Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോട്ടയത്ത്...

കോട്ടയത്ത് ‘സഖറിയാസ് കുതിരവേലി മോഡൽ’ ആവർത്തിക്കുമോ, കോൺഗ്രസ് ആശങ്കയിൽ

text_fields
bookmark_border
കോട്ടയത്ത് ‘സഖറിയാസ് കുതിരവേലി മോഡൽ’ ആവർത്തിക്കുമോ, കോൺഗ്രസ് ആശങ്കയിൽ
cancel

കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോൺഗ്രസുകളുടെ തർക്കം അവിശ്വാസത്തിലെത്തിയാൽ ‘സഖറിയാസ് കുതിരവേലി മോഡൽ’ ആവർത്തിക്കുമോയെന്ന ആശങ്കയിൽ കോൺഗ്രസ്. 2017ൽ കോൺഗ്രസിെല സണ്ണി പാമ്പാടിയെ പരാജയപ്പെടുത്തി സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസ് എമ്മിെൻറ സഖറിയാസ് കുതിവേലി പ്രസിഡൻറ് പദത്തിലെത്തിയിരുന്നു. അവസാനനിമിഷംവരെ കോൺഗ്രസിനൊപ്പം നിലയുറപ്പിക്കുമെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും അപ്രതീക്ഷിതമായി സഖറിയാസ് കുതിരവേലിയെ പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും സി.പി.എം പിന്തുണയോടെ ഭരണം പിടിക്കുകയും ഒരുവർഷത്തോളം അധികാരത്തിൽ തുടരുകയുമായിരുന്നു.  

പുതിയ സാഹചര്യത്തിൽ പ്രസിഡൻറിനെതിരെ ജോസഫ് വിഭാഗം അവിശ്വാസം െകാണ്ടുവന്നാൽ സി.പി.എം ഇത് മുതലെടുക്കുമെന്നാണ് കോൺഗ്രസിെൻറ വിലയിരുത്തൽ. തിങ്കളാഴ്ച പ്രസിഡൻറ് രാജിെവച്ചില്ലെങ്കിൽ അവിശ്വാസം കൊണ്ടുവരുമെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, വോട്ടെടുപ്പിൽ സി.പി.എം ഒരുപക്ഷത്തെ പിന്തുണച്ചേക്കാമെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വവും കണക്കുകൂട്ടുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ അവിശ്വാസത്തിലേക്ക് ഉടൻ കടക്കരുതെന്ന് പി.ജെ. ജോസഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം േജാസ് കെ.മാണിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

അതിനിടെ, തർക്കം അവിശ്വാസത്തിലേക്ക് നീങ്ങിയാൽ യു.ഡി.എഫിനെ വെട്ടിലാക്കാൻ സി.പി.എം ശ്രമിക്കുമെന്നാണ് വിവരം. വോട്ടെടുപ്പിൽ സി.പി.എം ജോസ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചേക്കുമെന്നാണ് സൂചന. നിലവിലെ കക്ഷിനിലയനുസരിച്ച് എൽ.ഡി.എഫ് ഒറ്റക്കെട്ടായി ജോസ് വിഭാഗത്തിനൊപ്പം നിന്നാൽ അവിശ്വാസം പരാജയപ്പെടും. 

ആകെയുള്ള 22 സീറ്റിൽ കോൺഗ്രസ്-എട്ട്, സി.പി.എം- ആറ്, കേരള കോൺഗ്രസ് ജോസ് വിഭാഗം-നാല്, ജോസഫ് വിഭാഗം- രണ്ട്, സി.പി.ഐ- ഒന്ന്, ജനപക്ഷം- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ജോസഫ് വിഭാഗം അവിശ്വാസത്തെ പിന്തുണക്കുമെന്ന വികാരമാണ് ജില്ല കോൺഗ്രസ് നേതൃത്വത്തിനുള്ളത്. ഇങ്ങനെ വന്നാൽ കോൺഗ്രസും ജോസഫും ചേർന്ന് മൊത്തം പത്തുപേരാകും. എന്നാൽ, അവിശ്വാസത്തെ പിന്തുണക്കുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമാകും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു. 

ഇതിനെതിരെ ജോസ് വിഭാഗത്തിെനാപ്പം സി.പി.എമ്മും സി.പി.ഐയും േചർന്നാൽ അംഗബലം 11പേരാകും. എന്നാൽ, സഖറിയാസ് കുതിവേലി പ്രസിഡൻറായി തെരഞ്ഞെടുത്തപ്പോൾ സി.പി.ഐ വിട്ടുനിൽക്കുകയായിരുന്നു. ജനപക്ഷം പ്രതിനിധി വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. ഇതേ നിലപാട് ഇരുകൂട്ടരും തുടർന്നാൽ സി.പി.എം-ജോസ് കൂട്ടുകെട്ടിന് 10 പേരുെട പിന്തുണയാവും ഉണ്ടാവുക. ഇത് നറുക്കെടുപ്പിലേക്കും നയിച്ചേക്കാം. 

അതേസമയം, ജോസ് വിഭാഗത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന പി.സി. ജോർജിനൊപ്പമുള്ള ജനപക്ഷം പ്രതിനിധിയുടെ പിന്തുണ ജോസഫ് പക്ഷം അവകാശപ്പെടുന്നുണ്ട്.

യു.ഡി.എഫ് ശ്രമം വീണ്ടും പരാജയപ്പെട്ടു
കോട്ടയം: യു.ഡി.എഫ് നിർദേശം വീണ്ടും തള്ളി ജോസ് വിഭാഗം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിെവക്കാനാകില്ലെന്ന് യു.ഡി.എഫ് നിയോഗിച്ച മധ്യസ്ഥൻ ഷിബു ബേബി ജോണിനെ ജോസ് കെ.മാണി അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധെപ്പട്ട് ഇരുവിഭാഗം കേരള കോൺഗ്രസുകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെയാണ് യു.ഡി.എഫ് നേതൃത്വം ചർച്ചക്കായി ഷിബു ബേബി ജോണിെന നിയോഗിച്ചത്. ചർച്ചയിൽ രാജിയില്ലെന്ന നിലപാട് ജോസ് വിഭാഗം അവർത്തിച്ചു. മൂന്ന് നിർദേശങ്ങളും ഇവർ മുന്നോട്ടുവെച്ചു.

അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ലഭിക്കുന്ന പ്രസിഡൻറ് കാലയളവിലെ ആദ്യ ടേമിൽ ജോസഫ് വിഭാഗക്കാരനെ അധ്യക്ഷനാക്കാം. ഇതിനായി ഇപ്പോൾ തന്നെ കരാർ ഒപ്പിട്ടുനൽകാമെന്നതാണ് ഒരു നിർദേശം. കേരള കോൺഗ്രസിെൻറ ചിഹ്നം, പേര് എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷൻ കേസിെൻറ വിധി വരുന്നതുവരെ സാവകാശം നൽകണം, കോവിഡ് കാലത്ത് തിരക്കിട്ട് പ്രസിഡൻറ് പദം മാറുന്നതിൽ ജനങ്ങൾക്ക് ഒരു ഗുണവും ചെയ്യിെല്ലന്നും ചർച്ചയിൽ ഇവർ നിലപാടെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mmalayalam newsPolitic's NewsKottayam jilla panchayath
News Summary - Kottayam jilla panchayath Kerala Congress m -Politic's News
Next Story