Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഇടുക്കിക്കാറ്റ്...

ഇടുക്കിക്കാറ്റ് ഇടത്തോട്ടും വലത്തോട്ടും -VIDEO

text_fields
bookmark_border

ഇടുക്കിയിൽ മുഖ്യ എതിരാളികൾ ജോയ്സ് ജോർജും ഡീൻ കുര്യാക്കോസും തന്നെ. സാഹചര്യം മാ റിയെന്നതും എൻ.ഡി.എ സ്ഥാനാർഥി പുതിയതെന്നതും മാത്രം വ്യത്യാസം. രാഷ്ട്രീയ ചരിത്രവും വോ ട്ടുകണക്കുകളുമൊക്കെ ചികഞ്ഞുനോക്കിയാൽ യു.ഡി.എഫ് അനുകൂല മണ്ഡലം.

എന്നാൽ, കത്തിക്കയറിയ കസ്തൂരിരംഗൻ വിരു ദ്ധവികാരത്തിൽ യു.ഡി.എഫ് കോട്ട തകർത്ത് കഴിഞ്ഞതവണ വിജയംകണ്ടത് എൽ.ഡി.എഫ് സ്വതന് ത്രൻ ജോയ്‌സ് ജോർജ്. പശ്ചിമഘട്ടത്തെ വിവാദത്തിലും പ്രശ്നത്തിലുമാക്കിയ കസ്തൂരിരം ഗൻ റിപ്പോർട്ട് രാഷ്ട്രീയ അജണ്ടയായിക്കൂടി ഉയർത്തിക്കൊണ്ടു വന്നതോടെ ഇതിലെ സത ്യവും മിഥ്യയുമായിരുന്നു കഴിഞ്ഞ തവണ മുഖ്യ പ്രചാരണ വിഷയം.

ഇതിെൻറ അലയൊലികളുണ്ടെങ്കിലും രണ്ടുപേരും തമ്മിലെ താരതമ്യവും വികസനവും രാഷ്ട്രീയവുമാണ് ഇക്കുറി മുഖ്യ ചർച്ച. ഇടുക്കിയിലെ കത്തോലിക്ക സഭ നേതൃത്വം സ്ഥാനാർഥിയെ നിർദേശിക്കുകയും എൽ.ഡി.എഫ് പിന്തുണക്കുകയും ചെയ്ത അത്യപൂർവ സാഹചര്യമാണ് കഴിഞ്ഞ തവണ ജോയ്സ് ജോർജിനെ വിജയിപ്പിച്ചതെങ്കിൽ ഇക്കുറി പേക്ഷ, സഭ ഏതാണ്ട് നിഷ്പക്ഷം. ജോയ്സിെൻറ സ്പോൺസർമാരായ ൈഹറേഞ്ച് സംരക്ഷണ സമിതിക്കാകെട്ട പഴയ വീര്യമില്ല.

ഇരുപക്ഷത്തും ആത്മവിശ്വാസം
പരിചിത മുഖമായി വളർന്നതിെൻറ നേട്ടമുണ്ട് ജോയ്സിന്. സിറ്റിങ് എം.പിയെന്നതും സജീവസാന്നിധ്യവും പ്ലസ്. രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിെൻറയും യു.ഡി.എഫിന് വളക്കൂറുള്ളതാണ് ഇടുക്കിയുടെ മണ്ണെന്നതും ഡീൻ കുര്യാക്കോസിെൻറ പ്രതീക്ഷ. കോൺഗ്രസ്-കേരള കോൺഗ്രസ് വോട്ടുകൾ ഇക്കുറി ചോരില്ലെന്ന സ്ഥിതിയും ആത്മവിശ്വാസം വർധിപ്പിക്കുന്നു.

പാർട്ടിക്കാരനായി നിന്നാൽ ജയസാധ്യത കുറയുമെന്നതിനാൽ അംഗത്വമെടുക്കാത്ത ‘പാർട്ടിക്കാരനായി’ നിലകൊണ്ടാണ് ജോയ്സ് ഇടുക്കിയിൽ വീണ്ടും അങ്കത്തിനിറങ്ങിയിട്ടുള്ളത്. ദേശീയപാർട്ടി പദവിക്ക് വോട്ടു ശതമാനം സി.പി.എമ്മിനെ സംബന്ധിച്ച് നിർണായകമായതിനാൽ പരമാവധിപേരെ പാർട്ടി ചിഹ്നത്തിലിറക്കാൻ തീരുമാനിച്ചിട്ടും ജോയ്സ് പിടികൊടുക്കാതിരുന്നത് ഇക്കാരണത്താലാണ്. നടൻ ഇന്നസൻറ് പോലും പാർട്ടിക്കാരനായി അങ്കത്തട്ടിലിറങ്ങിയിരിക്കെയാണിത്. ജോയ്സിെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഏതാണ്ട് ഏകകണ്ഠമായതും മറ്റൊരു സ്ഥാനാർഥിക്ക് ഇടുക്കിയിലെ സാധ്യതക്കുറവ് പാർട്ടി കണക്കിലെടുത്തതുകൊണ്ടാണ്. ഉമ്മൻ ചാണ്ടിയുടെയും പി.ജെ. ജോസഫിെൻറയും ഒടുവിൽ ജോസഫ് വാഴക്കെൻറയും പേരുകൾ വന്നുപോയ ഇടുക്കിയിൽ തുടക്കംമുതലേ യു.ഡി.എഫ് പരിഗണിച്ച ഡീൻ കുര്യാക്കോസിെൻറ പേര് തന്നെ ഉറക്കുകയായിരുന്നു.

പ്രളയം മുതൽ വികസനം വരെ
1977ൽ ഇടുക്കി മണ്ഡലം രൂപവത്കൃതമായ ശേഷം 12ാമത് തെരഞ്ഞെടുപ്പിനാണു മലയോര ജില്ല സാക്ഷ്യംവഹിക്കുന്നത്. കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളും ഇടതു സർക്കാർ ഇടുക്കിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ മുന്നിലെത്തിച്ച് വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് എൽ.ഡി.എഫിേൻറത്. ആഗസ്റ്റിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും സർക്കാർ നേരിട്ട രീതിയും വീഴ്ചയും െതരഞ്ഞെടുപ്പിൽ വിഷയമാണ്. ഇതേ തുടർന്നുള്ള കർഷക ആത്മഹത്യകൾ യു.ഡി.എഫ് പ്രചാരണായുധമാക്കിക്കഴിഞ്ഞു.

കർഷകരുടെ കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാറിനു പറ്റിയ വീഴ്ചയും ചർച്ചയാണ്. ജോയ്സിെൻറ വികസന അവകാശവാദങ്ങൾ കേന്ദ്ര സർക്കാറിെൻറ പേരുപറഞ്ഞ് പകുത്തെടുത്തും ശബരിമല വിഷയത്തിൽ, ഇടതു സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങൾക്കു മുന്നിലെത്തിച്ചും അട്ടിമറിക്കാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യത്തിെൻറ പുറപ്പാട്. ഇൗഴവ വോട്ടുകൾ കൂടുതലുള്ള മണ്ഡലത്തിൽ ബി.ഡി.ജെ.എസിനാണ് സീറ്റ്. മുൻ എസ്.എഫ്.െഎക്കാരനും ഇപ്പോൾ വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ബിജു കൃഷ്ണനാണ് സ്ഥാനാർഥി. ബി.ജെ.പി നേടുന്ന വോട്ട് ഇരുമുന്നണികളുടെയും വിജയത്തെ സ്വാധീനിച്ചേക്കും. കഴിഞ്ഞ തവണ തെറ്റുപറ്റിയെന്ന് ഇടുക്കിയിലെ വോട്ടർമാർ തിരിച്ചറിയുന്നുവെന്നും ഇത്തവണ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മതേതര സർക്കാർ വരണമെന്ന വികാരവും ഡീൻ കുര്യാക്കോസിെൻറ വിജയത്തിന് കരുത്താകുമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ പറഞ്ഞു.

എം.പി എന്ന നിലയിൽ പാർലമെൻറിനകത്തും പുറത്തും ജോയ്സ് ജോർജ് നടത്തിയ പ്രകടനവും ഇടുക്കിയിലേക്ക് കൊണ്ടുവന്ന കോടികളുടെ വികസനവും വോട്ടാകുമെന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ വ്യക്തമാക്കി. മോദി സർക്കാറിെൻറ വികസന അജണ്ടയോടുള്ള ജനങ്ങളുടെ െഎക്യദാർഢ്യം വോട്ടാകുമെന്നും വിശ്വാസപരമായ കാര്യത്തിൽ ആചാരലംഘനം നടത്തിയ സംസ്ഥാന സർക്കാറിനെതിരായ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും എൻ.ഡി.എ ഇലക്ഷൻ കമ്മിറ്റി കൺവീനർ രാജേന്ദ്രലാൽ ദത്ത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsIdukki NewsLok Sabha Electon 2019
News Summary - Idukki Left and Right - Political News
Next Story