കേരള കോൺഗ്രസ് കക്ഷിനേതാവ്; സാവകാശം തേടി സ്പീക്കർക്ക് കത്ത്
text_fieldsകോട്ടയം: സമവായ നീക്കങ്ങൾക്കിടെ, പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ സാവ കാശം തേടി മാണി-ജോസഫ് വിഭാഗങ്ങൾ. ഇരുകൂട്ടരും ഇതുസംബന്ധിച്ച് സ്പീക്കർക്ക് കത്ത് ന ൽകി. കക്ഷിനേതാവിനെ തെരഞ്ഞെടുക്കാൻ സ്പീക്കർ അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ച ിരുന്നു.
നേരേത്ത, നിയമസഭയിലെ കെ.എം. മാണിയുടെ സീറ്റ് പാർലമെൻററി പാർട്ടി ലീഡറെന് ന നിലയിൽ പി.ജെ. ജോസഫിന് നൽകണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇതോടെയാണ് തർക്കങ്ങൾ ഭിന്നതയിലേക്ക് നീങ്ങിയത്. ജോസഫിനെ പാർലമെൻറി പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തിട്ടില്ലെന്ന് കാട്ടി റോഷി അഗസ്റ്റിൻ എം.എൽ.എയും സ്പീക്കർക്ക് കത്ത് നൽകി. ചെയർമാനെ തെരഞ്ഞെടുത്ത ശേഷമേ ലീഡറെ നിശ്ചയിക്കാൻ കഴിയുകയുള്ളൂവെന്നും കത്തിലുണ്ട്. ഇതോടെയാണ് നിയമസഭ കക്ഷി നേതാവ് ആരാണെന്ന് ഞായറാഴ്ചക്കകം അറിയിക്കണമെന്ന് സ്പീക്കർ നിർദേശിച്ചത്.
പാർലമെൻററി പാർട്ടി സെക്രട്ടറിയെന്ന നിലയിലാണ് സാവകാശം തേടി കത്ത് നൽകിയതെന്നും മറ്റ് എം.എൽ.എമാരുടെ അറിവോടെയാണിതെന്നും മോൻസ് ജോസഫ് പറഞ്ഞു. പാർട്ടിയിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് മോൻസിെൻറ കത്ത്. ഞായറാഴ്ച രാത്രിയോടെ റോഷി അഗസ്റ്റിനും സ്പീക്കർക്ക് കത്ത് കൈമാറി. സംസ്ഥാന സമിതി വിളിക്കുന്ന നടപടികൾ നീണ്ടുപോകുന്നതിനാൽ 10 ദിവസം കൂടി അധികമായി അനുവദിക്കണമെന്നാണ് റോഷി ആവശ്യപ്പെട്ടത്.അതിനിടെ, പാർട്ടിയിലെ പിളർപ്പ് തടയാൻ മധ്യസ്ഥത ചർച്ച തുടരുകയാണ്.
ഇരുവിഭാഗവുമായി മധ്യസ്ഥർ ബന്ധപ്പെടുന്നുണ്ടെങ്കിലും പരിഹാര ഫോർമുല രൂപപ്പെട്ടിട്ടില്ല. ഞായറാഴ്ച ജോസ് കെ. മാണി നിലപാട് മയപ്പെടുത്തി. തർക്കങ്ങളും വിയോജിപ്പുകളും പരിഹരിച്ച് പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്താണ് ചെയർമാനെ തെരഞ്ഞെടുക്കേണ്ടത്. പാർട്ടി ചെയർമാനാണ് പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടത്. ഇതിന് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് സാവകാശം തേടിയതെന്നും ജോസ് കെ. മാണി പറഞ്ഞു. ശനിയാഴ്ച നിലപാട് മയപ്പെടുത്തിയും വിശദീകരണം നൽകിയും പി.ജെ. ജോസഫും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.