Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി.ജെ. ജോസഫിന് മുൻ...

പി.ജെ. ജോസഫിന് മുൻ നിരയിൽ സീറ്റ് നൽകുമെന്ന് സ്പീക്കർ

text_fields
bookmark_border
jose-k-mani-and-PJ-Joseph
cancel

കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ ഭിന്നത നിയമസഭാകക്ഷി നേതാവിനെച്ചൊല്ലി പൊട്ടി ത്തെറിയിലേക്ക്. പി.ജെ. ജോസഫിെന നിയമസഭാകക്ഷി േനതാവായി അംഗീകരിക്കില്ലെന്ന് വ്യക് തമാക്കി റോഷി അഗസ്റ്റിൻ എം.എൽ.എ രംഗത്ത്. നിയമസഭാകക്ഷി നേതാവിെൻറ സീറ്റ് പി.ജെ. ജോസ ഫിന് നല്‍കണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി യതിനു പിന്നാലെയാണ് ഇത് തള്ളി റോഷി രംഗത്തെത്തിയത്. ജോസഫിന് പാർലമെൻററി പാർട്ടി ലീഡർ സ്ഥാനത്തിന് അർഹതയില്ലെന്നും പുതിയ ലീഡറെ നിശ്ചയിക്കാൻ സാവകാശം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് റോഷി അഗസ്റ്റിനും സ്പീക്കർക്ക് കത്ത് നൽകി.

ഇതിനിടെ, കേരള കോൺഗ്രസിെൻറ മുൻനിരയിലെ സീറ്റ് ഒഴിച്ചിടില്ലെന്ന് സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അറിയിച്ചു. ഉപനേതാവ് എന്ന നിലയിൽ സീറ്റ് പി.ജെ. ജോസഫിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കെയാണ്, പാർട്ടിയിലെ ഭിന്നത പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്. പാർട്ടി ചെയർമാെൻറ അധ്യക്ഷതയിൽ ചേരുന്ന േയാഗത്തിലാണ് പാർലമെൻററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കേണ്ടതെന്നും പാർട്ടി ഭരണഘടനയുടെ 22ാം വകുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും റോഷി സ്പീക്കർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പാർലമെൻററി പാർട്ടി ലീഡറിെൻറ അഭാവത്തിൽ ചുമതല ഡെപ്യൂട്ടി ലീഡർക്ക് ഭരണഘടനയനുസരിച്ച് ലഭിക്കില്ല. പാർലമെൻററി പാർട്ടി യോഗം ചേർന്നാണ് ലീഡറെ തെരഞ്ഞെടുക്കേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിയമസഭാകക്ഷി നേതാവെന്ന നിലയില്‍ മുന്‍നിരയിലുള്ള അദ്ദേഹത്തിെൻറ ഇരിപ്പിടം ഉപനേതാവായ പി.ജെ. ജോസഫിന് നല്‍കണമെന്നാവശ്യപ്പെട്ടാണ് പാര്‍ലമെൻററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിൽ മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നൽകിയത്. ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡര്‍ നിയമസഭാകക്ഷി നേതാവാകുമെന്ന് പാർട്ടി ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ടെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, എം.എൽ.എമാരെ അറിയിക്കുകയെന്ന സാമാന്യ മര്യാദപോലും പാലിക്കാതെയാണ് മോൻസിെൻറ കത്തെന്ന് മാണി വിഭാഗം കുറ്റപ്പെടുത്തുന്നു. ജോസ് െക. മാണിയും ഒപ്പം നിൽക്കുന്ന എം.എൽ.എമാരും വാർത്തകൾ വന്നതോടെയാണ് കത്തിനെക്കുറിച്ച് അറിയുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടി. അതിനിടെ, സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം നടത്തിവന്നിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുെട ഒപ്പുശേഖരണം പൂർത്തിയായി. ജോസ് െക. മാണിക്ക് ലിസ്റ്റ് കൈമാറിയതായാണ് വിവരം. മറുഭാഗത്ത് പാർട്ടി പിളർത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്നും ചെയർമാനായി പി.ജെ. ജോസഫിനെ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് ജോസഫ് വിഭാഗത്തിെൻറ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala congress mjose k manikerala newsmalayalam news
News Summary - Jose K Mani PJ Joseph Kerala Congress M -Kerala News
Next Story