വിമതരും കുടുംബവാഴ്ചയും മാണ്ഡ്യയിലെ മഹാസഖ്യവും
text_fieldsബംഗളൂരു: വിമത ശല്യംകൊണ്ട് പൊറുതിമുട്ടിയ കോൺഗ്രസ്, ഏഴിൽ മൂന്നു സീറ്റിലും ഗൗഡ കു ടുംബത്തെ നിർത്തി കുടുംബവാഴ്ച അരക്കിട്ടുറപ്പിച്ച ജെ.ഡി.എസ്, സംസ്ഥാനത്തെ ഭരണമാറ് റം മുന്നിൽക്കണ്ട് മാണ്ഡ്യയിലെ മഹാസഖ്യത്തിൽ കരുനീക്കുന്ന ബി.ജെ.പി... രണ്ടുഘട്ടങ്ങളി ലായി ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ 14 മണ്ഡലങ്ങളിൽ ഒന്നാംഘട്ടത്തി നുള്ള പോർമുഖം തെളിയുേമ്പാഴുള്ള ചിത്രമിതാണ്.
ബംഗളൂരു സെൻട്രൽ, മാണ്ഡ്യ സീറ്റുക ളിലൊഴികെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും ബി.ജെ.പിയും തമ്മിൽ നേർക്കുനേരാണ് പോരാട്ടം. ബംഗളൂരു സെൻട്രലിൽ സഖ്യത്തിെൻറയും ബി.ജെ.പിയുടെയും സ്ഥാനാർഥികൾക്കൊപ്പം നടൻ പ്ര കാശ് രാജ് കൂടി ചേരുേമ്പാൾ ത്രികോണ മത്സരമാണ് അരങ്ങേറുക.
വിമതർ വിധി നിർണയിക്കുേമ്പാൾ
ബി.ജെ.പിയെ കെട്ടുകെട്ടിക്കാൻ സഖ്യവുമായി രംഗത്തിറങ്ങിയ കോൺഗ്രസ് പാർട്ടിയിലെ വിമതരുടെ കെട്ടുമുറുക്കാൻ പാടുപെടുകയാണ്. കോൺഗ്രസ് വിമതരിൽ ഇത്തവണ അഞ്ചുപേരാണ് അകത്തുനിന്നും പുറത്തുനിന്നുമായി ജനവിധി തേടുന്നത്. മൂന്നുപേർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനെതിരെയും രണ്ടുപേർ പാർട്ടിക്കകത്തുനിന്ന് സഖ്യത്തിനെതിരെയും മത്സരിക്കുന്നു. കലബുറഗി എം.എൽ.എ ഉമേഷ് ജാദവ്, മുൻമന്ത്രി രമേശ് ജാർക്കിഹോളിയുടെ ഭാര്യാപിതാവും കോൺഗ്രസ് നേതാവുമായിരുന്ന ദേവേന്ദ്രപ്പ, മുൻ മന്ത്രിയും സിദ്ധരാമയ്യയുടെ അടുപ്പക്കാരനുമായിരുന്ന എ. മഞ്ജു എന്നിവരാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
തുമകുരു മണ്ഡലത്തിൽ സഖ്യസ്ഥാനാർഥിയായ ദേവഗൗഡക്കെതിരെ സിറ്റിങ് എം.പി മുദ്ദെഹനുമ ഗൗഡയും മുൻ എം.എൽ.എ കെ.എൻ. രാജണ്ണയും കോൺഗ്രസിൽ കലാപക്കൊടിയുയർത്തി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. കലബുറഗി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസിെൻറ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെക്കെതിരെയാണ് ഉമേഷ് ജാദവിെൻറ പോര്.
രണ്ട് ലോക്സഭ തെരഞ്ഞെടുപ്പടക്കം 11 അങ്കങ്ങളും ജയിച്ച ഖാർഗെയുടെ വിജയം ഇത്തവണ എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ. 2004 മുതൽ റെഡ്ഡി സഹോദരന്മാരുടെ കരവലയത്തിലുള്ള ബെള്ളാരി കോൺഗ്രസ് തിരിച്ചുപിടിച്ചത് കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ്. വി.എസ്. ഉഗ്രപ്പക്ക് തന്നെയാണ് ഇത്തവണ സീറ്റ് നിലനിർത്താനുള്ള ദൗത്യവും.
മാണ്ഡ്യയിൽ പതറി ജെ.ഡി.എസ്
സഖ്യത്തിെൻറ സീറ്റ് ചർച്ചയിൽ എെട്ടണ്ണം ചോദിച്ചുവാങ്ങിയ ജെ.ഡി.എസ് ഒരു സീറ്റ് കോൺഗ്രസിന് തന്നെ മടക്കിനൽകി. അനുയോജ്യനായ സ്ഥാനാർഥി ഇല്ലത്രെ. ഒരു സീറ്റിൽ കോൺഗ്രസ് നേതാവിനെ ദൾ ചിഹ്നത്തിലിറക്കി. ബാക്കിയുള്ള ആറു സീറ്റിൽ മൂന്നെണ്ണത്തിൽ മത്സരിക്കുന്നത് പാർട്ടി അധ്യക്ഷൻ ദേവഗൗഡയും പേരക്കുട്ടികളായ നിഖിൽഗൗഡയും പ്രജ്വൽ രേവണ്ണയും. അതും സഖ്യത്തിന് വിജയമുറപ്പുണ്ടായിരുന്ന മൂന്നു മണ്ഡലങ്ങളിൽ. എന്നാൽ, കന്നിയങ്കത്തിൽത്തന്നെ പേരമക്കളെ പുഷ്പംപോലെ വിജയിപ്പിച്ചെടുക്കാനുള്ള ദേവഗൗഡയുടെ തീരുമാനം പാളിയ മട്ടാണ്. കുടുംബവാഴ്ചക്കെതിരെ പാർട്ടിയിൽനിന്നുതന്നെ എതിർപ്പുയർന്നു. മാണ്ഡ്യയിൽ നിഖിൽ ഗൗഡക്കെതിരെ പാർട്ടിപ്രവർത്തകരുടെ ‘ഗോബാക്ക്’ കാമ്പയിനും അരങ്ങേറി. ഹാസനിൽ പ്രജ്വലിെൻറ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് മഞ്ജു ബി.ജെ.പിയിൽ ചേർന്ന് സ്ഥാനാർഥിയായി.
മാണ്ഡ്യയിൽ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യത്തിനെതിരെ നടി സുമലത അംബരീഷിെൻറ നേതൃത്വത്തിൽ മഹാസഖ്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ, ദലിത്, കർഷക സംഘടന നേതാക്കൾക്കുപുറമെ എല്ലാ പാർട്ടിയിലുമുള്ള അംബരീഷ് ആരാധകരുടെയും പിന്തുണ അവർക്കുണ്ട്. ബി.ജെ.പിയുടെ നേരിട്ടുള്ള പിന്തുണയും ഒരുവിഭാഗം കോൺഗ്രസ്, ജെ.ഡി.എസ് പ്രവർത്തകരുടെ പരോക്ഷ പിന്തുണയും കൂടി ചേരുേമ്പാൾ മാണ്ഡ്യയിൽ ജെ.ഡി.എസിെൻറ നില പരുങ്ങലിലാവും.
കോൺഗ്രസിനും ജെ.ഡി.എസിനുമായി 10 ലക്ഷത്തിലേറെ വോട്ടുള്ള മാണ്ഡ്യയിൽ സാധാരണഗതിയിൽ സഖ്യ സ്ഥാനാർഥി തോൽക്കാനിടയില്ല. എന്നാൽ, കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചുനിന്നാൽ കർണാടകയിൽ ബി.ജെ.പിയെ പത്തിൽ താഴെ സീറ്റിലേക്ക് ചുരുക്കാമെന്നിടത്തുനിന്ന് തമ്മിൽതല്ലും പക്ഷപാതിത്വവും കൊണ്ട് കൈയിലിരിക്കുന്ന സീറ്റുകൂടി കൈവിട്ടുപോകുമോ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. മാർച്ച് 31ന് രാഹുൽ ഗാന്ധിയുെടയും ദേവഗൗഡയുടെയും നേതൃത്വത്തിൽ നടക്കുന്ന മഹാറാലിയോടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പ്രചാരണ രംഗത്ത് ഉൗർജം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.