Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനേതൃ ഉന്മൂലന നീക്കം?...

നേതൃ ഉന്മൂലന നീക്കം? കണ്ണൂരിനുമേൽ പ്രത്യേക കണ്ണ്

text_fields
bookmark_border
നേതൃ ഉന്മൂലന നീക്കം? കണ്ണൂരിനുമേൽ പ്രത്യേക കണ്ണ്
cancel

കണ്ണൂർ: നേതാക്കളുടെ കുരുതികൊണ്ട് വിറങ്ങലിച്ച കണ്ണൂരിെൻറ പൂർവകാല അനുഭവം മുന് നിൽവെച്ച് പുതിയ സാഹചര്യം നേരിടാൻ കണ്ണൂരിൽ അതീവ ജാഗ്രത. ഏതാണ്ട് 20ഒാളം നേതാക്കളുടെ വീടും പരിസരവും അവരുടെ യാത്രാ പരിപാടികളും പൊലീസ് നിരീക്ഷണത്തിലാണ്. 14 നേതാക്കൾക്ക് ഗൺമാന്മാർ ഉൾപ്പെടെയുള്ള സുരക്ഷാ സന്നാഹം തുടരുന്നതിന് പുറമെയാണിത്. കേരളം കത്തുന്നത് ശബരിമല വിഷയത്തിലാണെങ്കിലും അതിന് പിന്നിലെ രാഷ്ട്രീയ പോർവിളിയുടെ അവസാന കളരി കണ്ണൂരാവുമോ എന്നാണ് ആശങ്ക. സംസ്ഥാന സർക്കാറിനെയും ഭരണനേതൃത്വത്തെയും മറുഭാഗത്ത് സംഘ്പരിവാറിനെയും നയിക്കുന്നവരിൽ പ്രമുഖരെല്ലാം കണ്ണൂരുകാരാണ്.

ഇൗ സാഹചര്യത്തിൽ സി.പി.എം - ബി.ജെ.പി നേതാക്കളായ പി.ശശി, എ.എൻ.ഷംസീർ എം.എൽ.എ, വി.മുരളീധരൻ എം.പി, എൻ.ഹരിദാസ് എന്നിവരുടെ വീടുകൾക്കുനേരെ നടന്ന അക്രമങ്ങളെ പൊലീസ് ഗൗരവത്തിലാണ് കാണുന്നത്. പൊലീസിനുള്ളിലെ സംഘടനാ രാഷ്ട്രീയം കൂടി ഉള്ളതിനാൽ സേനയുടെ നിരീക്ഷണത്തിന് അതീവരഹസ്യ സ്വഭാവമാണുള്ളത്. പൊലീസ് കാവലും നിരീക്ഷണവും നിലവിലിരിക്കെയാണ് നേതാക്കളുടെ വീടുകൾക്കുനേരെ തലശ്ശേരിയിൽ രാത്രി അക്രമം നടന്നത്. ഒന്നിനൊന്ന് തുടർച്ചയായിട്ടായിരുന്നു ആക്രമണം. പാർട്ടിഗ്രാമപ്പോരിൽ നിന്ന് വളർന്നുവന്ന കണ്ണൂരിലെ നേതാക്കളുടെ റോൾ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമായി മാറിയ വിവാദങ്ങളുടെ തുടർച്ചയിലാണ് നേതാക്കളുടെ വീടാക്രമണങ്ങൾ എന്നത് അതീവഗൗരവമായാണ് പൊലീസ് കാണുന്നത്.

കലാപരാഷ്ട്രീയത്തിൽ നേതാക്കളെ കുരുതി കൊടുത്തതിൽ കണ്ണൂരിനോളം മറ്റു ജില്ലക്കില്ല. ആർ.എസ്.എസ് നേതാവ് സദാനന്ദൻ മാസ്റ്റർ അക്രമത്തിൽ പരിക്കേറ്റ് അംഗവൈകല്യം പേറി ജീവിക്കുന്നതിനിടയിലാണ് 1994 ജനുവരി 26ന് എസ്.എഫ്.ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം കെ. വി. സുധീഷിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്.1996 മേയ് 25ന് ബി.ജെ.പി ജില്ല സെക്രട്ടറി പന്ന്യന്നൂർ ചന്ദ്രൻ കൊല്ലപ്പെട്ടു. 1999 ആഗസ്റ്റ് 25ന് തിരുവോണ നാളിലാണ് പി.ജയരാജൻ വധശ്രമമുണ്ടായത്. പി.ജയരാജൻ ഇന്നും നേതാക്കളുടെ കുരുതിയുടെ പ്രതീകമാണ്.1999 ഡിസംബർ ഒന്നിന് യുവമോർച്ച നേതാവ് ജയകൃഷ്ണൻ മാസ്റ്റർ കൊല്ലപ്പെട്ടു. ആർ.എസ്.എസ് ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ മനോജിനെ 2014 െസപ്റ്റംബർ ഒന്നിന് കൊലപ്പെടുത്തി. 2018 മേയ് ഏഴിന് പള്ളൂരിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിെൻറ കൊലയും നേതൃ ഉന്മൂലന സിദ്ധാന്തത്തിെൻറ തുടർച്ചയാണ്. ഇതെല്ലാം മുന്നിൽവെച്ചാണ് പുതിയ അക്രമസംഭവത്തെയും പൊലീസ് ഗൗരവമായി നിരീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurmalayalam newsBJPBJPPolitics
News Summary - Kannur Politics-Kerala news
Next Story