കോന്നിയിൽ അടിയൊഴുക്ക് തടയാൻ ജാഗ്രതയോടെ മുന്നണികൾ
text_fieldsപത്തനംതിട്ട: കോന്നിയിൽ അടിയൊഴുക്ക് തടയാൻ ജാഗ്രതയോടെ മുന്നണികൾ. സമുദായ സംഘ ടനകളുടെ നിലപാടിലാണ് എല്ലാവരുടെയും ശ്രദ്ധ. ഏതു വിഭാഗത്തിൽനിന്നാണോ വോട്ട് ചോ രാൻ സാധ്യത, ആ വിഭാഗത്തിൽനിന്നുള്ളവരെ മുന്നിൽ നിർത്തിയാണ് എല്ലാവരുടെയും പ്രചാര ണം.
യോഗങ്ങളിൽ സംസാരിക്കുന്നവർ സമുദായ നേതാക്കളെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുമുണ്ട്. ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള ഘടകക്ഷി നേതാക്കെള പരമാവധി രംഗത്തിറക്കിയാണ് എൻ.ഡി.എ പ്രചാരണം. വട്ടിയൂർക്കാവിൽ പരസ്യ നിലപാട് സ്വീകരിച്ച എൻ.എസ്.എസ് കോന്നിയിൽ അത്തരത്തിലൊരു സമീപനത്തിലേക്ക് പോകാത്തതിെൻറ ആശ്വാസത്തിലാണ് ഇടതുമുന്നണി. തുടക്കത്തിെല ഭിന്നതകൾ മറന്നുള്ള ഒറ്റക്കെട്ടായ പ്രവർത്തനം യു.ഡി.എഫിനും പ്രതീക്ഷ നൽകുന്നു.
വ്യാഴാഴ്ച യു.ഡി.എഫിനു വേണ്ടി കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണിയും ഇടതുമുന്നണിക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊതുയോഗങ്ങളിൽ സംസാരിച്ചു. വെള്ളിയാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, വി.എം. സുധീരൻ എന്നിവർ മണ്ഡലത്തിൽ എത്തുന്നുണ്ട്.
എൻ.ഡി.എക്കു വേണ്ടി വ്യാഴാഴ്ച എം.ടി. രമേശ് രമേശ്, ഒ. രാജഗോപാൽ, ബി.ഡി.ജെ.എസ് േനതാവ് സുഭാഷ് വാസു എന്നിവർ പ്രചാരണത്തിനുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.