രാജസ്ഥാനിൽ ബേനിവാൽ വഴിമുടക്കുമോ?
text_fieldsജയ്പുർ: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ വെല്ലുവിളി ഉയർത്തി ജാട്ട് നേതാവും സ്വതന്ത്ര എം.എൽ.എയുമായ ഹനുമാൻ ബേനിവാൽ പുതിയ രാഷ്ട്രീയ സഖ്യത്തിന് ഒരുങ്ങുന്നു. ഇേദ്ദഹം വിമത ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ ഘൻശ്യാം തിവാരിയുമായി കൈകോർക്കാൻ തയാറെടുക്കുന്നതാണ് ഭരണവിരുദ്ധ വികാരത്തിൽ വലയുന്ന ബി.ജെ.പിയുടെ ചങ്കിടിപ്പേറ്റുന്നത്.
ജാട്ട് വിഭാഗക്കാരിൽ വൻ സ്വാധീനമുള്ള ബേനിവാൽ നഗോർ, ബാർമർ, ബിക്കാനീർ, സിക്കാർ ജില്ലകളിൽ നടത്തിയ റാലികളിൽ കർഷകർ ഉൾപ്പെടെ ആയിരങ്ങളാണ് പെങ്കടുത്തത്.
സർവേ ഫലം നൽകുന്ന ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ കോൺഗ്രസ് സർക്കാർ വിരുദ്ധ വികാരം അനുകൂലമാക്കി സംസ്ഥാന ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. എന്നാൽ, ബേനിവാലിെൻറ നീക്കം കോൺഗ്രസിനെയും ആശങ്കയിലാക്കുന്നു. ഒക്ടോബർ 29ന് ജയ്പുരിൽ നടക്കുന്ന റാലിയിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിക്കുമെന്ന് ബേനിവാൽ പറഞ്ഞു.
വസുന്ധര രാജെയുമായി തെറ്റി 2012ൽ ബി.ജെ.പിയിൽനിന്ന് പുറത്തായ ഇദ്ദേഹം നഗോർ ജില്ലയിലെ ഖിൻസർ മണ്ഡലത്തിൽനിന്നാണ് 2013ൽ സ്വതന്ത്രനായി ജയിച്ചത്. 2008ൽ ബി.ജെ.പി സ്ഥാനാർഥിയായാണ് ബേനിവാൽ എം.എൽ.എയായത്.
കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുമെന്നും റോഡുകളിലെ ടോൾ ഒഴിവാക്കുമെന്നും സർക്കാർ സർവിസിലെ ഒഴിവ് നികത്തി ചെറുപ്പക്കാർക്ക് ജോലി നൽകുമെന്നുമാണ് ബേനിവാലിെൻറ വാഗ്ദാനം. ആറു തവണ എം.എൽ.എയായ ഘൻശ്യാം തിവാരിക്ക് ബ്രാഹ്മണ വിഭാഗത്തിനിടയിൽ ശക്തമായ പിന്തുണയുണ്ട്. വസുന്ധരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇദ്ദേഹം ഇൗ വർഷം ആദ്യം ബി.ജെ.പി വിട്ട് ഭാരത്വാഹിനി പാർട്ടിയുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.