ശരിദൂരം തെറ്റെന്ന് സമുദായ വോട്ടർമാർ
text_fieldsതിരുവനന്തപുരം: എൻ.എസ്.എസിെൻറയും എസ്.എൻ.ഡി.പിയുടെയും തീരുമാനമാണ് വിജയം നിർ ണയിക്കുന്നതെന്ന വിശ്വാസം തെറ്റെന്ന് തെളിയിക്കുന്നതായി ഉപതെരഞ്ഞെടുപ്പ് നടന്ന അ ഞ്ചിൽ മൂന്ന് മണ്ഡലങ്ങളിലെയും ഫലം. ശരിദൂരം തെറ്റെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറ ി ജി. സുകുമാരൻ നായരോടും സമുദായത്തിൽനിന്ന് മതധ്രുവീകരണത്തിലേക്ക് മാറിയ നില പാട് ശരിയല്ലെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടും സമുദായാംഗങ്ങൾതന്നെ പച്ചക്ക് പറഞ്ഞു. വട്ടിയൂർക്കാവ്, കോന്നി, അരൂർ ഉപതെരഞ്ഞെടുപ്പ് ഫലമാണ് ജാതി പറഞ്ഞ പ്രമുഖ സമുദായ സംഘടനകളുടെ നിലപാടിന് കനത്ത തിരിച്ചടിയായത്.
ഉപതെരഞ്ഞെടുപ്പിൽ ആദ്യം ജാതി പറഞ്ഞത് വെള്ളാപ്പള്ളി ആയിരുന്നു. കോന്നിയിലും അരൂരും ഇൗഴവ സ്ഥാനാർഥികൾ അല്ലെങ്കിലും ഹിന്ദുക്കൾ മതിയെന്നായിരുന്നു ആവശ്യം. കോന്നിയിലും വട്ടിയൂർക്കാവിലും സുകുമാരൻ നായരും വിലപേശി. അരൂരിൽ 62,000 വരുന്ന ഇൗഴവ സമുദായവും വട്ടിയൂർക്കാവിലെ 72,000 വരുന്ന നായർ സമുദായവുമായിരുന്നു ഇരുവരുടെയും പിടിവള്ളി. രണ്ട് സമുദായസംഘടനകേളാടും സി.പി.എം വിധേയത്വമില്ലെന്ന നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസ് കോന്നിയിലും വട്ടിയൂർക്കാവിലും എൻ.എസ്.എസിന് വഴങ്ങി.
കോന്നിയിലും വട്ടിയൂർക്കാവിലും ഇറങ്ങിക്കളിച്ച എൻ.എസ്.എസിന് ഫലം വന്നപ്പോൾ അടിതെറ്റി. സമുദായാംഗങ്ങൾപോലും എൻ.എസ്.എസിനെ തള്ളി. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വട്ടിയൂർക്കാവിൽ ലഭിച്ച 40,663 വോട്ടിൽനിന്ന് 298 വോട്ട് മാത്രമാണ് ഇൗ ഉപതെരഞ്ഞെടുപ്പിൽ കുറവ് -40,365. കോൺഗ്രസിെനാപ്പം ക്രൈസ്തവ, മുസ്ലിം വോട്ടുകൾ നിന്നപ്പോൾ നായർ സമുദായത്തിൽനിന്ന് വോട്ടുകൾ ലഭിച്ചിെല്ലന്ന് തെളിയിക്കുന്നതാണിത്. അരൂരിൽ വെള്ളാപ്പള്ളി ‘പിന്തുണച്ചിട്ടും’ 62,000ത്തോളം വരുന്ന ഇൗഴവ വോട്ടുകൾ ഇടത് ക്യാമ്പിൽ എത്തിയില്ല. സംസ്ഥാന രൂപവത്കരണം മുതൽ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയത്തിൽ സമ്മർദതന്ത്രം പ്രയോഗിക്കുകയായിരുന്നു എൻ.എസ്.എസും എസ്.എൻ.ഡി.പിയും. അവർ സ്വന്തം രാഷ്ട്രീയപാർട്ടി രൂപവത്കരിച്ച് എം.എൽ.എമാരെയും മന്ത്രിമാരെയും സൃഷ്ടിച്ചു.
1996ൽ എൻ.ഡി.പി പിരിച്ചുവിട്ടശേഷം എൻ.എസ്.എസ് പ്രത്യക്ഷ രാഷ്ട്രീയത്തിൽ ഇടപെട്ടില്ല. എസ്.ആർ.പി അപ്രസക്തമായതോടെ എസ്.എൻ.ഡി.പിയും പിൻവാങ്ങി. ഇതിനിെട രണ്ട് സംഘടനകളും ഒന്നിച്ച് ഇടക്കാലത്ത് വിശാലസമ്മർദം പയറ്റി. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മുസ്ലിംലീഗിെൻറ അഞ്ചാംമന്ത്രി സ്ഥാനത്തിെൻറ മറവിൽ പച്ചയായി ജാതിരാഷ്ട്രീയം പറഞ്ഞ് സുകുമാരൻ നായർ താക്കോൽ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിൽ രണ്ടാമനാക്കി അത് ലക്ഷ്യംകണ്ടു.
വിമോചനസമരത്തിൽ നായകത്വം വഹിച്ചതുമുതൽ ചോദ്യം ചെയ്യപ്പെടാതെപോയ എൻ.എസ്.എസിെൻറ സമ്മർദരാഷ്ട്രീയം അരനൂറ്റാണ്ടിനിപ്പുറം ശബരിമല പ്രധാന വിഷയമായ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉച്ചസ്ഥായിയിലെത്തി. എസ്.എൻ.ഡി.പിയാകെട്ട, 2014ൽ സമുദായരാഷ്ട്രീയം വിട്ട് സംഘ്പരിവാറിനൊപ്പം തോൾ ചേർന്ന് കറകളഞ്ഞ വർഗീയത പുറത്തെടുത്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ പയറ്റിയ വിശ്വാസപ്രശ്നംതന്നെയാണ് എൻ.എസ്.എസ് ഉപതെരഞ്ഞെടുപ്പിലും ഉന്നയിച്ചത്. അത് സമുദായംതന്നെ തള്ളിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.