Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജോസഫിെൻറ...

ജോസഫിെൻറ സീനിയോറിറ്റി വാദം തള്ളി നിലപാട് കടുപ്പിച്ച് മാണി വിഭാഗം

text_fields
bookmark_border
ജോസഫിെൻറ സീനിയോറിറ്റി വാദം തള്ളി നിലപാട് കടുപ്പിച്ച് മാണി വിഭാഗം
cancel

കോട്ടയം: കേരള കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ തിരക്കിട്ട് മധ്യസ്ഥനീക്കങ്ങൾ നടക്കുേമ്പാഴും, വിട്ടുവീഴ്ചയില്ലാതെ മാണി വിഭാഗം. ചർച്ചകളിൽ ചെയർമാൻ സ്ഥാനം ലഭി ക്കാതെ ഒത്തുതീർപ്പിനിെല്ലന്ന നിലപാടിലാണ് ഇവരെന്നാണ് വിവരം. തിങ്കളാഴ്ച പി.ജെ. ജോസഫിെൻറ സീനിയോറിറ്റി വാദം പരസ്യമായി തള്ളി ഇവർ നിലപാട് കടുപ്പിക്കുകയും ചെയ്തു.

മധ്യസ്ഥ ചർച്ചകളിൽ മുതിർന്ന നേതാവായ തനിക്കാണ് ചെയർമാൻ സ്ഥാനത്തിന് അർഹതയെന്ന് ജോസഫ് ആവർത്തിക്കുന്നതിനിടെയാണ് മാണി വിഭാഗം ഇത് തള്ളിയത്. നിയമസഭയിൽ നടന്ന കെ.എം. മാണി അനുസ്മരണ ചടങ്ങിലും പാർട്ടിയിലെ സീനിയോറിറ്റി ജോസഫ് ഉയർത്തിയിരുന്നു. ഇതിനിടെയാണ്, സീനിയോറിറ്റി മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ 1978ല്‍ പി.ജെ. ജോസഫ് എങ്ങനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചെന്ന ചോദ്യവുമായാണ് ജോസ് കെ. മാണിക്കൊപ്പം നിലയുറപ്പിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് രംഗത്തെത്തിയത്. 1996ല്‍ ഒ. ലൂക്കോസിനെപ്പോലുള്ള സീനിയര്‍ ആളിനെ മാറ്റിനിര്‍ത്തി മോന്‍സ് ജോസഫ് എങ്ങനെ എം.എൽ.എയായെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇതിനുപിന്നാലെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം മാണി വിഭാഗം തീരുമാനിക്കുമെന്ന് വ്യക്തമാക്കി റോഷി അഗസ്റ്റിന്‍ എം.എൽ.എയും രംഗത്തെത്തി. പി.ജെ. ജോസഫ് പാര്‍ലമെൻററി പാര്‍ട്ടി നേതാവായി തുടരുന്നതില്‍ വിരോധമിെല്ലന്ന് പറഞ്ഞ റോഷി, രണ്ടുപാര്‍ട്ടികളും ലയിക്കുന്ന സമയത്ത് ചില ധാരണകളുണ്ടായിരുന്നെന്നും ഒാർമിപ്പിച്ചു.

അതേസമയം, ജോസഫ് വിഭാഗവും വീട്ടുവീഴ്ചക്കിെല്ലന്ന നിലപാടിലാണ്. ചെയര്‍മാന്‍ സ്ഥാനം സി.എഫ്. തോമസിന് നൽകാൻ പി.ജെ. ജോസഫ് തയാറായെങ്കിലും ജോസ് കെ. മാണിയെ ചെയര്‍മാനാക്കരുതെന്ന നിലപാടാണ് ജോസഫ് സ്വീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephjose k manikerala newsmalayalam newsSeniority
News Summary - jose k mani group slams Seniority pj joseph-kerala news
Next Story