസ് കെ. മാണി പറയുന്നു. വാസവെൻറ സൗഹൃദങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ വൈക്കം വിശ്വൻ അഭിപ്രായപ്പെട്ടു. എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസിനെതിരെ മുറുമുറുപ്പ് ഉണ്ടായിരുന്നെങ്കിലും ആർ.എസ്.എസ് ഇടപെടൽ ഇതിനെ നിർവീര്യമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammalayalam newspolitical newsLok Sabha Electon 2019
News Summary - Kottayam - Political News
Next Story