ഇടതുപക്ഷം ഉറപ്പിച്ചുവെച്ച അരൂർ
text_fieldsഅഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ഉറച്ച മണ്ഡലമായി കണക്കുകൂട്ടുന്നത് അരൂരാണ്. എന്നാലത് തറപ്പിച്ചുപറയാൻ പറ്റാത്ത വിധമാണ് മണ്ഡലത്തിെൻറ മനസ്സ്. അവിചാരിതമായി വീണുകിട്ടിയ പൂതനപ്രയോഗം ഉൾപ്പെടെയുള്ള ആയുധങ്ങൾ കൃത്യമായി പ്രയോഗിക്കുന്നതിൽ യു.ഡി.എഫിന് പിഴച്ചില്ല. ഈ അബദ്ധത്തെ വികസന തുടർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിലൂടെ മറികടക്കാനായെന്നാണ് ഇടതുപ്രതീക്ഷ. പാർലമെൻറിലേക്ക് 648 വോട്ട് ഭൂരിപക്ഷം ലഭിച്ചെങ്കിലും മറ്റ് രണ്ടുമണ്ഡലങ്ങളിലെ ഭൂരിപക്ഷം മുൻനിർത്തി പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഷാനിമോൾ ഉസ്മാന് ഇക്കുറി സഹതാപ തരംഗം ആനുകൂലമാകുമോ എന്നത് കണ്ടറിയണം.
40 ശതമാനം വരുന്ന ഈഴവ വോട്ടുബാങ്ക് പരമ്പരാഗതമായി എൽ.ഡി.എഫിനൊപ്പമാണ്. ബി.ഡി.െജ.എസ് മത്സര രംഗത്തില്ലാത്തത് എൽ.ഡി.എഫിന് ഗുണം ചെയ്യും. മണ്ഡലത്തിലെ മുസ്ലിം വോട്ടർമാർ 11 ശതമാനം വരും. 20,000ത്തോളം വരുന്ന ഈ വോട്ടുകളിൽ യു.ഡി.എഫിന് വലിയ പ്രതീക്ഷയാണുള്ളത്. മുസ്ലിം ലീഗിെൻറ നേതാക്കൾ മണ്ഡലത്തിൽ സജീവമായ പ്രചാരണത്തിലുണ്ട്. പ്രത്യേക സാമുദായിക താൽപര്യം ഇല്ലാത്തതിനാൽ 15 ശതമാനം വരുന്ന നായർ വോട്ടുകൾ മൂന്ന് മുന്നണികൾക്കും വീതിച്ചുപോകുമെന്നാണ് വിലയിരുത്തൽ.
ക്രൈസ്തവ വോട്ടുകൾ കേവലം ഒമ്പത് ശതമാനമേ വരൂ. അതേസമയം ഇതാദ്യമായി ഒരു ക്രൈസ്തവ സ്ഥാനാർഥിയുള്ളതിനാൽ ഈ േവാട്ടുകളിൽ ധ്രുവീകരണത്തിന് സാധ്യതയുണ്ട്. ദലിത് സമുദായങ്ങളുടേതടക്കം ബാക്കിയുള്ള 10 ശതമാനം വോട്ടും നിർണായകമാണ്. 13 ശതമാനം ധീവരരുള്ള മണ്ഡലത്തിൽ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ധീവര സമുദായത്തിൽപ്പെട്ട ബി.െജ.പിയുടെ കെ.എസ്. രാധാകൃഷ്ണന് ലഭിച്ചത് 25,250 വോട്ടുകൾ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.