കോൺഗ്രസിെൻറ കൈപ്പിടിയിൽ; എൽ.ഡി.എഫിെൻറ ‘സ്വതന്ത്ര’ മണ്ഡലം
text_fieldsഅഞ്ചു വർഷത്തിനിപ്പുറം മറ്റൊരു ലോക്സഭ തെരഞ്ഞെടുപ്പിന് വ്യവസായ നഗരം കച്ച മുറുക്കുേമ്പാൾ കൊച്ചി പഴയ കെ ാച്ചിയല്ല എന്നുപറയേണ്ടിവരും. നഗരത്തിെൻറ മുഖം മാറി. ആകാശപാതയിൽ ഇപ്പോൾ മെട്രോയുടെ കുതിപ്പുണ്ട്. ആ പാളങ്ങൾക്ക് ഇൗ വർഷംതന്നെ വീണ്ടും നീളമേറും. ട്രെയിനിൽനിന്ന് ബോട്ടിലൂടെ ജലപാതയിലേക്കും മെട്രോ ഒഴുകിയെത്ത ാനൊരുങ്ങുന്നു. പക്ഷേ, ജനസംഖ്യക്കും പുതിയ കാലത്തിെൻറ വേഗത്തിനും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വളർ ന്നിട്ടില്ലെന്നത് സത്യംതന്നെ. നഗരത്തിന് മേലേക്ക് വീശുന്ന കായൽക്കാറ്റിനൊപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയ ത്തിെൻറ ചൂടും പരന്നുതുടങ്ങി. ചർച്ചകളും വിലയിരുത്തുകളുമായി അണിയറകൾ ഉണരുകയാണ്. പക്ഷേ, ചിത്രം വ്യക്ത മാകാൻ ഇനിയും സമയമുണ്ട്.
അതിർത്തികടന്നും മണ്ഡലങ്ങൾ
ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങൾ നാല് ലോക്സ ഭ മണ്ഡലങ്ങൾ ചേർന്ന് പങ്കിെട്ടടുത്തിരിക്കുന്നു. കളമശ്ശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലുള്ളത്. ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കുന്നത ്തുനാട് നിയമസഭ മണ്ഡലങ്ങൾ ചാലക്കുടിയിലും മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഇടുക്കിയിലും പിറവം കോട്ടയം ലോക് സഭാ മണ്ഡലത്തിന് കീഴിലുമാണ്.
എറണാകുളത്തിെൻറ കെ.വി. തോമസിന് മാത്രമല്ല ചാലക്കുടിയുടെ ഇന്നസ െൻറിനും ഇടുക്കിയുടെ ജോയ്സ് ജോർജിനും കോട്ടയത്തിെൻറ ജോസ് കെ. മാണിക്കും ജില്ലയിൽ കാര്യമുണ്ടെ ന്ന് അർഥം. കൊച്ചി കോർപറേഷനു പുറമെ ഏഴ് നഗരസഭകളും 22 പഞ്ചായത്തുകളും എറണാകുളം ലോക്സഭ മണ്ഡല പരിധിയിലുണ്ട്. 1951 മുതൽ 2014 വരെ രണ്ട് ഉപതെരഞ്ഞെടുപ്പുകളടക്കം ലോക്സഭയിലേക്ക് 18 തെരഞ്ഞെടുപ്പുകൾ ഇവിടെ നടന്നു. 13 തവണയും വിജയം കോൺഗ്രസിനായിരുന്നു.
തുടർച്ചയായി രണ്ടുതവണ എം.പിയായ കോൺഗ്രസിെൻറ എം.എം. തോമസിനെ തോൽപ്പിച്ച് 1967ൽ വി. വിശ്വനാഥമേനോൻ എന്ന അമ്പാടി വിശ്വമാണ് ആദ്യമായി ഇടതുമുന്നണിയിൽനിന്ന് ലോക്സഭയിൽ എത്തിയത്. പാർട്ടി ചിഹ്നത്തിൽ സി.പി.എമ്മിെൻറ ആദ്യത്തെയും അവസാനത്തെയും വിജയം. പിന്നീട് നാല് വിജയങ്ങൾ കൂടി എൽ.ഡി.എഫ് നേടി. അതെല്ലാം സമ്മാനിച്ചതാകെട്ട, സ്വതന്ത്രന്മാരും. 42 വർഷങ്ങൾക്കുശേഷം 2009ൽ സി.പി.എം ഒരിക്കൽകൂടി പാർട്ടി ചിഹ്നത്തിൽ പയറ്റാനിറങ്ങി. പക്ഷേ, കെ.വി. തോമസിനോട് തോൽക്കാനായിരുന്നു സിന്ധു ജോയിയുടെ വിധി. തുടർച്ചയായി മൂന്ന് വിജയങ്ങൾക്കുശേഷം 1967ൽ നഷ്ടപ്പെട്ട മണ്ഡലം 1971ൽ ഹെൻറി ഒാസ്റ്റിനിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്.
കോൺഗ്രസിൽനിന്ന് വന്ന സേവ്യർ അറക്കലാണ് ഇവിടെ ജയിച്ച ആദ്യ ഇടതു സ്വതന്ത്രൻ; 1996ൽ. പാർട്ടിയിലെ പഴയ സഹപ്രവർത്തകനായ കെ.വി. തോമസിനെയാണ് സേവ്യർ അറക്കൽ 30,385 വോട്ടിെൻറ ഭൂരിപക്ഷത്തിന് തോൽപ്പിച്ചത്. തുടർന്ന് 1984, ‘89, ‘91, 2009, 2014 വർഷങ്ങളിൽ വിജയം എറണാകുളത്തുകാരുടെ സ്വന്തം തോമസ് മാഷിനൊപ്പമായിരുന്നു. 1997ൽ സേവ്യർ അറക്കലിെൻറയും 2003ൽ അഡ്വ. ജോർജ് ഇൗഡെൻറയും നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിലും വിജയിച്ചത് ഇടതു സ്വതന്ത്രൻ ഡോ. സെബാസ്റ്റ്യൻ പോൾ. 2004ലും സെബാസ്റ്റ്യൻ പോൾ വിജയം ആവർത്തിച്ചു.
ആരൊക്കെ; പേരുകൾ പലത്
ഒരിക്കൽ കൂടി കളത്തിലിറങ്ങി ഹാട്രിക് വിജയം കൊയ്യാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് 73കാരനായ കെ.വി. തോമസ്. പക്ഷേ, അഞ്ചുതവണ ലോക്സഭയിലെത്തുകയും സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയാകുകയും ചെയ്ത തോമസ് മാഷ് ഇത്തവണ മാറിനിൽക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിൽ കുറവല്ല. മുൻമന്ത്രി ഡൊമിനിക് പ്രസേൻറഷൻ, ഡി.സി.സി അധ്യക്ഷൻ ടി.ജെ. വിനോദ്, മുൻ മേയർ ടോണി ചമ്മിണി, സിറ്റിങ് എം.എൽ.എ ഹൈബി ഇൗഡൻ എന്നിവരും പരിഗണനയിലുണ്ട്. ഡൽഹിയിൽനിന്നാകും അന്തിമ തീരുമാനം. പൊതുസമ്മതനായ മികച്ചൊരു സ്ഥാനാർഥിയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുറപ്പിച്ചാണ് എൽ.ഡി.എഫ് നീക്കം.
പി. രാജീവ്, ചാലക്കുടിയിലെ സിറ്റിങ് എം.പി ഇന്നസെൻറ് എന്നിവരുടെയൊക്കെ പേരുകൾ പറഞ്ഞുകേൾക്കുന്നു. കഴിഞ്ഞതവണ ലക്ഷത്തിനടുത്ത് വോട്ട് പിടിച്ച ബി.ജെ.പിക്ക് ഇക്കുറി മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് പ്രതീക്ഷ. പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ അടക്കമുള്ളവരുടെ പേര് ഉയർന്നുവരുന്നുണ്ട്. ലത്തീൻ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സഭ ആർക്കൊപ്പം എന്നത് വിധി നിർണയത്തിൽ പ്രധാനമാണ്.
എറണാകുളം ലോക്സഭ (2014)
കെ.വി.തോമസ് യു.ഡി.എഫ് (കോൺ.) 353841
ക്രിസ്റ്റി ഫർണാണ്ടസ് എൽ.ഡി.എഫ് (സ്വതന്ത്രൻ) 266794
എ.എൻ.രാധാകൃഷ്ണൻ എൻ.ഡി.എ (ബി.ജെ.പി) 99003
അനിതാ പ്രതാപ് എ.എ.പി 51517
ഭൂരിപക്ഷം 87047
നിയമസഭാ മണ്ഡലങ്ങൾ
കൊച്ചി
●കെ.ജെ. മാക്സി എൽ.ഡി.എഫ് (സി.പി.എം) 47967
●ഡൊമിനിക് പ്രസേൻറഷൻ യു.ഡി.എഫ് (കോൺഗ്രസ്) 46881
●പ്രവീൺ ദാമോദര പ്രഭു എൻ.ഡി.എ (ബി.ജെ.പി) 15212
ഭൂരിപക്ഷം 1086
തൃപ്പൂണിത്തറ
●അഡ്വ. എം. സ്വരാജ് എൽ.ഡി.എഫ് (സി.പി.എം) 62697
●കെ. ബാബു യു.ഡി.എഫ് (കോൺഗ്രസ്) 58230
●തുറവൂർ വിശ്വംഭരൻ എൻ.ഡി.എ (ബി.ജെ.പി) 29843
ഭൂരിപക്ഷം 4467
എറണാകുളം
●ഹൈബി ഇൗഡൻ യു.ഡി.എഫ് (കോൺഗ്രസ്) 57819
●എം. അനിൽകുമാർ എൽ.ഡി.എഫ് (സി.പി.എം) 35870
●എൻ.കെ. മോഹൻദാസ് എൻ.ഡി.എ (ബി.ജെ.പി) 14878
ഭൂരിപക്ഷം 21949
തൃക്കാക്കര
അഡ്വ. പി.ടി. തോമസ് യു.ഡി.എഫ് (കോൺഗ്രസ്) 61451
●ഡോ. സെബാസ്റ്റ്യൻ പോൾ എൽ.ഡി.എഫ് (സി.പി.എം) 49455
●എസ്. സജി എൻ.ഡി.എ (ബി.ജെ.പി) 21247
ഭൂരിപക്ഷം 11996
കളമശ്ശേരി
●വി.കെ. ഇബ്രാഹീം കുഞ്ഞ് യു.ഡി.എഫ് (മുസ്ലിം ലീഗ്) 68726
●എ.എം. യൂസഫ് എൽ.ഡി.എഫ് (സി.പി.എം) 56608
●വി. ഗോപകുമാർ എൻ.ഡി.എ (ബി.ഡി.ജെ.എസ്) 24244
ഭൂരിപക്ഷം 12118
പറവൂർ
●വി.ഡി. സതീശൻ യു.ഡി.എഫ് (കോൺഗ്രസ്) 74985
●ശാരദ മോഹൻ എൽ.ഡി.എഫ് (സി.പി.െഎ) 54351
●ഹരി വിജയൻ എൻ.ഡി.എ (ബി.ഡി.ജെ.എസ്) 28097
ഭൂരിപക്ഷം 20634
വൈപ്പിൻ
●എസ്. ശർമ എൽ.ഡി.എഫ് (സി.പി.എം) 68526
●കെ.ആർ. സുഭാഷ് യു.ഡി.എഫ് (കോൺഗ്രസ്) 49173
●കെ.കെ. വാമലോചനൻ എൻ.ഡി.എ (ബി.ഡി.ജെ.എസ്) 10051
ഭൂരിപക്ഷം 19353
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.