ബീഫിൽ കാവിയുടുത്ത് കണ്ണന്താനം
text_fieldsന്യൂഡൽഹി: ബീഫിൽ തൊട്ടുള്ള പുതിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിെൻറ മലക്കംമറിച്ചിലുകൾ കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായേക്കും. ന്യൂനപക്ഷങ്ങൾക്ക് എതിരായ ഗോരക്ഷക ആക്രമണങ്ങൾക്ക് എതിരെ സുപ്രീംകോടതിയിൽനിന്ന് ശക്തമായ നടപടി ഉണ്ടാവുകയും കേന്ദ്ര സർക്കാർതന്നെ അവയെ തള്ളിപ്പറയാൻ നിർബന്ധിതമാവുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്. അപ്പോഴാണ് ബീഫിനെ വീണ്ടും ദേശീയതലത്തിൽതന്നെ ചർച്ചയുടെ കേന്ദ്ര ബിന്ദുവാക്കി പുതിയ കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുന്നതും കേരളത്തിൽ ക്രൈസ്തവ സമുദായത്തിൽ സ്വാധീനം ഉണ്ടാക്കുകയും ലക്ഷ്യംവെച്ചാണ് കണ്ണന്താനത്തെ മന്ത്രിസഭയിൽ എടുത്തത്. പിന്നാലെ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയിൽ അതിെൻറ ചുമതലയും നൽകി. ഉന്നത ബ്യൂറോക്രാറ്റും സവർണ ക്രൈസ്തവനുമായ ഒരാൾ ബി.ജെ.പി അംഗവും കേന്ദ്ര മന്ത്രിയുമായത് പ്രചരിപ്പിച്ച് ന്യൂനപക്ഷ മധ്യവർഗത്തെ കൈയിലെടുക്കുകയായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം ലക്ഷ്യമിട്ടത്.
എന്നാൽ, ബീഫിന് എതിരായ ആർ.എസ്.എസ് പ്രത്യയശാസ്ത്ര നിലപാടിനെ പുൽകിയ കണ്ണന്താനത്തെ ക്രൈസ്തവ സമുദായം തങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ ഉൾക്കൊള്ളില്ലെന്ന വെല്ലുവിളിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോൾ നേരിടുന്നത്. മുസ്ലിംകൾക്കിടയിൽ ബി.ജെ.പിയോടുള്ള എതിർപ്പ് ഒന്നുകൂടി അടിയുറപ്പിക്കുന്നതായി മാറിയെന്നും നേതാക്കളടക്കം സമ്മതിക്കുന്നു. തുടക്കത്തിലേ പിഴച്ചുവെന്നാണ് ചില സംസ്ഥാന, കേന്ദ്ര നേതാക്കൾ കണ്ണന്താനത്തിെൻറ മലക്കം മറിച്ചിലുകളെ വിശേഷിപ്പിച്ചത്. മറ്റു ചിലരാവെട്ട, മന്ത്രിയാക്കിയതിന് രാജാവിനെക്കാൾ വലിയ നന്ദി പ്രകടനം നടത്തി കുടുങ്ങിയെന്നാണ് വിശേഷിപ്പിച്ചത്.
ഗുജറാത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബീഫ് വിവാദം പടർന്നുപിടിച്ചപ്പോഴും മുസ്ലിംകൾക്കും ദലിതർക്കും എതിരെ ആക്രമണം നടന്നപ്പോഴും കേരളത്തിലെ ബി.ജെ.പി നേതാക്കൾ അതിൽനിന്ന് മാറിനിൽക്കുകയായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പം ഹിന്ദുക്കളും ബീഫ് കഴിക്കുന്ന ഇവിടെ ബീഫ് വിവാദം പാർട്ടിയുടെ മുന്നോട്ടുള്ള പോക്കിന് തിരിച്ചടിയാവുമെന്ന വിലയിരുത്തലാണുണ്ടായത്. സംസ്ഥാന നേതാക്കൾ അടക്കം ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കേണ്ടിയും വന്നു. ബി.ജെ.പി പ്രവർത്തകർ അടക്കം ബീഫ് കഴിക്കുേമ്പാൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും പാർട്ടി തിരിച്ചറിഞ്ഞു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാവെട്ട ബി.ജെ.പി നേതാക്കൾതന്നെ തങ്ങൾ ബീഫ് കഴിക്കുന്നവരാണെന്ന് പ്രഖ്യാപിച്ചു.
െപാതുസമൂഹത്തിൽനിന്നുള്ള കടുത്ത പ്രതിഷേധവും ജുഡീഷ്യറിയുടെ ഇടപെടലും ശക്തമാവുകയും കേന്ദ്രത്തിെൻറ പ്രതിച്ഛായയെ ബാധിക്കുകയും ചെയ്തതോടെ ആക്രമണങ്ങളെ പ്രധാനമന്ത്രിക്കുതന്നെ പരസ്യമായി തള്ളിപ്പറയേണ്ടിവന്നു. ബീഫ് വിവാദങ്ങളിൽനിന്ന് അകലം പാലിക്കുകയാണ് നേതാക്കൾ ചെയ്യുന്നത്. അതിനിടെയാണ് ആദ്യം ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചും പിന്നീട് മലക്കംമറിഞ്ഞും വിവാദ പ്രസ്താവന നടത്തിയത്. കേരളത്തിൽ സി.പി.എമ്മിനും കോൺഗ്രസിനും ഗോരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങളെയും സംഘ്പരിവാറിെൻറ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും വീണ്ടും സമൂഹമധ്യത്തിൽ ചർച്ചയാക്കാൻ ഇടനൽകുമെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ദേശീയ മാധ്യമങ്ങൾ വിഷയം ഏെറ്റടുത്തതോടെ മേഘാലയ ഉൾപ്പെടെയുള്ള വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും തിരിച്ചടിയാവുമോയെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.