Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightബി.ജെ.പി എം.പിമാരിൽ...

ബി.ജെ.പി എം.പിമാരിൽ പകുതി പേർക്ക് ടിക്കറ്റ്  കിട്ടില്ല; ചർച്ച സജീവം

text_fields
bookmark_border
ബി.ജെ.പി എം.പിമാരിൽ പകുതി പേർക്ക് ടിക്കറ്റ്  കിട്ടില്ല; ചർച്ച സജീവം
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, ബി.ജെ.പിയുടെ സിറ്റിങ് എം.പിമാരിൽ പകുതിയോളം പേർക്ക് വീണ്ടും മത്സരിക്കാൻ ടിക്കറ്റ് കിട്ടില്ലെന്ന് സൂചന. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, സുഷമ സ്വരാജ്, ഉമാഭാരതി, സുമിത്ര മഹാജൻ തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉൾപ്പെടും. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 427 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് 282 പേരെ ജയിപ്പിക്കാനായി. പിന്നീടുനടന്ന ഉപതെരഞ്ഞെടുപ്പുകളിലെ നഷ്ടം കഴിച്ചാൽ ഇപ്പോൾ 273 പേരാണ് ബാക്കിയുള്ളത്. ‘മോദി തരംഗ’ത്തിെൻറ സാഹചര്യംവിട്ട് ഭരണവിരുദ്ധ വികാരം ഏറ്റുവാങ്ങുകയാണ് ബി.ജെ.പി. ഇതിനിടയിലാണ് വീണ്ടും മത്സരിപ്പിക്കുന്നവരെക്കുറിച്ച് ചർച്ചകൾ പാർട്ടിക്കുള്ളിൽ സജീവമായത്.  

പ്രായാധിക്യം മൂലമാണ് എൽ.കെ. അദ്വാനി (93), ജോഷി (84), കരിയ മുണ്ട (82) തുടങ്ങിയവർക്ക് സീറ്റ് നഷ്ടപ്പെടുന്നത്. ഇവരെ വീണ്ടും മത്സരിപ്പിക്കണമെന്ന് മോദി-അമിത് ഷാമാർക്ക് താൽപര്യമില്ല. അസുഖങ്ങൾ അലട്ടുന്ന സുഷമ സ്വരാജിനെതിരെ മണ്ഡലത്തിൽനിന്ന് പരാതികളുമുണ്ട്. സുഷമക്ക് പക്ഷേ, രാജ്യസഭ സീറ്റ് കിട്ടിയേക്കും. അതേസമയം ഉമാഭാരതി, സുമിത്ര മഹാജൻ, രാധാമോഹൻ സിങ് തുടങ്ങിയവർ മത്സരിക്കാൻ താൽപര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 

ടിക്കറ്റ് നിഷേധിക്കപ്പെടുമെന്ന് മിക്കവാറും ഉറപ്പായവരിൽ 18 കേന്ദ്രമന്ത്രിമാരുണ്ട്. പ്രായം 75 കടന്നുവെന്ന മാനദണ്ഡ പ്രശ്നത്തിൽ തട്ടി 20ഒാളം പേർക്ക് മത്സരിക്കാൻ അവസരം കിട്ടില്ല. ബി.ജെ.പി നേതൃത്വത്തിെൻറ കണ്ണിലെ കരടായ സിനിമാതാരം ശത്രുഘ്നൻ സിൻഹക്കും കീർത്തി ആസാദിനും ടിക്കറ്റ് ഉണ്ടാവില്ല. ഉത്തർപ്രദേശിെൻറ ചുമതലയുള്ള ഒാം മാഥൂർ അടക്കം സംഘടന കാര്യങ്ങൾ നോക്കുന്ന ഏതാനും പ്രമുഖരെയും മാറ്റിയേക്കുമെന്നാണ് സൂചന. 

ഇതിനിടെ,  മത്സരിക്കുന്ന പാർട്ടിയുടെ 90 ശതമാനം സ്ഥാനാർഥികളും  േതാൽക്കുമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി എം.പി രാജ്കുമാർ സെയ്നി രംഗത്തുവന്നു. ബി.ജെ.പിക്ക് ശരിയായ നയമോ, ഭരണം നേരെ ചൊേവ്വ കൊണ്ടുേപാകണമെന്ന താൽപര്യമോ ഇല്ലെന്നാണ് അദ്ദേഹത്തിെൻറ കുറ്റപ്പെടുത്തൽ. 
ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള എം.പിയായ  സെയ്നി, കുറച്ചുനാളായി പാർട്ടി നേതൃത്വവുമായി ഉടക്കിലാണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsMPsBJPBJP
News Summary - The half of BJP MPs will not get ticket:discussion are going on-India news
Next Story