ആകാംക്ഷയോടെ കോട്ടയം: വരുമോ ഒാസി
text_fieldsസിറ്റിങ് എം.പി വഴിയിലിട്ടിട്ടുപോയ, യു.ഡി.എഫിെൻറ നെടുംകോട്ടയായ കോട്ടയത്ത്, മത്സരഫലത്തേക്കാൾ ആകാംക് ഷ ജനിപ്പിച്ച് ഇപ്പോൾ ഉയരുന്നത് ഉമ്മൻ ചാണ്ടിയെത്തുമോയെന്ന ഒരേയൊരു ചോദ്യം മാത്രം. കേരള കോൺഗ്രസ്-എമ്മ ിെൻറ സിറ്റിങ് സീറ്റ് ഉമ്മൻ ചാണ്ടിക്കായി െവച്ചുമാറുമോ? ഇരുമുന്നണികളും ബി.ജെ.പിയും മണ്ഡലത്തിലെ സമ്മത ിദായകരും ഒരുപോലെ കാത്തിരിക്കുന്നത് ഇതിനുള്ള ഉത്തരത്തിനാണ്.
കാലാവധി അവസാനിക്കാൻ ഒരുവർഷം ശേഷിക്കെയാണ് കോട്ടയത്തിെൻറ ലോക്സഭ എം.പി രാജ്യസഭയിലേക്ക് ചേക്കേറിയത്. മണ്ഡലത്തിെൻറ ചരിത്രത്തിലെ ഏറ്റവും വ ലിയ ഭൂരിപക്ഷവുമായാണ് കേരള കോൺഗ്രസ്-എമ്മിലെ ജോസ് കെ. മാണി തുടർച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് . എന്നാൽ, പിണക്കം മാറി വന്ന മാണിക്ക് യു.ഡി.എഫ് കൊടുത്ത രാജ്യസഭ സീറ്റിൽ ജോസ് കെ. മാണി തന്നെ കയറിപ്പറ്റിയതോ ടെ, കോട്ടയത്തിന് എം.പി ഇല്ലാതായി.
2009ൽ സി.പി.എമ്മിലെ അഡ്വ. കെ. സുരേഷ് കുറുപ്പിനെ 71,570 വോട്ടിന് പരാജയപ്പെട ുത്തി മണ്ഡലത്തിെൻറ ഭൂരിപക്ഷചരിത്രം തിരുത്തിയ ജോസ് കെ. മാണി, കഴിഞ്ഞ തവണ അഡ്വ. മാത്യു ടി. തോമസിനെ 1,20,599 വോട്ടി െൻറ ഭൂരിപക്ഷത്തിലാണ് തോൽപിച്ചത്. ബാർകോഴ ആരോപണത്തിൽ കുടുങ്ങി പാർട്ടി ചെയർമാനും പിതാവുമായ കെ.എം. മാണി മന്ത്രിസ്ഥാനം രാജിവെച്ചതും യു.ഡി.എഫ് വിട്ടുപോയതും കോൺഗ്രസ് -കേരള കോൺഗ്രസ് ബന്ധത്തിന് തിരിച്ചടിയായി. മാണി വീണ്ടും യു.ഡി.എഫിെൻറ ഭാഗമായെങ്കിലും മധ്യനിര നേതൃത്വത്തിലും അണികൾക്കിടയിലും ഇപ്പോഴും അസ്വസ്ഥത തുടരുകയാണ്.
സംസ്ഥാന -ദേശീയ നേതൃത്വത്തിെൻറ ഇടപെടലുണ്ടായിട്ടും െഎക്യം പൂർണതയിലെത്തിയിട്ടില്ല. ഇതൊക്കെ മുന്നിൽകണ്ടാണ് മാണി മകെൻറ രാഷ്ട്രീയഭാവി സുരക്ഷിതമാക്കാൻ യു.ഡി.എഫിൽനിന്ന് രാജ്യസഭ സീറ്റ് പിടിച്ചുവാങ്ങിയത്. തിരുവല്ല എം.എൽ.എയായിരുന്ന മാത്യു ടി. തോമസിനെ ഇടതു മുന്നണി പരീക്ഷിച്ചിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർമാർ േജാസ് കെ. മാണിയെ കൈവിട്ടില്ല. തുടക്കത്തിൽ സി.പി.എമ്മിലെ പി.കെ. ഹരികുമാറിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രചാരണം തുടങ്ങിയ ശേഷമായിരുന്നു മണ്ഡലം ജനതാദൾ- എസിന് വിട്ടുകൊടുത്തത്.
ജേസ്.കെ.മാണിക്ക് പകരക്കാരനാര്
ജോസ് കെ. മാണിക്ക് പകരം കോട്ടയത്തിന് പറ്റിയ സ്ഥാനാർഥികൾ കേരള കോൺഗ്രസിനില്ലെന്നതാണ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നത്. മുൻ എം.ജി വി.സി ഡോ. സിറിയക് തോമസ്, മുൻ എം.പി ജോയ് എബ്രഹാം, കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ്, ജോസ് കെ. മാണിയുടെ ഭാര്യ നിഷ, സഭയും കേരള കോൺഗ്രസ് പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ള മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ േജാസഫ് എന്നിവരാണ് പ്രധാനമായും മാണിയുടെ മനസ്സിലുള്ളത്. ഇതിൽ മോൻസ് ജോസഫിനാണ് ഉറച്ച വിജയസാധ്യതയുള്ളത്. എന്നാൽ, മത്സരത്തിനില്ലെന്ന് മോൻസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
പുതിയ സാഹചര്യത്തിൽ കോട്ടയം കോൺഗ്രസിന് നൽകി ഇടുക്കി തരപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അണികൾക്കും നേതാക്കൾക്കുമിടയിൽ ഒാസി എന്നറിയപ്പെടുന്ന ഉമ്മൻ ചാണ്ടിയെ കോട്ടയത്ത് മത്സരിപ്പിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളും ഇൗ ആവശ്യവുമായി രംഗത്തുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉമ്മൻ ചാണ്ടിക്ക് അനുകൂലമാവുകയുമാണ്. എന്നാൽ, ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടിയും നിലപാടെടുത്തിട്ടുണ്ട്. കോട്ടയത്തിന് പകരം ഇടുക്കി ലഭിച്ചാൽ പി.ജെ. ജോസഫിെൻറ മകനെ മത്സരിപ്പിക്കാമെന്ന നിർദേശവും കേരള കോൺഗ്രസിലുണ്ട്. കെ.എം. മാണി മത്സരത്തിനിറങ്ങുമോയെന്നതും തള്ളാനാവില്ല.
ഇടത് വിയർക്കും
കോട്ടയം, കടുത്തുരുത്തി, സംവരണ മണ്ഡലമായ വൈക്കം, ഏറ്റുമാനൂർ, പാല, പുതുപ്പള്ളി, എറണാകുളം ജില്ലയിലെ പിറവം എന്നിവയാണ് കോട്ടയത്തെ നിയമസഭ മണ്ഡലങ്ങൾ. ഇതിൽ, ഏറ്റുമാനൂരും വൈക്കവും ഇടതു മുന്നണിയുടെ കൈകളിലാണ്. കോട്ടയം ജനാധിപത്യ കേരള കോൺഗ്രസിന് നൽകണമെന്ന നിർദേശവും ഇടതു മുന്നണിയിലുണ്ട്. ഇടുക്കിയിൽ േജായ്സ് ജോർജ് തുടർന്നാൽ ഇവിടെ ഫ്രാൻസിസ് ജോർജിെൻറ സാധ്യതയും തള്ളാനാവില്ല. സി.പി.എം ഏെറ്റടുത്താൽ ജില്ല സെക്രട്ടറിയും മുൻ കോട്ടയം എം.എൽ.എയുമായ വി.എൻ. വാസവനും കഴിഞ്ഞതവണ മാറിക്കൊടുത്ത പി.കെ. ഹരികുമാറും പരിഗണനയിലാണ്. വിജയസാധ്യതയുള്ള മികച്ച സ്വതന്ത്രരെ ഇറക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. ക്രൈസ്തവ സഭകൾക്കും എൻ.എസ്.എസിനും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൽ.ഡി.എഫിന് കാര്യമായി വിയർക്കേണ്ടിവരും. എൻ.ഡി.എയും മത്സരരംഗത്തുണ്ടാവും.
ലോക്സഭ (2014)
ജോസ് കെ. മാണി (യു.ഡി.എഫ്-കേ.കോൺഗ്രസ്-എം) -4,24,194 (നിലവിൽ രാജ്യസഭ എം.പി)
മാത്യു ടി. തോമസ് (എൽ.ഡി.എഫ് -ജനതാദൾ-എസ്)-3,03,595
നോബിൾ മാത്യു (എൻ.ഡി.എ)-44,357
ഭൂരിപക്ഷം- 1,20,599
നിയമസഭ (2016)
കോട്ടയം
തിരുവഞ്ചൂർ രാധാകൃഷ്ണൻ (യു.ഡി.എഫ് – -കോൺഗ്രസ്) –73,894
അഡ്വ. റെജി സക്കറിയ (എൽ.ഡി.എഫ് –സി.പി.എം) – 40,262
അഡ്വ. എം.എസ്. കരുണാകരൻ (എൻ.ഡി.എ-ബി.ജെ.പി) – 12,582
ഭൂരിപക്ഷം: 33,632
പുതുപ്പള്ളി
ഉമ്മൻ ചാണ്ടി(യു.ഡി.എഫ് -കോൺഗ്രസ്)-71,597
ജെയ്ക് സി. തോമസ്(എൽ.ഡി.എഫ് -സി.പി.എം)-44,505
അഡ്വ. ജോർജ് കുര്യൻ (എൻ.ഡി.എ-ബി.ജെ.പി) –15,993
ഭൂരിപക്ഷം: 27,092
പിറവം
അനൂപ് ജേക്കബ് (കേരള കോൺ. യു.ഡി.എഫ്) – 73770
എം.ജെ. ജേക്കബ് (സി.പി.എം – എൽ.ഡി.എഫ് – 67575
സി.പി. സത്യൻ ( ബി.ഡി.ജെ.എസ് - എൻ.ഡി.എ) - 17503
ഭൂരിപക്ഷം: 6195
പാലാ
കെ.എം. മാണി (യു.ഡി.എഫ് – കേ.കോൺഗ്രസ് –എം) –58,884
മാണി സി. കാപ്പൻ (എൽ.ഡി.എഫ് –എൻ.സി.പി) –54,181
എൻ. ഹരി (ബി.ജെ.പി)- 24,821
ഭൂരിപക്ഷം: 4703
ഏറ്റുമാനൂർ
അഡ്വ. കെ. സുരേഷ്കുറുപ്പ് (എൽ.ഡി.എഫ്–സി.പി.എം)–53,805
തോമസ് ചാഴിക്കാടൻ (യു.ഡി.എഫ് –കേ.കോൺഗ്രസ് –എം) –44,906
എ.ജി. തങ്കപ്പൻ (എൻ.ഡി.എ –ബി.ഡി.ജെ.എസ്) 27,540
ഭൂരിപക്ഷം: 8899
വൈക്കം
സി.കെ. ആശ (എൽ.ഡി.എഫ്-സി.പി.െഎ)-61,997
അഡ്വ. എ. സനീഷ്കുമാർ (യു.ഡി.എഫ് – കോൺഗ്രസ്) – 37,413
എൻ.കെ. നീലകണ്ഠൻ (എൻ.ഡി.എ –ബി.ഡി.ജെ.എസ്) –30,067
ഭൂരിപക്ഷം: 24,584
കടുത്തുരുത്തി
അഡ്വ. മോൻസ് ജോസഫ് (യു.ഡി.എഫ് –കേ.കോൺഗ്രസ് –എം)-73,793
സ്കറിയ തോമസ് (എൽ.ഡി.എഫ് –സ്കറിയ തോമസ് വിഭാഗം) –31,537
സ്റ്റീഫൻ ചാഴിക്കാടൻ (എൻ.ഡി.എ –പി.സി. തോമസ് വിഭാഗം) –17,536
ഭൂരിപക്ഷം: 42,256
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.