Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോടതി വിധി വ്യക്തം;...

കോടതി വിധി വ്യക്തം; പാർട്ടി സംസ്ഥാന സമിതി ഭരണഘടന പ്രകാരം വിളിച്ചുചേർക്കും –ജോസഫ്

text_fields
bookmark_border
കോടതി വിധി വ്യക്തം; പാർട്ടി സംസ്ഥാന സമിതി ഭരണഘടന പ്രകാരം വിളിച്ചുചേർക്കും –ജോസഫ്
cancel

തൊടുപുഴ: ഭരണഘടനക്കു വിധേയമായി ഏറ്റവും അടുത്ത ദിവസംതന്നെ പാർട്ടി സംസ്ഥാന സമി തി വിളിച്ചുചേർക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. സമവ ായ നീക്കങ്ങൾ തുടരുന്നതാണെന്നും ചെയർമാനായി ഒരുതരത്തിലും പ്രവർത്തിക്കാൻ ജോസ് കെ. മാണിക്ക് കഴിയുന്നതല്ലെന്ന് ഇടുക്കി മുൻസിഫ് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു.

ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത യോഗം പാർട്ടിയുടെ ഭരണഘടനക്ക് വിധേയമല്ലെന്നാണ് കോടതി കണ്ടെത്തിയത്. ചെയർമാെൻറ അധികാരങ്ങളോ ചുമതലകളോ നിർവഹിക്കുന്നതിൽനിന്ന് വിലക്കിയിട്ടുമുണ്ട്. ജൂൺ 17ലെ തൊടുപുഴ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് ഇക്കാര്യം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

പാർട്ടി കമ്മിറ്റികൾ വിളിച്ചുകൂട്ടാനോ അച്ചടക്കനടപടികൾ സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമീഷൻ അടക്കം സ്ഥാപനങ്ങൾക്ക് കത്തുകൾ അയക്കാനോ അധികാരമുണ്ടാകില്ല. ഇടുക്കി മുൻസിഫ് കോടതിയുടെ വിലക്കു വന്ന ശേഷവും താൻ ചെയർമാനായി പ്രവർത്തിക്കുമെന്ന വാദം കോടതിയോടുള്ള അനാദരവും വെല്ലുവിളിയുമായി കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും ജോസഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manimalayalam newsPolitic's News
News Summary - Kerala Congress M PJ Joseph Jose K Mani -Politic's News
Next Story