വിശാലസഖ്യം: കെ.ടി. രാമറാവു ജഗനുമായി കൂടിക്കാഴ്ച നടത്തി
text_fields
ഹൈദരാബാദ്: കോൺഗ്രസ്, ബി.ജെ.പി ഇതര മുന്നണിയുണ്ടാക്കുന്നതിെൻറ ഭാഗമായി തെലങ്ക ാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിെൻറ മകനും തെലങ്കാന രാഷ്ട്ര സമിതി വർക്കിങ് പ്രസിഡൻറുമായ കെ.ടി. രാമറാവു ആന്ധ്ര പ്രതിപക്ഷനേതാവ് ജഗൻമോഹൻ റെഡ്ഡിയെ കണ്ടു. വൈ. എസ്.ആർ കോൺഗ്രസിെന വിശാലസഖ്യത്തിെൻറ ഭാഗമാക്കാനായിരുന്നു കൂടിക്കാഴ്ച. സഖ്യം ലക്ഷ്യമിട്ടുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്.
മൂന്നാം മുന്നണി ലക്ഷ്യംവെച്ച് തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷനായ ചന്ദ്രശേഖർ റാവു ഇതിനകം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ജനതാദൾ യുനൈറ്റഡ് നേതാവ് എച്ച്.ഡി. ദേവഗൗഡ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ജഗൻമോഹനുമായുള്ള സൗഹൃദം ആന്ധ്രയിൽ തെലുഗുദേശം പാർട്ടിയുടെ അന്ത്യം കുറിക്കാൻ ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ ചരടുവലികൾ പുരോഗമിക്കുന്നത്.
ലോക്സഭയിലും വൈകാതെ നടക്കുന്ന ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും ഇതിെൻറ ഗുണഫലം കാണുമെന്നും കരുതുന്നു. ജഗൻ 3650 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടയാത്ര പൂർത്തിയാക്കിയിട്ട് ദിവസങ്ങളായതേയുള്ളൂ. അദ്ദേഹത്തിനുള്ള ജനപിന്തുണ പുതിയ സഖ്യത്തിന് പ്രയോജനപ്പെടുെമന്ന കണക്കുകൂട്ടലിലാണ് യുവനേതാക്കളുടെ കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.