Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരാജ്യത്തിന് മാന്ദ്യം;...

രാജ്യത്തിന് മാന്ദ്യം; പാർട്ടിക്ക് നേട്ടം

text_fields
bookmark_border
amit-shah-090919.jpg
cancel

ന്യൂഡൽഹി: സാമ്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടവും രാജ്യത്തിന് സമ്മാനിച്ച രണ്ടാം മോദി സർക്കാറിെൻറ ആദ്യ നൂറു ദിവസങ്ങളിൽ നേട്ടങ്ങളത്രയും പാർട്ടിക്ക്. ആർ.എസ്.എസിെൻറ ആദ ർശപരവും നയപരവുമായ തീരുമാനങ്ങളെ സർക്കാറിെൻറതാക്കി രാജ്യത്ത് നടപ്പാക്കാൻ കഴ ിഞ്ഞുവെന്നതാണ് രണ്ടാം മോദി സർക്കാറിെൻറ പ്രധാന ഭരണനേട്ടമായി ബി.ജെ.പി കാണുന്നത്. പ ാർട്ടി തീരുമാനങ്ങൾ ജനാധിപത്യ സംവിധാനങ്ങൾക്ക് മേൽ ഉരുക്കുമുഷ്ടിയോടെ നടപ്പാ ക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധികാര വളർച്ചയാണ് നൂറുദിനത്തിെൻറ ബാക്കിപത്രം.

രണ്ടാം മോദി സർക്കാറിെൻറ ആദ്യ നൂറു ദിവസത്തെ നേട്ടങ്ങൾ വിശദീകരിക്കാൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലും സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് കാർഡിലും ഉയർത്തിക്കാണിച്ച ഭരണനേട്ടങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ കാര്യമാെയാന്നും ചോദിച്ചില്ല. പകരം മന്ത്രി പരാമർശിക്കാത്ത രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെയും തൊഴിൽ നഷ്ടത്തെയും കുറിച്ചായിരുന്നു ഭൂരിഭാഗം ചോദ്യങ്ങളും. സാമ്പത്തിക മാന്ദ്യം എങ്ങനെ മറികടക്കുമെന്ന് സർക്കാറിന് പറയാൻ കഴിയുന്നില്ല. വ്യവസായങ്ങളും വ്യാപാരങ്ങളും നഷ്ടത്തിലായി അടച്ചുപൂട്ടുകയോ തൊഴിലാളികളെ ക്രമാതീതമായി വെട്ടിച്ചുരുക്കുകയോ ചെയ്യുന്നത് തടയാനുള്ള വഴികളെക്കുറിച്ചും സർക്കാറിന് മറുപടിയില്ല.

എന്നാൽ, രാജ്യത്തിനുണ്ടായ നഷ്ടം പ്രവർത്തകരെ നിരാശപ്പെടുത്താതെ നോക്കാൻ പാർട്ടിക്കുണ്ടാക്കിയ നേട്ടങ്ങൾ മതിയെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി ഇല്ലാതാക്കി, മുത്തലാഖ് ചൊല്ലുന്ന മുസ്ലിം ഭർത്താക്കന്മാരെ ക്രിമിനലുകളാക്കി, സുപ്രീംകോടതി മേൽനോട്ടം മൂലം ലക്ഷ്യത്തിലെത്താനായില്ലെങ്കിലും അസമിെല പൗരത്വ പട്ടിക പൂർത്തിയാക്കി, നിരപരാധികളെ വേട്ടയാടിയ യു.എ.പി.എ, എൻ.െഎ.എ നിയമങ്ങളിൽ കടുത്ത വ്യവസ്ഥകൾ കൊണ്ടുവന്നു തുടങ്ങി ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കായി ആർ.എസ്.എസ് ലക്ഷ്യമിട്ട നയപരവും ഭരണപരവുമായ തീരുമാനങ്ങളെല്ലാം അതിവേഗത്തിൽ പോയ നൂറു ദിനങ്ങൾകൊണ്ട് സർക്കാർ നടപ്പാക്കി.

രാമക്ഷേത്രവും ഏക സിവിൽകോഡും കോടതി വഴി കൊണ്ടുവരുന്നതിനുള്ള പാതയിലുമാണ്. തങ്ങൾക്കൊപ്പം നിന്നവരെ ഉയർത്തിക്കൊണ്ടുവന്നും എതിരെ വിധിച്ചവരെ തരംതാഴ്ത്തിയും ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഇടപെട്ട് വിചാരണ കോടതികൾ മുതൽ സുപ്രീംകോടതി വരെ നീതിന്യായ സംവിധാനത്തെ വരുതിയിലാക്കാനും രണ്ടാം മോദി സർക്കാറിന് കഴിഞ്ഞു. ഇതുവരെ ഉപയോഗിച്ചിരുന്ന സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് പുറമെ ജുഡീഷ്യറിയെ കൂടി ഉപയോഗിച്ച് ആരെയും ഭയപ്പെടുത്താനും ആർക്കും തങ്ങളെ ഭയപ്പെടുത്താതിരിക്കാനുമുള്ള സൗകര്യമാണ് സർക്കാറിന് ഇതിലൂടെ ലഭിച്ചത്. രാജ്യത്തിന് ഏറെ നഷ്ടമുണ്ടാക്കുമെങ്കിലും ബി.ജെ.പിക്ക് ഒന്നിനെയും ഭയക്കാതെ മുന്നോട്ടുപോകാനുള്ള അവസരമാണ് ഏതാണ്ടെല്ലാ കോടതികളിലും പുറപ്പെടുവിക്കുന്ന വിധികളിലൂടെ കൈവന്നുകൊണ്ടിരിക്കുന്നത്.

സർക്കാറിലെ അവേശഷിക്കുന്ന ശക്തരായിരുന്ന രാജ്നാഥ് സിങ്ങിനെയും നിതിൻ ഗഡ്കരിയെയും അരികുവത്കരിച്ചാണ് അമിത് ഷാ പാർട്ടിയുടെ പടവുകളിലൂടെ സർക്കാറിെൻറ ഉന്നതങ്ങളിലെത്തുന്നത്. അടുത്ത പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമോ എന്ന ചർച്ചയിലിടപെട്ട പ്രമുഖനായ ഹിന്ദി മാധ്യമപ്രവർത്തകൻ പറഞ്ഞത് പ്രധാനമന്ത്രിയുടെ രാജ്യത്തിനകത്തെ ജോലിയത്രയും അമിത് ഷാ ഏറ്റെടുത്തപ്പോൾ നരേന്ദ്ര മോദി കേവലം വിദേശ മന്ത്രിയുടെ റോളിലേക്ക് മാറിക്കഴിഞ്ഞുവെന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newseconomic crisisBJP
News Summary - india in crisis, bjp got the benefit -india news
Next Story