മാറ്റത്തിെൻറ കുഴൽവിളി
text_fieldsസെമിഫൈനൽ കഴിഞ്ഞപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിെൻറ കുഴൽവിളി. ദേശീയ ചിത് രം ഇങ്ങനെയാണ്: മോദിപ്രഭാവം കെട്ടു. ബി.ജെ.പിയുടെ അഹങ്കാരത്തിന് അടിയേറ്റു. ഭരണത്തോ ടുള്ള അമർഷം നുരഞ്ഞുപൊന്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് കേവലഭൂരിപക്ഷ ത്തിനുള്ള സ്വപ്നം പൊലിഞ്ഞ്് രണ്ടാമൂഴത്തിനുള്ള സാധ്യത മങ്ങി. കോൺഗ്രസിനും ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ പാർട്ടികൾക്കും പ്രതീക്ഷയും സാധ്യതയും വർധിച്ചു. മോദി-അമിത് ഷാ മാരെയും ബി.ജെ.പിയെയും നേരിടാമെന്ന ആത്മവിശ്വാസം വർധിച്ചു. എന്നാൽ, കോൺഗ്രസിന് അമി തവിശ്വാസത്തിന് തക്ക നേട്ടമൊന്നും അഞ്ചിടത്തുമില്ല. മാസങ്ങളുടെ അകലത്തിൽ നിൽക്കു ന്ന ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും കടുത്ത പരീ ക്ഷണത്തിേൻറതായി.
മോദി വിഗ്രഹം ഉടഞ്ഞു
മോദിത്തിര ഇനിയില്ല. നാലര വർഷം മുമ്പത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പേരും വാക്ചാതുരിയുമാണ് കാ വിരാഷ്ട്രീയത്തിെൻറ മുന്നിൽ നിന്നത്. എന്നാൽ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലേറ്റ തിരിച്ചടി മുഖ്യമന്ത്രിമാർക്കു മാത്രമല്ല, മോദി-അമിത് ഷാമാർക്കുകൂടിയുള്ളതാണ്. അവകാശവാദങ്ങൾ എന്തായാലും, ബി.ജെ.പി ജനരോഷത്തിെൻറ പിടിയിലമർന്നു. വേദിയിലെ പകിട്ട് ഇനിമേൽ വോട്ടായി മാറില്ല. കർഷക, സാമ്പത്തിക പ്രതിസന്ധികൾ ബി.ജെ.പിയെ സാരമായി ബാധിച്ചു.
കോൺഗ്രസിന് പ്രതീക്ഷ
ലോക്സഭ തെരഞ്ഞെടുപ്പിൽ 44 സീറ്റിലേക്ക് ഒതുക്കി ‘കോൺഗ്രസ്മുക്ത ഭാരതം’ പ്രഖ്യാപിച്ച ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസം കോൺഗ്രസ് നേടുന്നു. ‘പപ്പു’വെന്നു കളിയാക്കി ഒതുക്കാൻ ബി.ജെ.പി ശ്രമിച്ച രാഹുൽ ഗാന്ധിക്ക് പാർട്ടിയെ മുന്നോട്ടുനയിക്കാൻ കഴിയുമെന്ന ബോധ്യം കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ വർധിക്കുന്നു. ബി.ജെ.പിവിരുദ്ധ പ്രതിപക്ഷപാർട്ടികളെ സ്വന്തം പാളയത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങളിൽ കോൺഗ്രസിെൻറയും രാഹുലിെൻറയും വിശ്വാസ്യത വർധിച്ചു.
പ്രാദേശിക കക്ഷികൾക്ക്
ആത്മവിശ്വാസം
തൃണമൂൽ കോൺഗ്രസ് മുതൽ കേരള കോൺഗ്രസ് വരെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾക്കും ചെറുകക്ഷികൾക്കും ബി.ജെ.പിവിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കാൻ ആത്മവിശ്വാസം വർധിക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 31 ശതമാനം മാത്രം വോട്ടു നേടിയിട്ടും ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ കഴിഞ്ഞ പ്രതിപക്ഷനിരയിലെ വിള്ളലുകൾ മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമാകും. ബി.ജെ.പിക്കെതിരായ നീക്കത്തിൽ ചാഞ്ചാടുന്ന യു.പിയിലെ മായാവതിക്കും അഖിലേഷിനും മേൽ സഖ്യത്തിന് സമ്മർദം വർധിക്കും.
എൻ.ഡി.എയിൽ ചാഞ്ചാട്ടം
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിലെ കൊഴിഞ്ഞുപോക്ക് വർധിച്ചേക്കും. ശിവസേനയും മറ്റും ബി.ജെ.പിക്കെതിരായ പോര് മുറുക്കും. വിവാദ കാവിവിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സഖ്യകക്ഷികളുടെ സമ്മർദവും ഉണ്ടായെന്നുവരും. ബിഹാറിലെ സഖ്യകക്ഷി നേതാവ് ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് സഖ്യം വിട്ടതടക്കം എൻ.ഡി.എ പാളയത്തിൽനിന്ന് ഇതിനകം ചെറുതും വലുതുമായ ഒരു ഡസൻ കക്ഷികളാണ് പുറംചാടിയത്. സഖ്യകക്ഷികളെ ഒതുക്കിനിർത്തിയ കാലം വിട്ട്, അനുനയ രീതിക്ക് മോദി-അമിത് ഷാമാർ നിർബന്ധിതമാകും.
പ്രതിപക്ഷ െഎക്യ സാധ്യതകൾ
രാഹുലിനോടുള്ള വിശ്വാസ്യത വർധിക്കുേമ്പാൾ തന്നെ, പ്രതിപക്ഷത്തിെൻറ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി ഉയർന്നുവരാൻ തെരഞ്ഞെടുപ്പിനുമുമ്പ് രാഹുലിന് കഴിയണമെന്നില്ല. ബി.ജെ.പിയെ സ്വന്തംനിലയിൽ നേരിട്ട് കരുത്തു വർധിപ്പിച്ച് ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം നിലയും കരുത്തും വർധിപ്പിക്കാൻ പ്രാദേശിക കക്ഷികൾ ശ്രമിക്കും. അതേസമയം, തെരഞ്ഞെടുപ്പിനുമുമ്പ് രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നവരെ പരമാവധി ഉൾപ്പെടുത്തി യു.പി.എ സഖ്യം വിപുലപ്പെടുത്താൻ കോൺഗ്രസ് ശ്രമം ഉൗർജിതപ്പെടുത്തും. തെരഞ്ഞെടുപ്പിനുശേഷം അവസരമുണ്ടെങ്കിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഉയർന്നുവരാൻ അതു സാധ്യത വർധിപ്പിക്കും.
പാർലമെൻറ് ബഹളമയമാകും
പാർലമെൻറിെൻറ ശീതകാല സമ്മേളനത്തിൽ മോദി-അമിത് ഷാ-അരുൺ ജെയ്റ്റ്ലിമാർക്കെതിരായ പ്രതിപക്ഷത്തിെൻറ യുദ്ധം മുറുകും. നടപ്പു സമ്മേളനം ബഹളമയമാകും. അഴിമതി ആരോപണങ്ങളും വിവാദങ്ങളും ശക്തമായി ഉയർത്തി സർക്കാറിനെ നേരിടും. മോദിസർക്കാറിനെതിരായ നീക്കത്തിൽ 21 പാർട്ടികളാണ് കഴിഞ്ഞ ദിവസം ഒന്നിച്ചിരുന്നത്.
കാവി അജണ്ടകൾ ശക്തമാവും ഭരണവിരുദ്ധ വികാരം പ്രകടമായിക്കഴിഞ്ഞ സാഹചര്യത്തിൽ തിരസ്കരണത്തിൽനിന്ന് രക്ഷപ്പെട്ട് അധികാരം നിലനിർത്താൻ വർഗീയ ധ്രുവീകരണ നീക്കങ്ങൾ ബി.ജെ.പി ശക്തിപ്പെടുത്താനാണ് സാധ്യത. ധ്രുവീകരണത്തിന് ബി.ജെ.പി തിരഞ്ഞെടുക്കുന്ന വഴികൾ എന്തായിരിക്കുമെന്ന ആശങ്കകൾ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.