കർണാടകയിൽ അവശേഷിക്കുന്ന സീറ്റുകൾക്കായി പടയൊരുക്കം
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് മാറ്റിവെച്ച ജയനഗറിലെയും രാജരാജേശ്വരി നഗറിലെയും സീറ്റുകൾ ലക്ഷ്യമിട്ട് പടയൊരുക്കം തുടങ്ങി. കേന്ദ്രമന്ത്രിമാരെ അണിനിരത്തി ശക്തമായ പ്രചാരണം നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. രണ്ടു സീറ്റിലും ധാരണയുണ്ടാക്കി അനായാസജയം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസും ജെ.ഡി.എസും. ജയനഗറിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണച്ചുമതല കേന്ദ്രമന്ത്രി അനന്ത്കുമാറിനും രാജരാേജശ്വരി നഗറിെൻറ ചുമതല കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡക്കും നൽകി.
സിറ്റിങ് എം.എൽ.എയും ബി.ജെ.പി സ്ഥാനാർഥിയുമായ ബി.എൻ. വിജയകുമാറിെൻറ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച ജയനഗർ മണ്ഡലത്തിൽ ജൂൺ 11ന് തെരഞ്ഞെടുപ്പ് നടക്കും. ജയനഗറിൽ വിജയകുമാറിെൻറ ഇളയസഹോദരൻ പ്രഹ്ലാദ് ബാബു ബി.ജെ.പി സ്ഥാനാർഥിയായേക്കും. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർഥി. െജ.ഡി.എസിനായി കാലെ ഗൗഡ രംഗത്തുണ്ട്.
10,000ത്തോളം തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാറ്റിവെച്ച രാജരാജേശ്വരി മണ്ഡലത്തിലെ െതരഞ്ഞെടുപ്പ് മേയ് 28ന് നടക്കും. ഇവിടെ കോൺഗ്രസിനുവേണ്ടി സിറ്റിങ് എം.എൽ.എ മുനിരത്ന മത്സരിക്കും. ബി.ജെ.പിക്ക് പി.എം. മുനിരാജു ഗൗഡയും ജെ.ഡി.എസിലെ ജി.എച്ച്. രാമചന്ദ്രയും ജനവിധി തേടും. ജയനഗറിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയെയും രാജരാജേശ്വരി നഗറിൽ ജി.എച്ച്. രാമചന്ദ്രയെയും വിജയിപ്പിച്ച് വിലപ്പെട്ട രണ്ട് സീറ്റുകൾ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ജെ.ഡി.എസ്-കോൺഗ്രസ് നേതാക്കൾ പരിഗണിക്കുന്നുണ്ട്.
എന്നാൽ, ഇക്കാര്യം ഹൈകമാൻഡ് തീരുമാനിക്കുമെന്നാണ് കർണാടക പി.സി.സി പ്രസിഡൻറ് ജി. പരമേശ്വര പ്രതികരിച്ചത്. അതേസമയം, ചന്നപട്ടണയിലും രാമനഗരയിലും വിജയിച്ച എച്ച്.ഡി. കുമാരസ്വാമി ഒന്ന് രാജിവെക്കുമ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. രാമനഗരയിലെ സീറ്റ് രാജിവെക്കാനാണ് കുമാരസ്വാമിയുടെ തീരുമാനമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.