മോദി ‘ഇന്ത്യയുടെ ഭിന്നിപ്പിെൻറ അധിപൻ’–കടന്നാക്രമിച്ച് ‘ടൈം’
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ലേഖനവുമായി അമേരിക്കൻ പ് രസിദ്ധീകരണമായ ‘ടൈം’ മാസിക. മോദിയുടെ കാരിക്കേച്ചറിനൊപ്പം ‘ഇന്ത്യയുടെ ഭിന്നിപ്പി െൻറ അധിപൻ’ (India’s divider in chief) എന്ന അടിക്കുറിപ്പോടെയാണ് രാജ്യാന്തര പ്രശസ്തമായ പ്രസിദ്ധീക രണത്തിെൻറ 2019 മേയ് 20 ലക്കം പുറത്തിറങ്ങിയത്. അമേരിക്കയിലൊഴികെ എല്ലാ രാജ്യങ്ങളിലും ഇതാണ് കവർ. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അടുത്ത അഞ്ചുവർഷം കൂടി മോ ദിഭരണം താങ്ങാൻ കഴിയുമോ’ എന്നാണ് ലേഖനത്തിെൻറ തലക്കെട്ട്.
നോവലിസ്റ്റും പ്രശ സ്ത മാധ്യമപ്രവർത്തകനുമായ ആതിഷ് തസീറാണ് വിവാദ ലേഖനത്തിെൻറ രചയിതാവ്. 2014നുശേ ഷം ജനപ്രിയതയിലേക്ക് വീണ വലിയ ജനാധിപത്യ രാജ്യങ്ങളിൽ ആദ്യത്തേതാണ് ഇന്ത്യ എന്ന് പ റഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. മോദിഭരണത്തിൽ ഇന്ത്യയുടെ തനത് പാരമ്പര്യം, രാ ജ്യത്തിെൻറ സ്ഥാപക നേതാക്കൾ, ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും, സർവകലാശാലകൾ മുതൽ കോർപറേറ്റുകളും മാധ്യമങ്ങളും വരെ കഠിനമായി അവിശ്വസിക്കപ്പെട്ടുവെന്ന് തസീർ പറയുന്നു. സ്വാതന്ത്ര്യവാദികളും കീഴ്ജാതിക്കാരും മുസ്ലിംകളും ക്രിസ്ത്യാനികളുമടക്കം എല്ലാ ന്യൂനപക്ഷങ്ങളും ആക്രമണത്തിനിരയായി.
സാമ്പത്തിക രംഗത്ത് അത്ഭുതകരമായ മാറ്റങ്ങൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദിക്ക് അതൊന്നും യാഥാർഥ്യമാക്കാനായില്ല. പകരം രാജ്യത്ത് വിഷംപുരണ്ട മതാത്മക ദേശീയതയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്.
ആർ.എസ്.എസ് താത്ത്വികൻ എസ്. ഗുരുമൂർത്തിയെ റിസർവ് ബാങ്ക് ഭരണസമിതിയിൽ ഉൾപ്പെടുത്തിയതിനെയും ‘കാവിചുറ്റിയ വിദ്വേഷ പ്രചാരകനായ’ യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആക്കിയതിനെയും തസീർ രൂക്ഷമായി വിമർശിക്കുന്നു.
ബി.ജെ.പി ഭരണത്തിൽ തീവ്രദേശീയതയും ക്രിമിനലിസവും വേർപെടുത്താനാകാത്ത വിധം കൂടിച്ചേർന്നുവെന്നു വ്യക്തമാക്കുന്നതാണ് ഭോപ്പാലിൽ പ്രജ്ഞ സിങ് ഠാകുറിെൻറ സ്ഥാനാർഥിത്വമെന്ന് തസീർ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും ദുർബലമായ പ്രതിപക്ഷംകൊണ്ട് അനുഗ്രഹിക്കപ്പെടാൻ ഭാഗ്യം ലഭിച്ചയാളാണ് മോദി. കോൺഗ്രസിനോ ചിതറിനിൽക്കുന്ന സഖ്യകക്ഷികൾേക്കാ മോദിയെ തോൽപിക്കുക എന്നതിനപ്പുറത്ത് അജണ്ടകളില്ല. 2014ലെ വലിയ സ്വപ്നങ്ങളെയും ആശയാഭിലാഷങ്ങളെയും വീണ്ടും പ്രതിനിധാനം ചെയ്യാൻ മോദിക്ക് ഇന്ന് കഴിയില്ല. അന്ന് അദ്ദേഹം ഒരു മിശിഹയായിരുന്നു. പ്രതീക്ഷനിർഭരമായ ഭാവി ഉറപ്പുനൽകിയ ആൾ. ഇപ്പോൾ അദ്ദേഹം വെറുമൊരു രാഷ്ട്രീയക്കാരനാണ്. പറഞ്ഞതൊന്നും പാലിക്കാൻ പറ്റാതെ വീണ്ടും ജനവിധി തേടുന്നയാൾ. 2019ലെ തെരഞ്ഞെടുപ്പിനെപ്പറ്റി മറ്റെന്തൊക്കെ പറഞ്ഞാലും അതൊട്ടും പ്രതീക്ഷനിർഭരമല്ല -തസീർ തുടർന്നു.
തസീറിെൻറ ലേഖനത്തിനൊപ്പം പ്രശസ്ത രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഇയാൻ ബ്രമർ എഴുതിയ മോദിയെ പുകഴ്ത്തുന്ന ലേഖനംകൂടി ടൈം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണ രംഗത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതീക്ഷയാണ് മോദിയെന്ന് ഇൗ ലേഖനത്തിൽ പറയുന്നു. മുസ്ലിംകൾക്കെതിരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചയാളാണ് മോദി എന്നിരിക്കിലും ഇന്ത്യക്ക് മാറ്റം ആവശ്യമാണെന്നും അത് കൊണ്ടുവരാൻ സാധിക്കുന്നയാൾ മോദി തന്നെയാണെന്നും ബ്രമർ കുറിക്കുന്നു.
അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി മോദി സൗഹൃദം വളർത്തി. മോദിയുടെ ആഭ്യന്തര വികസന നയങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ജീവിത നിലവാരം ഉയർത്തിയെന്നും പശ്ചാത്തല സൗകര്യ വികസനത്തിന് ബി.ജെ.പി സർക്കാർ കോടികൾ ചെലവഴിച്ചുവെന്നും ബ്രമർ നിരീക്ഷിച്ചു. 2015ൽ മോദിയുടെ വിശദമായ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോഴും 2012ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ‘ടൈമി’െൻറ കവറിൽ മോദി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ആതിഷ് തസീർ
ലണ്ടനിൽ ജനിച്ച ആതിഷ് തസീർ പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തക തവ്ലീൻ സിങ്ങിെൻറയും പാകിസ്താൻ പഞ്ചാബ് ഗവർണറും വ്യവസായിയും എഴുത്തുകാരനുമായിരുന്ന സൽമാൻ തസീറിെൻറ യും മകനാണ്. ഡൽഹിയിലും ലണ്ടനിലുമായി കഴിയുന്ന 40കാരനായ തസീർ ടൈം, വാൾസ്ട്രീറ്റ് ജേണൽ, ദി സൺഡേ ടൈംസ്, ദി സൺഡേ ടെലിഗ്രാഫ്, ഫിനാൻഷ്യൽ ടൈംസ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.
ഇദ്ദേഹത്തിെൻറ മിക്കവാറും ലേഖനങ്ങൾ വായനസമൂഹത്തിലും ഇൻറർനെറ്റിലും ആഘോഷിക്കപ്പെടുകയും വിവാദമുയർത്തുകയും ചെയ്തിട്ടുണ്ട്. പിതാവ് സൽമാൻ തസീർ 2011ൽ അംഗരക്ഷകനാൽ കൊല്ലപ്പെട്ടു. മാതാവ് തവ്ലീൻ സിങ് ബി.ജെ.പി അനുഭാവിയാണ്. തെൻറ മാതാവും പിതാവും തമ്മിലുണ്ടായിരുന്നത് ഒരാഴ്ചത്തെ യാദൃച്ഛിക ബന്ധമായിരുന്നുവെന്ന് തസീർ തന്നെ തുറന്നെഴുതിയിട്ടുണ്ട്. ‘ചരിത്രത്തിന് മുന്നിലെ അപരിചിതൻ: ഇസ്ലാമിക നാടുകളിലൂടെ ഒരു മകെൻറ യാത്ര, ക്ഷേത്രത്തിൽ പോകുന്നവർ, ഇരട്ട ജനനം: ജീവിതവും മരണവും ഗംഗയിൽ’ എന്നിവ ആതിഷ് തസീറിെൻറ പ്രശസ്ത ഗ്രന്ഥങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.